15
അപ്പോള്‍ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി. അവന്‍ പറഞ്ഞു, “മനു ഷ്യപുത്രാ, ഒരു മുന്തിരിവള്ളിയില്‍ നിന്നുള്ള ചുള്ളിക്കന്പുകള്‍ കാട്ടുമരങ്ങളില്‍നിന്നു മുറി ച്ചെടുത്ത ചുള്ളിക്കന്പുകളെക്കാള്‍ കൂടുതല്‍ നന്നോ? അല്ല! മുന്തിരിവള്ളിയുടെ തടി കൊണ്ട് നിനക്ക് എന്തെങ്കിലും ഉണ്ടാക്കാന്‍ പറ്റു മോ? ഇല്ല! ആ തടികൊണ്ട് നിനക്ക് പാത്രങ്ങള്‍ തൂക്കാനുള്ള കുറ്റികള്‍ ഉണ്ടാക്കാന്‍ പറ്റുമോ? ഇല്ല! ആളുകള്‍ ആ തടി തീയില്‍ എറിയുകയേ ഉള്ളൂ. ചില കന്പു രണ്ടറ്റത്തുനിന്നും കത്തിത്തു ടങ്ങുകയും നടുഭാഗം തീയേറ്റു കരിയുകയും ചെയ്യും. ആ കരിഞ്ഞ കന്പുകൊണ്ട് നിനക്ക് എന്തെങ്കിലും ഉണ്ടാക്കാന്‍ പറ്റുമോ? കത്തുന്ന തിനുമുന്പ് ആ തടികൊണ്ട് നിനക്ക് ഒന്നും ഉണ്ടാ ക്കാന്‍ പറ്റില്ലെങ്കില്‍ നിശ്ചയമായും കത്തിയ തിനുശേഷവും അതുകൊണ്ട് നിനക്ക് ഒന്നും ഉണ്ടാക്കാന്‍ പറ്റില്ല! അതുകൊണ്ട് മുന്തിരിവ ള്ളിയില്‍നിന്നുള്ള ചുള്ളിക്കന്പുകള്‍ കാട്ടുമര ങ്ങളില്‍നിന്നുള്ള ചുള്ളിക്കന്പുകള്‍ പോലെ തന്നെയേ ഉള്ളൂ. ആളുകള്‍ ആ തടിക്കഷണങ്ങള്‍ തീയില്‍ എറിയുകയേ ഉള്ളൂ. തീയാവട്ടെ അവ യെ എരിച്ചുകളയുന്നു. അതേപോലെ യെരൂശ ലേംനിവാസികളെ ഞാന്‍ തീയില്‍ എറിഞ്ഞു കളയും!”എന്‍െറ യജമാനനായ യഹോവ ഈ കാര്യങ്ങള്‍ പറഞ്ഞു. “ആ ജനത്തെ ഞാന്‍ ശിക്ഷിക്കും. പക്ഷേ അവരില്‍ ചിലര്‍ മുഴുവന്‍ കത്താത്ത ചുള്ളികള്‍പോലെ ആയിരിക്കും-അവര്‍ ശിക്ഷിക്കപ്പെടും, പക്ഷേ അവര്‍ പൂര്‍ണ്ണ മായും നശിപ്പിക്കപ്പെടില്ല. അവരെ ഞാന്‍ ശിക്ഷിച്ചത് നിങ്ങള്‍ കാണുകയും ഞാനാണ് യഹോവ എന്നറിയുകയും ചെയ്യും! വ്യാജദൈ വങ്ങളെ ആരാധിക്കാന്‍വേണ്ടി എന്നെ അവര്‍ വെടിഞ്ഞതു കാരണം ഞാന്‍ ആ ദേശം ശൂന്യ മാക്കും.”എന്‍െറ യജമാനനായ യഹോവ ആ കാര്യങ്ങള്‍ പറഞ്ഞു.