ധാന്യബലി
2
“ഒരാള്‍ യഹോവയായ ദൈവത്തിന് ധാന്യബലി അര്‍ പ്പിക്കുന്നുവെങ്കില്‍ അത് ഏറ്റവും നേര്‍ത്തമാവ് ആയിരിക്കണം. അയാള്‍ അതിന്മേല്‍ എണ്ണ ഒഴിക്കുക യും കുന്തിരിക്കം വിതറുകയും വേണം. അനന്തരം അവന്‍ അത് പുരോഹിതന്മാരായ അഹരോന്‍റെ പുത്രന്മാ രുടെ യടുത്തേക്കു കൊണ്ടുവരണം. എണ്ണയും കുന്തിരി ക്ക വുമിട്ട നേര്‍ത്തമാവ് അയാള്‍ ഒരു കൈ നിറയെ എടുക്ക ണം. എന്നിട്ട് പുരോഹിതന്‍ സ്മാരകമായി ആ മാവ് യാഗ പീഠത്തിന്മേലിട്ട് ഹോമിക്കണം. അഗ്നിയിലൂടെയുള്ള ആ ബലിയുടെ ഗന്ധം ദൈവത്തെ പ്രസാദിപ്പിക്കും. മി ച്ചം വരുന്ന ധാന്യം അഹരോനും പുത്രന്മാര്‍ക്കും അവ കാശപ്പെട്ടതാണ്. അഗ്നിയിലൂടെ നടത്തുന്ന ഈ വഴി പാട് യഹോവയ്ക്കു വളരെ വിശുദ്ധമാണ്.
മൊരിച്ച ധാന്യബലി
“ഒരാള്‍ മൊരിച്ച ധാന്യം ബലിയര്‍പ്പിക്കുന്പോള്‍ അത് നേര്‍ത്തമാവ് എണ്ണയില്‍ കുഴച്ച് പുളിപ്പിക് കാ ത്ത അപ്പമോ എണ്ണ മേലെ ഒഴിച്ച അടയോ ആയിരി ക്കണം. വറചട്ടിയില്‍ മൊരിച്ച ധാന്യബലിയാണ് ഒരു വന്‍ നല്കുന്നതെങ്കില്‍ അതും പുളിച്ചമാവു ചേര്‍ക്കാ തെ മാവും എണ്ണയും കുഴച്ചുണ്ടാക്കിയതാവണം. നിങ് ങള്‍ അതിനെ കഷണങ്ങളാക്കി അതിന്മേല്‍ എണ്ണ ഒഴിക് കുക. അതൊരു ധാന്യബലിയാണ്. വറചട്ടിയില്‍ മൊരി ച്ച ധാന്യബലിയാണ് നിങ്ങള്‍ അര്‍പ്പിക് കുന്നതെങ് കില്‍ അത് നേര്‍ത്തമാവും എണ്ണയും ചേര്‍ത്തുള്ള താവ ണം.
“ഈ സാധനങ്ങളെല്ലാം ചേര്‍ത്ത ധാന്യബലി നി ങ്ങള്‍ യഹോവയുടെ മുന്പില്‍ കൊണ്ടുവരിക. അത് പു രോഹിതനെ ഏല്പിക്കുകയും അവന്‍ അത് യാഗപീ ഠത് തില്‍ വയ്ക്കുകയും വേണം. അനന്തരം പുരോഹിതന്‍ വ ഴിപാടു ധാന്യത്തില്‍നിന്ന് ഒരു ഭാഗം എടുത്ത് സ്മാരകബ ലിയായി യാഗപീഠത്തില്‍ അര്‍പ്പിക്കണം. അഗ്നിയിലൂ ടെയുള്ള ആ ബലിയുടെ ഗന്ധം യഹോവയെ പ്രസാദി പ് പിക്കും. 10 മിച്ചം വരുന്ന വഴിപാടുധാന്യം അഹരോനും പുത്രന്മാര്‍ക്കും ഉള്ളതാണ്. അഗ്നിയിലൂടെ യഹോവ യ് ക്കു നല്കുന്ന ഈ ബലി അതിവിശുദ്ധമാകുന്നു.
11 “പുളിമാവുചേര്‍ത്ത ധാന്യബലി ഒരിക്കലും യഹോ വയ്ക്കു സമര്‍പ്പിക്കരുത്. നിങ്ങള്‍ പുളിമാവോ തേനോ ഹോമയാഗമായി യഹോവയ്ക്കു സമര്‍പ്പിക്കരുത്. 12 ആ ദ്യവിളവെടുപ്പില്‍നിന്നുള്ള വഴിപാടെന്ന നിലയില്‍, പുളിമാവോ തേനോ യഹോവയ്ക്കു സമര്‍പ് പിക്കു ന് പോള്‍ സുഗന്ധം മുകളിലേക്കു വരത്തക്കവിധം അവ യാ ഗപീഠത്തിന്മേല്‍ ഹോമിക്കരുത്. 13 നിങ്ങള്‍ കൊ ണ്ടു വരുന്ന വഴിപാടുധാന്യങ്ങളിലൊക്കെ ഉപ്പു ചേര്‍ത് തിരിക്കണം. നിങ്ങള്‍ നല്കുന്ന വഴിപാടുധാന്യത്തില്‍ ദൈവത്തിന്‍റെ കരാറിന്‍റെ ഉപ്പു ചേര്‍ക്കുവാന്‍ മറക്ക രുത്. നിങ്ങളുടെ എല്ലാ വഴിപാടിലും ഉപ്പു ചേര്‍ത് തി രിക്കണം.
ആദ്യവിളവെടുപ്പില്‍നിന്നുള്ള ധാന്യബലി
14 “ആദ്യവിളവെടുപ്പിലെ ധാന്യബലി നിങ്ങള്‍ യ ഹോവയ്ക്കു കൊണ്ടുവരുന്പോള്‍ കതിര്‍ അടര്‍ത്തി ധാ ന്യമണികള്‍ തീയില്‍ വറുത്തെടുത്തിരിക്കണം. ആദ്യ വിളവെടുപ്പില്‍നിന്നുള്ള നിങ്ങളുടെ ധാന്യബ ലിയാ യിരിക്കുമിത്. 15 നിങ്ങളതില്‍ എണ്ണയും കുന്തിരി ക്ക വും ചേര്‍ക്കണം. അതൊരു ധാന്യബലിയാണ്. 16 ധാന്യമ ണികളും അതിലുള്ള എണ്ണയും കുന്തി രിക്കവും പുരോ ഹിതന്‍ കുറച്ചെടുത്ത് സ്മാരകബലിയായി ഹോമിക്ക ണം. അത് അഗ്നിയിലൂടെ യഹോവയ്ക്കുള്ള ബലിയാണ്.