67
സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ; ഒരു സങ്കീർത്തനം; ഒരു ഗീതം. 
 1 ദൈവം നമ്മളോട് കൃപ ചെയ്ത് നമ്മളെ അനുഗ്രഹിക്കുമാറാകട്ടെ; 
കർത്താവ് തന്റെ മുഖം നമ്മുടെമേൽ പ്രകാശിപ്പിക്കുമാറാകട്ടെ. 
സേലാ. 
  2 അങ്ങയുടെ വഴി ഭൂമിയിലും അവിടുത്തെ രക്ഷ സകലജനതകളുടെ ഇടയിലും 
അറിയേണ്ടതിന് തന്നെ. 
 3 ദൈവമേ, ജനതകൾ അങ്ങയെ സ്തുതിക്കും; 
സകലജനതകളും അങ്ങയെ സ്തുതിക്കും. 
 4 ജനതകൾ സന്തോഷിച്ച് ഘോഷിച്ചുല്ലസിക്കും; 
അവിടുന്ന് വംശങ്ങളെ നേരോടെ വിധിച്ച് 
ഭൂമിയിലെ ജനതകളെ ഭരിക്കുന്നുവല്ലോ. 
സേലാ. 
  5 ദൈവമേ ജനതകൾ അങ്ങയെ സ്തുതിക്കും; 
സകലജനതകളും അങ്ങയെ സ്തുതിക്കും. 
 6 ഭൂമി അതിന്റെ അനുഭവം തന്നിരിക്കുന്നു; 
ദൈവം, നമ്മുടെ ദൈവം തന്നെ, നമ്മെ അനുഗ്രഹിക്കും. 
 7 ദൈവം നമ്മെ അനുഗ്രഹിക്കും; 
ഭൂമിയുടെ അറുതികൾ എല്ലാം കർത്താവിനെ ഭയപ്പെടും.