76
സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ; ആസാഫിന്റെ ഒരു സങ്കീർത്തനം; ഒരു ഗീതം. 
 1 ദൈവം യെഹൂദയിൽ പ്രസിദ്ധനാകുന്നു; 
അവിടുത്തെ നാമം യിസ്രായേലിൽ വലിയതാകുന്നു. 
 2 ദൈവത്തിന്റെ കൂടാരം ശാലേമിലും* ശാലേമിലും യെരുശലേമിലും 
അവിടുത്തെ വാസസ്ഥലം സീയോനിലും ഇരിക്കുന്നു. 
 3 ദൈവം അവിടെവച്ച് മിന്നുന്ന അമ്പുകളും, യുദ്ധായുധങ്ങളായ 
പരിചയും വാളും തകർത്തുകളഞ്ഞു. 
സേലാ. 
  4 ശാശ്വതപർവ്വതങ്ങളെക്കാൾ 
അവിടുന്ന് തേജസ്സും മഹിമയും ഉള്ളവനാകുന്നു. 
 5 ധൈര്യശാലികളെ കൊള്ളയിട്ടു; അവർ നിദ്രപ്രാപിച്ചു; 
പരാക്രമശാലികളായ ആർക്കും കൈക്കരുത്തില്ലാതെ പോയി. 
 6 യാക്കോബിന്റെ ദൈവമേ, അങ്ങയുടെ ശാസനയാൽ 
തേരും കുതിരയും ഗാഢനിദ്രയിൽ വീണു. 
 7 അങ്ങ് ഭയങ്കരനാകുന്നു; 
അങ്ങ് കോപിച്ചാൽ തിരുമുമ്പാകെ നില്ക്കാൻ കഴിയുന്നവൻ ആര്? 
 8 സ്വർഗ്ഗത്തിൽനിന്ന് അങ്ങ് വിധി കേൾപ്പിച്ചു; 
ഭൂമിയിലെ സാധുക്കളെയെല്ലാം രക്ഷിക്കുവാൻ 
 9 ദൈവം ന്യായവിസ്താരത്തിന് എഴുന്നേറ്റപ്പോൾ 
ഭൂമി ഭയപ്പെട്ട് നിശ്ശബ്ദമായിരുന്നു. 
സേലാ. 
  10 മനുഷ്യന്റെ ക്രോധം അങ്ങയെ സ്തുതിക്കും നിശ്ചയം; 
ശേഷിക്കുന്ന ക്രോധം അവിടുന്ന് അരയ്ക്ക് കെട്ടും† ശേഷിക്കുന്ന ക്രോധം അവിടുന്ന് അരയ്ക്ക് കെട്ടും യുദ്ധത്തില്‍ അവശേഷിക്കുന്ന ജനം നിന്റെ ഉത്സവം ആഘോഷിക്കും . 
 11 നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് നേരുകയും നിവർത്തിക്കുകയും ചെയ്യുവിൻ; 
കർത്താവിന്റെ ചുറ്റുമുള്ള എല്ലാവരും ഭയപ്പെടേണ്ടവന് കാഴ്ച കൊണ്ടുവരട്ടെ. 
 12 ദൈവം പ്രഭുക്കന്മാരുടെ പ്രാണനെ ഛേദിച്ചുകളയും; 
ഭൂമിയിലെ രാജാക്കന്മാർക്ക് അവിടുന്ന് ഭയങ്കരനാകുന്നു.