ഉല്പത്തി 
ഗ്രന്ഥകര്‍ത്താവ് 
യഹൂദ പാരമ്പര്യവും, പല വേദപുസ്തക രചയിതാക്കളും അംഗീകരിക്കുന്നത് യിസ്രായേലിന്റെ വിമോചകനും പ്രവാചകനുമായിരുന്ന മോശെയാണ് പഞ്ചഗ്രന്ഥങ്ങളുടെ എഴുത്തുകാരന് എന്നാണ്. 
ഈജിപ്തില്‍ നിന്നും ലഭിച്ച വിദ്യാഭ്യാസവും (അപ്പൊ. പ്രവ. 7:22), യാഹോവയാം ദൈവത്തോടു തനിക്കുള്ള അഭേദ്യമായ ബന്ധവും ഈ വാദത്തെ ഉറപ്പിക്കുന്നു. 
യേശുവും (യോഹ. 5:45 - 47) ആ കാലത്തെ പരീശ ശാസ്ത്രി സമൂഹവും മോശെയുടെ ഗ്രന്ഥകര്‍തൃത്വം അംഗീകരിച്ചിരുന്നു (മത്തായി 19:7; 22:24). 
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും 
ഏകദേശം ക്രി. മു 1446 നും 1405 ഇടക്ക്. 
യിസ്രായേല്‍ജനത്തിന്റെ കനാനിലേക്കുള്ള പലായനകാലത്ത് സീനായ് മരുഭൂമിയില്വച്ചാവാം മോശെ ഉല്പത്തിയുടെ രചന നിര്വഹിച്ചിരിക്കുക. 
സ്വീകര്‍ത്താവ് 
ഈജിപ്തിന്റെ അടിമത്തത്തില്‍ നിന്നും വിടുതല്ലഭിച്ചു വാഗ്ദത്ത നാടായ കനാനിലേക്ക് പ്രയാണം ചെയ്യുന്ന യിസ്രായേല്‍ജനത. 
ഉദ്ദേശം 
യിസ്രായേല്‍ജനതയുടെ കുടുംബ ചരിത്രമാണ് മോശെ ഇവിടെ വിവരിക്കുന്നത്. യിസ്രായേലിന്റെ ദൈവമായ യഹോവ സകലത്തിന്റെയും സൃഷ്ടാവും താന്‍ അബ്രാഹാമിന്റെയും യിസ്സഹാക്കിന്റെയും യാക്കോബിന്റെയും ദൈവമാണെന്നും (3:15-16), യിസ്രായേലിന്റെ മിസ്രയീമ്യ അടിമത്തമുള്പ്പടെയുള്ളവ ദൈവത്തിന്റെ പരമാധികാരത്തിന്റെയും, ബൃഹത്തായ ദൈവിക പദ്ധതിയുടെ ഭാഗമാണെന്നും (15:13 - 16, 50:20) മോശെ വിവക്ഷിക്കുന്നു മാത്രമല്ല യിസ്രായേല്‍ജനത ഈജിപ്തിന്റെ അടിമതത്തത്തില്എത്തപ്പെടുവാനുള്ള കാരണത്തെക്കുറിച്ചും (1:8), തങ്ങള്‍ പ്രവേശിക്കുവാന്‍ പോകുന്ന നാട് എങ്ങിനെയാണ് വാഗ്ദത്ത നാടാകുന്നത് എന്നതിനെക്കുറിച്ചും (17: 8), ഒരു വിശദമായ വിവരണമാണ് മോശെ ഉല്പത്തി പുസ്തകത്തിലൂടെ നല്‍കുന്നത്. യിസ്രായേലിന്റെ ദൈവം അനേകം ദേവന്മാരില് ഒരുവന് അല്ല മറിച്ച് സ്വര്‍ഗ്ഗങ്ങളേയും ഭൂമിയെയും സൃഷ്ടിച്ചവനായ പരമോന്നതനായ ദൈവമാണ്. 
പ്രമേയം 
ആരംഭം 
സംക്ഷേപം 
സൃഷ്ടിവിവരണം — 1:1-2:25 
മനുഷ്യന്റെ പാപം — 3:1-24 
ആദാമിന്റെ തലമുറ — 4:1-6:8 
നോഹയുടെ തലമുറ — 6:9-11:32 
അബ്രാഹാമിന്റെ ചരിത്രം — 12:1-25:18 
വേദപുസ്തക പൂര്‍വികര്‍ — 12:1-50:26 
യിസ്സാഹാക്കിന്റെയും പുത്രന്മാരുടെയും ചരിത്രം — 25:19-36:43 
യോസേഫിന്റെ തലമുറ — 37:1-50:26  
 1
പ്രപഞ്ചസൃഷ്ടി 
 1 ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.  2 ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവ്* ദൈവത്തിന്റെ ആത്മാവ്ദൈവത്തിന്റെ അധികാരം അല്ലെങ്കില്‍ ദൈവത്തില്‍ നിന്ന് വരുന്ന കാറ്റ്  വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.  3 “വെളിച്ചം ഉണ്ടാകട്ടെ” എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.  4 വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു; ദൈവം വെളിച്ചവും ഇരുളും തമ്മിൽ വേർപിരിച്ചു.  5 ദൈവം വെളിച്ചത്തിന് പകൽ എന്നും ഇരുളിന് രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം. ദൈവം വെളിച്ചത്തിനു “പകൽ” എന്നും ഇരുളിനു “രാത്രി” എന്നും പേരുവിളിച്ചു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം† സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം യഹൂദര്‍ തങ്ങളുടെ ദിവസം സന്ധ്യമുതല്‍ സന്ധ്യവരെയാണ് കണക്ക് കൂട്ടുന്നത് .  6 ദൈവം: “വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം ഉണ്ടാകട്ടെ; അത് വെള്ളത്തിനും വെള്ളത്തിനും തമ്മിൽ വേർതിരിവായിരിക്കട്ടെ” എന്നു കല്പിച്ചു.  7 വിതാനം ഉണ്ടാക്കിയിട്ട് ദൈവം വിതാനത്തിൻ കീഴിലുള്ള വെള്ളവും വിതാനത്തിൻ മീതെയുള്ള വെള്ളവും തമ്മിൽ വേർപിരിച്ചു; അങ്ങനെ സംഭവിച്ചു.  8 ദൈവം വിതാനത്തിന് “ആകാശം” എന്ന് പേർവിളിച്ചു. സന്ധ്യയായി ഉഷസ്സുമായി, രണ്ടാംദിവസം.  9 ദൈവം: “ആകാശത്തിൻ കീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ” എന്ന് കല്പിച്ചു; അങ്ങനെ സംഭവിച്ചു.  10 ഉണങ്ങിയ നിലത്തിനു ദൈവം ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിനു സമുദ്രം എന്നും പേരിട്ടു; നല്ലത് എന്നു ദൈവം കണ്ടു.  11 ഭൂമിയിൽനിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയിൽ അതത് തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളച്ചുവരട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.  12 ഭൂമിയിൽനിന്നു പുല്ലും അതത് തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളച്ചുവന്നു; നല്ലത് എന്നു ദൈവം കണ്ടു.  13 സന്ധ്യയായി ഉഷസ്സുമായി, മൂന്നാംദിവസം.  14 “പകലും രാവും തമ്മിൽ വേർതിരിക്കുവാൻ ആകാശവിതാനത്തിൽ വെളിച്ചങ്ങൾ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും ഋതുക്കളും, ദിവസവും, വർഷങ്ങളും തിരിച്ചറിയുവാനായും ഇരിക്കട്ടെ;  15 ഭൂമിയെ പ്രകാശിപ്പിക്കുവാൻ ആകാശവിതാനത്തിൽ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.  16 പകൽ വാഴേണ്ടതിന് വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന് വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി.  17 ഭൂമിയെ പ്രകാശിപ്പിക്കുവാനും പകലും രാത്രിയും നിയന്ത്രിക്കുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മിൽ വേർപിരിക്കുവാനുമായി  18 ദൈവം അവയെ ആകാശവിതാനത്തിൽ നിർത്തി; നല്ലത് എന്നു ദൈവം കണ്ടു.  19 സന്ധ്യയായി ഉഷസ്സുമായി, നാലാം ദിവസം.  20 “വെള്ളത്തിൽ ചരിക്കുന്ന ‡ ചരിക്കുന്ന അല്ലെങ്കിൽ ചലിക്കുന്ന. ജീവികൾ ധാരാളമായി ഉണ്ടാകട്ടെ; ഭൂമിയുടെ മീതെ ആകാശവിതാനത്തിൽ പറവജാതി പറക്കട്ടെ” എന്ന് ദൈവം കല്പിച്ചു.  21 ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തിൽ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതത് തരം ജീവജന്തുക്കളെയും അതത് തരം പറവജാതിയെയും സൃഷ്ടിച്ചു; അത് നല്ലത് എന്നു ദൈവം കണ്ടു.  22 “നിങ്ങൾ വർദ്ധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തിൽ നിറയുവിൻ; പറവജാതി ഭൂമിയിൽ പെരുകട്ടെ” എന്നു കല്പിച്ചു ദൈവം അവയെ അനുഗ്രഹിച്ചു.  23 സന്ധ്യയായി ഉഷസ്സുമായി, അഞ്ചാം ദിവസം.  24 “അതത് തരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതുതരം ജീവജന്തുക്കൾ ഭൂമിയിൽ നിന്നുണ്ടാകട്ടെ” എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.  25 ഇങ്ങനെ ദൈവം അതത് തരം കാട്ടുമൃഗങ്ങളെയും അതത് തരം കന്നുകാലികളെയും അതത് തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലത് എന്നു ദൈവം കണ്ടു.  26 അനന്തരം ദൈവം: “നാം§ നാം പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും കന്നുകാലികളിന്മേലും സർവ്വഭൂമിയിന്മേലും* സർവ്വഭൂമിയിന്മേലും ഭൂമിയിലെ സർവ്വ കാട്ടുജന്തുക്കളുടെമേലും എന്നുമാകാം.  ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും മനുഷ്യർക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ” എന്നു കല്പിച്ചു. 
 27 ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, 
ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, 
ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. 
 28 ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താന പുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു.  29 “ഭൂമിയിൽ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായിക്കുന്ന സകലവൃക്ഷങ്ങളും ഇതാ, ഞാൻ നിങ്ങൾക്ക് തന്നിരിക്കുന്നു; അവ നിങ്ങൾക്ക് ആഹാരമായിരിക്കട്ടെ;  30 ഭൂമിയിലെ സകലമൃഗങ്ങൾക്കും ആകാശത്തിലെ എല്ലാ പറവകൾക്കും ഭൂമിയിൽ ഇഴയുന്ന സകല ജന്തുക്കൾക്കും ജീവനുള്ള സകലത്തിനും ആഹാരമായിട്ടു പച്ചസസ്യം ഒക്കെയും ഞാൻ കൊടുത്തിരിക്കുന്നു” എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.  31 ദൈവം ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അത് എത്രയും നല്ലത് എന്നു കണ്ടു. സന്ധ്യയായി ഉഷസ്സുമായി, ആറാം ദിവസം. 
*1. 2 ദൈവത്തിന്റെ ആത്മാവ്ദൈവത്തിന്റെ അധികാരം അല്ലെങ്കില്‍ ദൈവത്തില്‍ നിന്ന് വരുന്ന കാറ്റ്
†1. 5 സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം യഹൂദര്‍ തങ്ങളുടെ ദിവസം സന്ധ്യമുതല്‍ സന്ധ്യവരെയാണ് കണക്ക് കൂട്ടുന്നത്
‡1. 20 ചരിക്കുന്ന അല്ലെങ്കിൽ ചലിക്കുന്ന.
§1. 26 നാം പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്
*1. 26 സർവ്വഭൂമിയിന്മേലും ഭൂമിയിലെ സർവ്വ കാട്ടുജന്തുക്കളുടെമേലും എന്നുമാകാം.