സങ്കീർത്തനം.67
സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ; ഒരു സങ്കീർത്തനം; ഒരു ഗീതം. 
 1 ദൈവം നമ്മളോട് കൃപ ചെയ്ത് നമ്മളെ അനുഗ്രഹിക്കുമാറാകട്ടെ; 
അവൻ തന്റെ മുഖം നമ്മുടെമേൽ പ്രകാശിപ്പിക്കുമാറാകട്ടെ. 
സേലാ.
  2 നിന്റെ വഴി ഭൂമിയിലും നിന്റെ രക്ഷ സകല ജനതകളുടെ ഇടയിലും 
അറിയേണ്ടതിനു തന്നെ. 
 3 ദൈവമേ, ജനതകൾ നിന്നെ സ്തുതിക്കും; 
സകല ജനതകളും നിന്നെ സ്തുതിക്കും. 
 4 ജനതകൾ സന്തോഷിച്ച് ഘോഷിച്ചുല്ലസിക്കും; 
നീ വംശങ്ങളെ നേരോടെ വിധിച്ച് 
ഭൂമിയിലെ ജനതകളെ ഭരിക്കുന്നുവല്ലോ. 
സേലാ.
  5 ദൈവമേ ജനതകൾ നിന്നെ സ്തുതിക്കും; 
സകല ജനതകളും നിന്നെ സ്തുതിക്കും. 
 6 ഭൂമി അതിന്റെ അനുഭവം തന്നിരിക്കുന്നു; 
ദൈവം, നമ്മുടെ ദൈവം തന്നെ, നമ്മെ അനുഗ്രഹിക്കും. 
 7 ദൈവം നമ്മെ അനുഗ്രഹിക്കും; 
ഭൂമിയുടെ അറുതികൾ എല്ലാം അവനെ ഭയപ്പെടും.