സങ്കീർത്തനം.136
 1 യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; 
അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളത്. 
 2 ദൈവാധിദൈവത്തിന് സ്തോത്രം ചെയ്യുവിൻ; 
അവന്റെ ദയ എന്നേക്കുമുള്ളത്. 
 3 കർത്താധികർത്താവിന് സ്തോത്രം ചെയ്യുവിൻ; 
അവന്റെ ദയ എന്നേക്കുമുള്ളത്. 
 4 ഏകനായി മഹാത്ഭുതങ്ങൾ പ്രവർത്തിക്കുന്നവന് - 
അവന്റെ ദയ എന്നേക്കുമുള്ളത്. 
 5 ജ്ഞാനത്തോടെ ആകാശങ്ങൾ ഉണ്ടാക്കിയവന് - 
അവന്റെ ദയ എന്നേക്കുമുള്ളത്. 
 6 ഭൂമിയെ വെള്ളത്തിന്മേൽ സ്ഥാപിച്ചവന്- 
അവന്റെ ദയ എന്നേക്കുമുള്ളത്. 
 7 വലിയ വെളിച്ചങ്ങൾ ഉണ്ടാക്കിയവന് - 
അവന്റെ ദയ എന്നേക്കുമുള്ളത്. 
 8 പകൽ വാഴുവാൻ സൂര്യനെ ഉണ്ടാക്കിയവന്- 
അവന്റെ ദയ എന്നേക്കുമുള്ളത്. 
 9 രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന് - 
അവന്റെ ദയ എന്നേക്കുമുള്ളത്. 
 10 ഈജിപ്റ്റിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന് - 
അവന്റെ ദയ എന്നേക്കുമുള്ളത്. 
 11 അവരുടെ ഇടയിൽനിന്ന് യിസ്രായേൾജനത്തെ പുറപ്പെടുവിച്ചവന് - 
അവന്റെ ദയ എന്നേക്കുമുള്ളത്. 
 12 ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നെ- 
അവന്റെ ദയ എന്നേക്കുമുള്ളത്. 
 13 ചെങ്കടലിനെ രണ്ടായി വിഭാഗിച്ചവന് - 
അവന്റെ ദയ എന്നേക്കുമുള്ളത്. 
 14 അതിന്റെ നടുവിൽകൂടി യിസ്രായേലിനെ കടത്തിയവന് - 
അവന്റെ ദയ എന്നേക്കുമുള്ളത്. 
 15 ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ടവന് - 
അവന്റെ ദയ എന്നേക്കുമുള്ളത്. 
 16 തന്റെ ജനത്തെ മരുഭൂമിയിൽകൂടി നടത്തിയവന് - 
അവന്റെ ദയ എന്നേക്കുമുള്ളത്. 
 17 മഹാരാജാക്കന്മാരെ സംഹരിച്ചവന് — അവന്റെ ദയ എന്നേക്കുമുള്ളത്. 
 18 ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന് - 
അവന്റെ ദയ എന്നേക്കുമുള്ളത്. 
 19 അമോര്യരുടെ രാജാവായ സീഹോനെയും - 
അവന്റെ ദയ എന്നേക്കുമുള്ളത്. 
 20 ബാശാൻ രാജാവായ ഓഗിനെയും - 
അവന്റെ ദയ എന്നേക്കുമുള്ളത്. 
 21 അവരുടെ ദേശം അവകാശമായി കൊടുത്തു - 
അവന്റെ ദയ എന്നേക്കുമുള്ളത്. 
 22 തന്റെ ദാസനായ യിസ്രായേലിന് അവകാശമായി തന്നെ - 
അവന്റെ ദയ എന്നേക്കുമുള്ളത്. 
 23 നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തവന് - 
അവന്റെ ദയ എന്നേക്കുമുള്ളത്. 
 24 നമ്മുടെ വൈരികളുടെ കൈയിൽനിന്ന് നമ്മെ വിടുവിച്ചവന് - 
അവന്റെ ദയ എന്നേക്കുമുള്ളത്. 
 25 സകലജഡത്തിനും ആഹാരം കൊടുക്കുന്നവന് - 
അവന്റെ ദയ എന്നേക്കുമുള്ളത്. 
 26 സ്വർഗ്ഗസ്ഥനായ ദൈവത്തിനു സ്തോത്രം ചെയ്യുവിൻ; 
അവന്റെ ദയ എന്നേക്കുമുള്ളത്.