3
 1 വിഭ്രമരാഗത്തിൽ ഹബക്കൂക്ക് പ്രവാചകന്റെ ഒരു പ്രാർത്ഥനാഗീതം. 
 2 യഹോവേ, ഞാൻ അങ്ങയെക്കുറിച്ച് കേട്ട് ഭയപ്പെട്ടുപോയി; 
യഹോവേ, വർഷങ്ങൾ കഴിയുംമുമ്പ് അങ്ങയുടെ പ്രവൃത്തിയെ ജീവിപ്പിക്കണമേ; 
ഈ നാളുകളിൽ അതിനെ വെളിപ്പെടുത്തണമേ; 
ക്രോധത്തിൽ കരുണ ഓർക്കണമേ. 
 3 ദൈവം തേമാനിൽ* തേമാനിൽ യെഹൂദക്ക് തെക്കായി സ്ഥിതിചെയ്തിരുന്ന ഏദോം രാജ്യത്തിലെ ഒരു ജില്ല നിന്നും 
പരിശുദ്ധൻ പാരൻ† പാരൻ സീനായിയുടെ അതിര്ത്തിയോട് ചേര്ന്നുകിടന്നിരുന്ന ഊഷര പ്രദേശം  പർവ്വതത്തിൽനിന്നും വരുന്നു. 
സേലാ. 
 ദൈവത്തിന്റെ പ്രഭ ആകാശത്തെ മൂടുന്നു; 
ദൈവത്തിന്റെ സ്തുതിയാൽ ഭൂമി നിറഞ്ഞിരിക്കുന്നു. 
 4 സൂര്യപ്രകാശംപോലെ ഒരു ശോഭ ഉളവായിവരുന്നു; 
കിരണങ്ങൾ ദൈവത്തിന്റെ അടുത്തുനിന്ന് പുറപ്പെടുന്നു; 
അവിടെ ദൈവത്തിന്റെ വല്ലഭത്വം മറഞ്ഞിരിക്കുന്നു. 
 5 മഹാവ്യാധി ദൈവത്തിന്റെ മുമ്പിൽ നടക്കുന്നു; 
പകർച്ചവ്യാധി ദൈവത്തിന്റെ പിന്നാലെ ചെല്ലുന്നു. 
 6 ദൈവം ഭൂമിയെ കുലുക്കുന്നു‡ കുലുക്കുന്നു അളക്കുന്നു; 
ദൈവം നോക്കി ജാതികളെ ചിതറിക്കുന്നു; 
ശാശ്വതപർവ്വതങ്ങൾ പിളർന്നുപോകുന്നു; 
പുരാതനഗിരികൾ വണങ്ങി വീഴുന്നു; 
ദൈവം പുരാതന പാതകളിൽ നടക്കുന്നു. 
 7 ഞാൻ കൂശാന്റെ കൂടാരങ്ങളെ അനർത്ഥത്തിൽ കാണുന്നു; 
മിദ്യാൻദേശത്തിലെ തിരശ്ശീലകൾ വിറയ്ക്കുന്നു. 
 8 യഹോവ നദികളോട് നീരസപ്പെട്ടിരിക്കുന്നുവോ? 
അങ്ങയുടെ കോപം നദികളുടെ നേരെ വരുന്നുവോ? 
അങ്ങ് കുതിരപ്പുറത്തും ജയരഥത്തിലും കയറിയിരിക്കുകയാൽ 
അങ്ങയുടെ ക്രോധം സമുദ്രത്തിന്റെ നേരെ ഉള്ളതോ? 
 9 അവിടുന്ന് വില്ല് പുറത്തെടുത്ത് ഞാണിൽ അമ്പ് തൊടുത്തിരിക്കുന്നു. 
വചനത്തിന്റെ ദണ്ഡനങ്ങൾ ആണകളോടുകൂടിയിരിക്കുന്നു. 
സേലാ. 
 അങ്ങ് ഭൂമിയെ നദികളാൽ പിളർക്കുന്നു. 
 10 പർവ്വതങ്ങൾ അങ്ങയെ കണ്ട് വിറയ്ക്കുന്നു; 
വെള്ളത്തിന്റെ പ്രവാഹം കടന്നുപോകുന്നു; 
ആഴി ശബ്ദം പുറപ്പെടുവിക്കുന്നു; 
ഉയരത്തിലേക്ക് തിര ഉയർത്തുന്നു§ ഉയരത്തിലേക്ക് തിര ഉയർത്തുന്നു ഉയരത്തിലേക്ക് കൈ ഉയർത്തുന്നു. 
 11 അങ്ങയുടെ അസ്ത്രങ്ങൾ പായുന്ന പ്രകാശത്തിലും 
മിന്നിപ്രകാശിക്കുന്ന കുന്തത്തിന്റെ ശോഭയിലും 
സൂര്യനും ചന്ദ്രനും സ്വഗൃഹത്തിൽ നില്ക്കുന്നു. 
 12 ക്രോധത്തോടെ അങ്ങ് ഭൂമിയിൽ ചവിട്ടുന്നു; 
കോപത്തോടെ ജനതകളെ മെതിക്കുന്നു. 
 13 അങ്ങയുടെ ജനത്തിന്റെയും 
അങ്ങയുടെ അഭിഷിക്തന്റെയും രക്ഷക്കായിട്ട് അങ്ങ് പുറപ്പെടുന്നു; 
അങ്ങ് ദുഷ്ടന്റെ വീടിന്റെ മുകൾഭാഗം തകർത്ത്, 
അടിസ്ഥാനം മുഴുവനും അനാവൃതമാക്കി. 
സേലാ. 
  14 അങ്ങ് അവന്റെ കുന്തങ്ങൾകൊണ്ട് അവന്റെ യോദ്ധാക്കളുടെ നായകന്മാരുടെ തല* നായകന്മാരുടെ തല അവന്റെ തല  കുത്തിത്തുളക്കുന്നു; 
എന്നെ ചിതറിക്കേണ്ടതിന് അവർ ചുഴലിക്കാറ്റുപോലെ വരുന്നു; 
എളിയവനെ മറവിൽവച്ച് വിഴുങ്ങുവാൻ പോകുന്നതുപോലെ അവർ ഉല്ലസിക്കുന്നു. 
 15 അങ്ങയുടെ കുതിരകളോടുകൂടി അങ്ങ് സമുദ്രത്തിൽ, 
പെരുവെള്ളക്കൂട്ടത്തിൽ തന്നെ, നടകൊള്ളുന്നു. 
 16 ഞാൻ കേട്ടു എന്റെ ഉദരം കുലുങ്ങിപ്പോയി, 
ആ ശബ്ദം കാരണം എന്റെ അധരം വിറച്ചു; 
അവൻ ജനത്തെ ആക്രമിക്കുവാൻ പുറപ്പെടുമ്പോൾ 
കഷ്ടദിവസത്തിൽ ഞാൻ വിശ്രമിച്ചിരിക്കേണ്ടതുകൊണ്ട് 
എന്റെ അസ്ഥികൾ ഉരുകി, 
ഞാൻ നിന്ന നിലയിൽ വിറച്ചുപോയി. 
 17 അത്തിവൃക്ഷം തളിർക്കുകയില്ല; 
മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകുകയില്ല; 
ഒലിവുമരത്തിന്റെ പ്രയത്നം നിഷ്ഫലമായിപ്പോകും; 
നിലങ്ങൾ ആഹാരം വിളയിക്കുകയില്ല; 
ആട്ടിൻകൂട്ടം തൊഴുത്തിൽനിന്ന് നശിച്ചുപോകും; 
ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കുകയില്ല. 
 18 എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; 
എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും. 
 19 യഹോവയായ കർത്താവ് എന്റെ ബലം ആകുന്നു; 
കർത്താവ് എന്റെ കാൽ പേടമാൻ കാലുപോലെ ആക്കുന്നു; 
ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു. 
സംഗീതപ്രമാണിക്ക് തന്ത്രിനാദത്തോടെ.