75
സംഗീതപ്രമാണിക്ക്; നശിപ്പിക്കരുതേ എന്ന രാഗത്തിൽ; ആസാഫിന്റെ ഒരു സങ്കീർത്തനം. ഒരു ഗീതം. 
 1 ദൈവമേ, ഞങ്ങൾ അങ്ങേക്ക് സ്തോത്രം ചെയ്യുന്നു; 
ഞങ്ങൾ അങ്ങേക്ക് സ്തോത്രം ചെയ്യുന്നു; അങ്ങയുടെ നാമം അടുത്തിരിക്കുന്നു; 
ഞങ്ങൾ അങ്ങയുടെ അതിശയപ്രവൃത്തികളെ ഘോഷിക്കുന്നു. 
 2 സമയം വരുമ്പോൾ ഞാൻ നേരോടെ വിധിക്കും. 
 3 ഭൂമിയും അതിലെ സകലനിവാസികളും ഉരുകിപ്പോകുമ്പോൾ 
ഞാൻ അതിന്റെ തൂണുകളെ ഉറപ്പിക്കുന്നു. 
സേലാ. 
  4 ഡംഭം കാട്ടരുതെന്ന് ഡംഭികളോടും 
കൊമ്പുയർത്തരുതെന്ന് ദുഷ്ടന്മാരോടും ഞാൻ പറയുന്നു. 
 5 നിങ്ങളുടെ കൊമ്പ് മേലോട്ട് ഉയർത്തരുത്; 
ശാഠ്യത്തോടെ സംസാരിക്കുകയുമരുത്. 
 6 കിഴക്കുനിന്നല്ല, പടിഞ്ഞാറുനിന്നല്ല, 
തെക്കുനിന്നുമല്ല ഉയർച്ചവരുന്നത്. 
 7 ദൈവം ന്യായാധിപതിയാകുന്നു; 
ദൈവം ഒരുവനെ താഴ്ത്തുകയും മറ്റൊരുത്തനെ ഉയർത്തുകയും ചെയ്യുന്നു. 
 8 യഹോവയുടെ കയ്യിൽ ഒരു പാനപാത്രം ഉണ്ട്; അതിൽ 
വീഞ്ഞു നുരയ്ക്കുന്നു; അത് മദ്യംകൊണ്ട് നിറഞ്ഞിരിക്കുന്നു; 
അവിടുന്ന് അതിൽനിന്ന് പകരുന്നു; 
ഭൂമിയിലെ സകലദുഷ്ടന്മാരും അതിന്റെ മട്ട് വലിച്ചുകുടിക്കും. 
 9 ഞാനോ എന്നേക്കും പ്രസ്താവിക്കും; 
യാക്കോബിന്റെ ദൈവത്തിന് സ്തുതിപാടും. 
 10 ദുഷ്ടന്മാരുടെ ശക്തിയെല്ലാം ഞാൻ തകര്‍ത്തുകളയും* ദുഷ്ടന്മാരുടെ ശക്തിയെല്ലാം ഞാൻ തകര്‍ത്തുകളയും കൊമ്പുകളെല്ലാം ഞാന്‍ മുറിച്ചുകളയും; 
നീതിമാന്മാരുടെ കൊമ്പുകളോ ഉയർന്നിരിക്കും.