127
ശലോമോന്റെ ഒരു ആരോഹണഗീതം. 
 1 യഹോവ വീടു പണിയാതിരുന്നാൽ 
പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു; 
യഹോവ പട്ടണം കാക്കാതിരുന്നാൽ 
കാവല്ക്കാരൻ വൃഥാ ജാഗരിക്കുന്നു. 
 2 നിങ്ങൾ അതിരാവിലെ എഴുന്നേല്ക്കുന്നതും 
വളരെ താമസിച്ച് ഉറങ്ങുവാൻ പോകുന്നതും 
കഠിനപ്രയത്നം ചെയ്ത് ഉപജീവനം കഴിക്കുന്നതും വ്യർത്ഥമത്രേ; 
തന്റെ പ്രിയനോ, അവൻ നല്ല ഉറക്കം* ഉറക്കം  കൊടുക്കുന്നു. 
 3 മക്കൾ, യഹോവ നല്കുന്ന അവകാശവും 
ഉദരഫലം, അവിടുന്ന് തരുന്ന പ്രതിഫലവും തന്നെ. 
 4 വീരന്റെ കൈയിലെ അസ്ത്രങ്ങൾ എങ്ങനെയോ 
അങ്ങനെയാകുന്നു യൗവനത്തിലെ മക്കൾ. 
 5 അവരെക്കൊണ്ട് തന്റെ ആവനാഴിക 
നിറച്ചിരിക്കുന്ന പുരുഷൻ ഭാഗ്യവാൻ; 
നഗരവാതില്ക്കൽവച്ച് ശത്രുക്കളോടു സംസാരിക്കുമ്പോൾ 
അങ്ങനെയുള്ളവർ ലജ്ജിച്ചു പോകുകയില്ല.