യോഥാം യെഹൂദയുടെ രാജാവ്
27
രാജാവാകുന്പോള്‍ യോഥാമിന് ഇരുപത്തഞ്ചു വയസ്സായിരുന്നു. അയാള്‍ യെരൂശലേമില്‍ പതിനാറു വര്‍ഷം ഭരണം നടത്തി. യെരൂശാ എന്നായിരുന്നു അയാളുടെ അമ്മയുടെ പേര്. സാദോക്കിന്‍റെ പുത്രിയായിരുന്നു യെരൂശാ. യഹോവ ആവശ്യപ്പെട്ട കാര്യങ്ങള്‍ യോഥാം ചെയ്തു. തന്‍റെ പിതാവായ ഉസ്സീയാവ് ചെയ്തതുപോലെതന്നെ അയാള്‍ യഹോവയെ അനുസരിച്ചു. എന്നാല്‍ യോഥാം തന്‍റെ പിതാവിനെപ്പോലെ ധൂപാര്‍ച്ചനയ്ക്കായി യഹോവയുടെ ആലയത്തില്‍ കയറിയില്ല. പക്ഷേ ജനങ്ങള്‍ തെറ്റു ചെയ്യുന്നതു തുടര്‍ന്നു. യഹോവയുടെ ആലയത്തിന്‍റെ മുകളിലത്തെ കാവാടം യോഥാം പുതുക്കി. ഓഫെലിന്‍റെ മതിലില്‍ അയാള്‍ കുറേപണികള്‍ നടത്തി. യെഹൂദയിലെ മലന്പ്രദേശത്ത് യോഥാം പട്ടണങ്ങള്‍ പണിയുകയും ചെയ്തു. വനത്തില്‍ യോഥാം കോട്ടകളും ഗോപുരങ്ങളും നിര്‍മ്മിച്ചു. അമ്മോന്യരുടെ രാജാവിനോടും അയാളുടെ സേനയോടും ഏറ്റുമുട്ടി യോഥാം അവരെ തോല്പിച്ചു. അതിനാല്‍ അമ്മോന്യര്‍ യോഥാമിന് മൂന്നുവര്‍ഷത്തേക്കു വര്‍ഷം തോറും നൂറു താലന്തു വെള്ളിയും പതിനായിരം കോര്‍ ഗോതന്പും പതിനായിരം കോര്‍ യവവും നല്‍കി.
തന്‍റെ ദൈവമാകുന്ന യഹോവയെ വിശ്സ്തതയോടെ അനുസരിച്ചതിനാല്‍ യോഥാം ശക്തനായി. യോഥാമിന്‍റെ മറ്റു പ്രവൃത്തികളും അയാള്‍ ചെയ്ത യുദ്ധങ്ങളും ‘യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ ചരിത്രം’ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രാജാവാകുന്പോള്‍ യോഥാമിന് ഇരുപത്തഞ്ചു വയസ്സായിരുന്നു. പതിനാറു വര്‍ഷം അയാള്‍ യെരൂശലേമില്‍ ഭരിച്ചു. പിന്നെ, യോഥാം മരിക്കുകയും തന്‍റെ പൂര്‍വ്വികരോടൊപ്പം സംസ്കരിക്കപ്പെടുകയും ചെയ്തു. ജനങ്ങള്‍ അയാളെ ദാവീദിന്‍റെ നഗത്തിലാണ്* ദാവീദിന്‍റെ നഗരം യെരൂശലേമിന്‍റെ മറ്റൊരു പേര്. സംസ്കരിച്ചത്. യോഥാമിന്‍റെ സ്ഥാനത്ത് യോഥാമിന്‍റെ പുത്രനായ ആഹാസ് രാജാവായി.