നിയമം അനുസരിക്കുന്നതിനുള്ള അനുഗ്രഹങ്ങള്‍
28
“ഇനി, നിങ്ങള്‍ നിങ്ങളുടെ ദൈവമാകുന്ന യഹോ വയെ അനുസരിക്കാന്‍ ജാഗ്രത പുലര്‍ത്തുകയും അ വന്‍റെ കല്പനകള്‍ അനുസരിക്കുകയും ചെയ്താല്‍ നിങ്ങ ളുടെ ദൈവമാകുന്ന യഹോവ നിങ്ങളെ ഭൂമിയിലുള്ള എ ല്ലാ രാഷ്ട്രങ്ങള്‍ക്കുംമേല്‍ ആക്കിത്തീര്‍ക്കും. നിങ്ങ ളുടെ ദൈവമാകുന്ന യഹോവയെ നിങ്ങള്‍ അനുസരി ച് ചാല്‍ ഇനി പറയുന്ന അനുഗ്രഹങ്ങളെല്ലാം നിങ്ങള്‍ക് കു ലഭിക്കുകയും അവ നിങ്ങളുടേതാവുകയും ചെയ്യും:
“നഗരത്തിലും വയലിലും യഹോവ നിങ്ങളെ അനു ഗ്രഹിക്കും.
യഹോവ നിങ്ങളെ അനുഗ്രഹിക്കുകയും അനേകം കു ട്ടികളെ നല്‍കുകയും ചെയ്യും. അവന്‍ നിങ്ങളുടെ ഭൂമി യെ അനുഗ്രഹിക്കുകയും നിങ്ങള്‍ക്കു നല്ല വിളവു നല്‍ കുകയും ചെയ്യും. നിങ്ങളുടെ മൃഗങ്ങളെ അവന്‍ അനു ഗ്രഹിക്കുകയും അവയ്ക്ക് അനേകം കുട്ടികളുണ്ടാവാന്‍ അനുവദിക്കുകയും ചെയ്യും. നിങ്ങളുടെ എല്ലാ പശു ക്കിടാങ്ങളെയും കുഞ്ഞാടുകളെയും അവന്‍ അനുഗ്ര ഹി ക്കും. നിങ്ങളുടെ കൊട്ടകളും പാത്രങ്ങളും യഹോവ അനുഗ്രഹിച്ച് ഭക്ഷണം കൊണ്ടു നിറയ്ക്കും. യഹോ വ നിങ്ങളെ എല്ലായ്പ്പോഴും നിങ്ങളുടെ എല്ലാ പ്ര വൃത്തിയിലും അനുഗ്രഹിക്കും.
“നിങ്ങള്‍ക്കെതിരെ യുദ്ധത്തിനു വരുന്ന നിങ്ങളു ടെ ശത്രുക്കളെ തോല്പിക്കാന്‍ യഹോവ നിങ്ങളെ സ ഹായിക്കും. നിങ്ങളുടെ ശത്രുക്കള്‍ നിങ്ങള്‍ക്കെതിരെ ഒരു വഴിയിലൂടെ വരികയും ഏഴു വഴികളിലൂടെ തിരി ച് ചോടുകയും ചെയ്യും.
“യഹോവ നിങ്ങളെ അനുഗ്രഹിച്ച് നിങ്ങളുടെ പത് തായങ്ങള്‍ നിറയ്ക്കും. നിങ്ങള്‍ ചെയ്യുന്ന എല്ലാ കാ ര്യങ്ങളിലും അവന്‍ നിങ്ങളെ അനുഗ്രഹിക്കും. അവന്‍ നിങ്ങള്‍ക്കു തരുന്ന ദേശത്ത് നിങ്ങളുടെ ദൈവമാകുന്ന യഹോവ നിങ്ങളെ അനുഗ്രഹിക്കും. അവന്‍ വാഗ്ദാനം ചെയ്തതുപോലെ യഹോവ നിങ്ങളെ അവന്‍റെ സ്വന്തം വിശുദ്ധജനതയാക്കും. നിങ്ങളുടെ ദൈവമാകുന്ന യഹോ വയെ നിങ്ങള്‍ പിന്തുടരുകയും അവന്‍റെ കല്പനകള്‍ അ നുസരിക്കുകയും ചെയ്താല്‍ അവന്‍ ഇങ്ങനെയൊക്കെ ചെയ്യും. 10 അപ്പോള്‍ നിങ്ങള്‍ യഹോവയുടെ നാമത്തി ല്‍ വിളിക്കപ്പെടുന്നതായി ആ ദേശത്തിലുള്ള എല്ലാവ രും കാണും. അവര്‍ നിങ്ങളെ ഭയപ്പെടുകയും ചെയ്യും.
11 “യഹോവ നിങ്ങള്‍ക്കു ധാരാളം നന്മകള്‍ നല്‍കും. അവന്‍ നിങ്ങള്‍ക്ക് ധാരാളം കുട്ടികളെ തരും. നിങ്ങളുടെ പശുക്കള്‍ക്ക് അനേകം കിടാങ്ങളെ നല്‍കും. നിങ്ങള്‍ക്കു നല്‍കുമെന്ന് യഹോവ നിങ്ങളുടെ പൂര്‍വ്വികന്മാര്‍ക്ക് നല്‍കിയ വാഗ്ദാനമനുസരിച്ച് ആ ഭൂമിയില്‍ അവന്‍ നല് ല വിളവു നല്‍കും. 12 യഹോവ തന്‍റെ ധന്യമായ അനുഗ്ര ഹങ്ങളുടെ കലവറ തുറക്കും. നിങ്ങളുടെ ഭൂമിയില്‍ യ ഹോവ യഥാസമയം മഴ പെയ്യിക്കും. യഹോവ എല്ലാ പ്രവൃത്തികളിലും നിങ്ങളെ അനുഗ്രഹിക്കും. അനേകം ജനതകള്‍ക്കു കടം കൊടുക്കുവാനും പണം നിങ്ങള്‍ക്കു ണ്ടാകും. നിങ്ങള്‍ക്കാകട്ടെ അവരില്‍ നിന്നും ഒന്നും കടം വാങ്ങേണ്ടിയും വരില്ല. 13 യഹോവ നിങ്ങളെ തലയെപ് പോലെയാണ് ആക്കുന്നത്, വാലിനെപ്പോലെയല്ല. നിങ്ങള്‍ ഔന്നത്യത്തിലായിരിക്കും, താഴ്ചയിലല്ല. ഞാന്‍ നിങ്ങളോട് ഇന്നു പറയുന്ന, നിങ്ങളുടെ ദൈവമാ കുന്ന യഹോവയുടെ കല്പനകള്‍ നിങ്ങള്‍ ചെവിക്കൊ ണ്ടാലേ അങ്ങനെ സംഭവിക്കൂ. ഈ കല്പനകള്‍ നിങ്ങള്‍ ശ്രദ്ധയോടെ അനുസരിക്കണം. 14 ഞാന്‍ നിങ്ങള്‍ക്കിന്നു നല്‍കുന്ന വചനങ്ങളില്‍ ഒന്നില്‍നിന്നുപോലും വ്യതി ചലിക്കരുത്. ഈ വചനങ്ങളെ വിട്ട് വലത്തോട്ടോ ഇട ത്തോട്ടോ നിങ്ങള്‍ തിരിയരുത്. മറ്റു ദൈവങ്ങളെ പിന് തുടരുകയോ അവരെ ശുശ്രൂഷിക്കുകയോ ചെയ്യരുത്.
നിയമം അനുസരിക്കാത്തതിനുള്ള ശാപങ്ങള്‍
15 “നിങ്ങളുടെ ദൈവമാകുന്ന യഹോവ നിങ്ങളോടു പറയുന്ന കാര്യങ്ങള്‍ക്ക് നിങ്ങള്‍ ചെവി കൊടുക്കാ തി രുന്നാല്‍ - ഞാന്‍ നിങ്ങളോടിന്നു പറയുന്ന കല്പനക ളും നിയമങ്ങളും നിങ്ങള്‍ അനുസരിക്കാതിരുന്നാല്‍ - ഈ ദുരിതങ്ങള്‍ നിങ്ങള്‍ക്കു സംഭവിക്കും: 16 “നഗരത്തിലും വയലിലും യഹോവ നിങ്ങളെ ശപിക്കും. 17 നിങ്ങളുടെ കുട്ടകളെയും പാത്രങ്ങളെയും യഹോവ ശപിക്കുകയും അവയിലൊന്നിലും ആഹാരമില്ലാതാവുകയും ചെയ്യും. 18 യഹോവ നിങ്ങളെ ശപിക്കുകയും നിങ്ങള്‍ക്ക് അധികം കുട്ടികളുണ്ടാകാതിരിക്കുകയും ചെയ്യും. അവന്‍ നിങ്ങ ളുടെ ഭൂമിയെ ശപിക്കുകയും നിങ്ങള്‍ക്കു നല്ല വിളവ് ല ഭിക്കാതാവുകയും ചെയ്യും. അവന്‍ നിങ്ങളുടെ മൃഗങ്ങ ളെ ശപിക്കുകയും അവയ്ക്ക് കുട്ടികളുണ്ടാവാ താവുക യും ചെയ്യും. നിങ്ങളുടെ മുഴുവന്‍ പശുക്കുട്ടികളെയും കുഞ്ഞാടുകളെയും അവന്‍ ശപിക്കും. 19 എല്ലായ്പ്പോ ഴും നിങ്ങളുടെ എല്ലാ പ്രവൃത്തികളിലും യഹോവ നിങ്ങളെ ശപിക്കും.
20 “നിങ്ങള്‍ തിന്മ ചെയ്യുകയും യഹോവയില്‍ നിന്ന് വ്യതിചലിക്കുകയും ചെയ്താല്‍ അവന്‍ നിങ്ങള്‍ക്കു ദുരി തങ്ങള്‍ വരുത്തും. നിങ്ങള്‍ക്ക് എല്ലാ പ്രവൃത്തിക ളി ലും നിരാശയും കുഴപ്പങ്ങളുമുണ്ടാകും. നിങ്ങള്‍ വളരെ വേഗം പൂര്‍ണ്ണമായും നശിക്കുംവരെ അവന്‍ അതു തുട രും. നിങ്ങള്‍ അവനില്‍നിന്നും വ്യതിചലിച്ച് അവനെ ഉപേക്ഷിച്ചതിനാലാണ് അവന്‍ അങ്ങനെ ചെയ്യു ന്ന ത്. 21 നിങ്ങള്‍ മരിക്കുംവരെ യഹോവ നിങ്ങള്‍ക്കു മാരക രോഗങ്ങള്‍ വരുത്തും. നിങ്ങള്‍ പോകുന്ന നാട്ടില്‍ നി ന്ന് നിങ്ങള്‍ ഇല്ലാതാകുന്നതുവരെ അതുണ്ടാകും. 22 യ ഹോവ നിങ്ങളെ രോഗങ്ങള്‍, പനി, നീര്‍ക്കെട്ട് എന് നിവകൊണ്ടു ശിക്ഷിക്കും. യഹോവ നിങ്ങള്‍ക്കു കൊ ടും ചൂടു നല്‍കുകയും മഴയില്ലാതാക്കുകയും ചെയ്യും. ചൂടും രോഗവും മൂലം നിങ്ങളുടെ വിളവുകള്‍ നശിക്കും. നിങ്ങള്‍ നശിപ്പിക്കപ്പെടുംവരെ ഈ ദുരിതങ്ങ ളൊ ക്കെ സംഭവിക്കും! 23 ആകാശത്ത് മേഘങ്ങളുടണ് ടായി രിക്കയില്ല - മിനുക്കിയ ഓടു പോലെയിരിക്കും ആ കാശം. നിങ്ങള്‍ക്കു കീഴിലുള്ള ഭൂമി ഇരുന്പു പോലെ ഉറച്ചതുമായിരിക്കും. 24 യഹോവ മഴ അയയാക്കാത രിക് കുകയും മണലും പൊടിയും മാത്രം ആകാശത്തുനിന്നും വീഴുകയും ചെയ്യും. നിങ്ങള്‍ നശിക്കുംവരെ അതു നിങ് ങളുടെ മേല്‍ വീണുകൊണ്ടേയിരിക്കും.
25 “നിങ്ങളുടെ ശത്രുക്കള്‍ നിങ്ങളെ തോല്പിക്കാന്‍ യഹോവ അനുവദിക്കും. നിങ്ങള്‍ ഒറ്റ വഴിയിലൂടെ ശത്രു ക്കളോടേറ്റുമുട്ടാന്‍ പോകുമെങ്കിലും ഏഴു വഴിയിലൂടെ നിങ്ങള്‍ അവരില്‍ നിന്നും ചിതറി ഓടും. നിങ്ങള്‍ക്കു സം ഭവിക്കുന്ന ദുരിതങ്ങള്‍ ഭൂമിയിലുള്ള എല്ലാവരെയും ഭയ പ്പെടുത്തും. 26 നിങ്ങളുടെ മൃതശരീരങ്ങള്‍ കാട്ടുമൃ ഗങ് ങള്‍ക്കും പക്ഷികള്‍ക്കും ആഹാരമാകും. നിങ്ങളുടെ മൃ തദേഹത്തിനടുത്തുനിന്നും അവയെ ഭയപ്പെടുത്തി ഓ ടിക്കാന്‍ ആരുമുണ്ടാവില്ല.
27 “യഹോവ ഈജിപ്തുകാരുടെമേല്‍ ചെയ്തതുപോലെ നിങ്ങളെയും പരുക്കള്‍ കൊണ്ടു ശിക്ഷിക്കും. മുഴകള്‍, മുറിവുകള്‍, ചിരങ്ങ് തുടങ്ങി ഭേദപ്പെടുത്താനാവാത്ത രോഗങ്ങള്‍ കൊണ്ട് അവന്‍ നിങ്ങളെ ശിക്ഷിക്കും. 28 യ ഹോവ നിങ്ങളെ ഉന്മാദംകൊണ്ട് ശിക്ഷിക്കും. അവന്‍ നിങ്ങളെ അന്ധതകൊണ്ട് സംഭ്രമിപ്പിക്കും. 29 പകല്‍ വെളിച്ചത്തില്‍ നിങ്ങള്‍ക്ക് അന്ധനെപ്പോലെ തപ്പി ത്തടയേണ്ടിവരും. നിങ്ങള്‍ എല്ലാ പ്രവൃത്തികളിലും പരാജയപ്പെടും. വീണ്ടും വീണ്ടും ജനങ്ങള്‍ നിങ്ങളെ മുറിവേല്പിക്കുകയും നിങ്ങളുടെ സാധനങ്ങള്‍ മോഷ് ടിച്ചു കൊണ്ടുപോകുകയും ചെയ്യും. നിങ്ങളെ രക്ഷി ക്കാന്‍ ആരും ഉണ്ടായിരിക്കുകയുമില്ല.
30 “നിങ്ങള്‍ക്ക് ഒരു സ്ത്രീയുമായി വിവാഹം നിശ്ച യിക്കുമെങ്കിലും മറ്റൊരുവന് അവളുമായി ലൈംഗി കബന്ധങ്ങളുണ്ടാകും. നിങ്ങള്‍ ഒരു വീടു പണിയും. പ ക്ഷേ അതില്‍ നിങ്ങള്‍ താമസിക്കുകയില്ല. നിങ്ങള്‍ മു ന്തിരിത്തോട്ടം വച്ചു പിടിപ്പിക്കുകമെങ്കിലും നി ങ്ങള്‍ അതില്‍നിന്ന് ഒന്നും ശേഖരിക്കുകയില്ല. 31 ജന ങ്ങള്‍ നിങ്ങളുടെ മുന്പില്‍ വച്ച് നിങ്ങളുടെ പശുക്ക ളെ കൊല്ലും. പക്ഷേ നിങ്ങളതിന്‍റെ മാംസം ഒട്ടും ഭക് ഷിക്കുകയില്ല. അവര്‍ നിങ്ങളുടെ കഴുതകളെ പിടിച്ചു കൊണ്ടുപോകും. അവയെ നിങ്ങള്‍ക്ക് തിരികെ തരിക യുമില്ല. നിങ്ങളുടെ ആടുകളെയും അവര്‍ പിടിച്ചു കൊണ്ടുപോകും. നിങ്ങളെ സഹായിക്കാന്‍ ആരും ഉണ് ടാകുകയില്ല.
32 “നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും പിടി ച്ചുകൊണ്ടുപോകാന്‍ അന്യരാഷ്ട്രങ്ങള്‍ അനുവദി ക്ക പ്പെടും. നിങ്ങള്‍ നിങ്ങളുടെ കുട്ടികള്‍ക്കായി എന്നും തിരച്ചില്‍ നടത്തും. നിങ്ങളുടെ കണ്ണുകള ക്ഷീണി ച്ച് അന്ധമായിത്തീരും. നിങ്ങള്‍ തെരയുമെങ്കിലും നി ങ്ങള്‍ക്കവരെ കണ്ടെത്താനാവില്ല. ദൈവം നിങ്ങളെ സ ഹായിക്കുകയുമില്ല.
33 “നിങ്ങള്‍ക്കറിയില്ലാത്ത ഒരു ജനത നിങ്ങളുടെ വിളവുകളും നിങ്ങള്‍ അദ്ധ്വാനിച്ചുണ്ടാക്കിയ സാധന ങ്ങളും എടുത്തു കൊണ്ടുപോകും. അവര്‍ നിങ്ങളെ ശകാ രിക്കുകയും നിങ്ങളോട് മോശമായി പെരുമാറുകയും ചെ യ്യും. 34 നിങ്ങള്‍ കാണുന്ന കാര്യങ്ങള്‍ നിങ്ങളെ ഭ്രാന്ത രാക്കും! 35 യഹോവ നിങ്ങളെ ഉണക്കാനാവാത്ത പൊള്ള ല്‍കൊണ്ട് ശിക്ഷിക്കും. നിങ്ങളുടെ മുട്ടുകളിലും കാ ലു കളിലുമായിരിക്കും ആ പൊള്ളലുകള്‍. നിങ്ങളുടെ പാദം മുതല്‍ തലവരെ ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ആ പൊള്ളലുകള്‍ ഉണ്ടാകും.
36 “യഹോവ നിങ്ങളെയും നിങ്ങളുടെ രാജാവിനെയും ദൂരെ നിങ്ങള്‍ക്കറിയാത്ത ഒരു രാജ്യത്തേക്ക് ഓടിക്കും. നിങ്ങളും നിങ്ങളുടെ പൂര്‍വ്വികന്മാരും ഒരിക്കലും ആ രാജ്യം കണ്ടിട്ടില്ല. അവിടെ നിങ്ങള്‍ കല്ലിലും തടി യിലുമുണ്ടാക്കിയ വ്യാജദൈവങ്ങളെ ശുശ്രൂഷിക്കും. 37 യഹോവ നിങ്ങളെ അയയ്ക്കുന്ന രാജ്യങ്ങളില്‍ നിങ് ങള്‍ക്കുണ്ടാകുന്ന ദുരിതങ്ങളില്‍ ജനങ്ങള്‍ ആഘാതമേ റ്റപോലെയാകും. അവര്‍ നിങ്ങളെ പരിഹസിക്കുകയും നിങ്ങളെപ്പറ്റി ദുഷിച്ചു പറയുകയും ചെയ്യും.
പരാജയത്തിനുള്ള ശാപം
38 “നിങ്ങളുടെ വയലുകള്‍ ധാരാളം ധാന്യം വിളയിക്കും. പക്ഷേ നിങ്ങളുടെ വിളവെടുപ്പ് കുറച്ചേ ഉണ്ടാകൂ. കാ രണം, നിങ്ങളുടെ വിളവുകള്‍ വെട്ടുക്കിളികള്‍ തിന്നും. 39 നിങ്ങള്‍ മുന്തിരിത്തോട്ടങ്ങള്‍ വച്ചു പിടിപ്പിക് കു കയും അവയില്‍ കഠിനാദ്ധ്വാനം ചെയ്യുകയും ചെയ്യും. പക്ഷേ അതില്‍നിന്ന് മുന്തിരി പറിക്കാനോ വീഞ്ഞു കുടിക്കാനോ നിങ്ങള്‍ക്കാവില്ല. കാരണം അവയെല്ലാം പുഴുക്കള്‍ തിന്നു നശിപ്പിക്കും. 40 നിങ്ങളുടെ ഭൂമിയി ലെന്പാടും ഒലിവുമരങ്ങളുണ്ടാകും. പക്ഷേ ഒലീവെ ണ് ണയുണ്ടാക്കാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല. കാരണം അവ പൊഴിഞ്ഞു വീണ് ചീഞ്ഞുപോകും. 41 നിങ്ങള്‍ക്ക് പുത്രന്മാരും പുത്രിമാരും ഉണ്ടാകും. പക്ഷേ നിങ്ങള്‍ക്ക വരെ വളര്‍ത്താനാവില്ല. കാരണം അവരെ ചിലര്‍ പിടിച് ചുകൊണ്ടുപോകും. 42 നിങ്ങളുടെ വയലുകളിലുള്ള മര ങ ളുംവെട്ടുക്കിളികള്‍ നശിപ്പിക്കും. 43 നിങ്ങള്‍ക്കിടയില്‍ വസിക്കുന്ന വിദേശികള്‍ക്ക് കൂടുതല്‍ ശക്തി ലഭിക്കും. നിങ്ങള്‍ക്കുള്ള ശക്തിയും നഷ്ടപ്പെടും. 44 നിങ്ങള്‍ക്കു കടം തരാനുള്ള പണം വിദേശികള്‍ക്കുണ്ടാകും. എന്നാല്‍ അവര്‍ക്കു കടം കൊടുക്കാന്‍ നിങ്ങള്‍ക്ക് പണമുണ്ടാ കി ല്ല. തല ശരീരത്തെ നിയന്ത്രിക്കുംപോലെ അവര്‍ നി ങ്ങളെ നിയന്ത്രിക്കും. നിങ്ങള്‍ വാലു പോലെയാകും.
45 “ഈ ശാപങ്ങളെല്ലാം നിങ്ങള്‍ക്കുണ്ടാകും. നിങ്ങ ള്‍ നശിക്കും വരെ അവ നിങ്ങളെ പിന്തുടര്‍ന്ന് പിടിക്കു ന്നുണ്ടാകും. കാരണം നിങ്ങളുടെ ദൈവമാകുന്ന യഹോ വ പറഞ്ഞതൊന്നും നിങ്ങള്‍ ചെവിക്കൊണ്ടില്ല. അ വന്‍ നിങ്ങള്‍ക്കു തന്ന കല്പനകളും നിയമങ്ങളും നിങ്ങ ള്‍ അനുസരിച്ചില്ല. 46 നിങ്ങളെയും നിങ്ങളുടെ പിന്‍ഗാ മികളെയും ദൈവം വിധിച്ചു കഴിഞ്ഞുവെന്ന് ഈ ശാപ ങ്ങള്‍ കാണിക്കും. നിങ്ങള്‍ക്കുണ്ടാകുന്ന മഹാദുരിത ങ് ങള്‍ ജനങ്ങളെ അത്ഭുതപ്പെടുത്തും.
47 “നിങ്ങളുടെ ദൈവമാകുന്ന യഹോവ നിങ്ങള്‍ക്കു ധാരാളം അനുഗ്രഹങ്ങള്‍ നല്‍കി. പക്ഷേ നിങ്ങള്‍ സന് തോഷത്തോടെയും സന്തുഷ്ടിയോടെയും അവനെ ശുശ് രൂഷിച്ചില്ല. 48 അതിനാല്‍ യഹോവ നിങ്ങള്‍ക്കെതിരെ അയയ്ക്കുന്ന ശത്രുക്കളെ നിങ്ങള്‍ സേവിക്കും. നിങ്ങ ള്‍ വിശക്കുന്നവരും ദാഹിക്കുന്നവരും നഗ്നരും ദരിദ്രരു മായിത്തീരും. യഹോവ നിങ്ങളുടെമേല്‍ എടുത്തു മാറ്റാ നാവാത്ത ഒരു ഭാരം കയറ്റി വയ്ക്കും. അവന്‍ നിങ്ങളെ ന ശിപ്പിക്കുംവരെ നിങ്ങള്‍ ആ ഭാരം ചുമക്കും.
ശത്രുരാജ്യത്തിനുള്ള ശാപങ്ങള്‍
49 “്നിങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ യഹോവ വള രെ ദൂരെനിന്ന് ഒരു ജനതയെ കൊണ്ടുവരും. നിങ്ങള്‍ ക്കവരുടെ ഭാഷ മനസ്സിലാവില്ല. ആകാശത്തുനിന്നും താഴ്ന്നു വരുന്ന ഒരു കഴുകനെപ്പോലെ അവര്‍ വേഗത് തിലെത്തും. 50 അവര്‍ ക്രൂരന്മാരായിരിക്കും. അവര്‍ വൃദ്ധ ന്മാരെ ആദരിക്കുകയില്ല. കൊച്ചുകുട്ടികളോട് അവര്‍ കരുണ കാട്ടുകയില്ല. 51 അവര്‍ നിങ്ങളുടെ മൃഗങ്ങളെ യും നിങ്ങള്‍ വളര്‍ത്തുന്ന ഭക്ഷണത്തെയും എടുത്തു കൊണ്ടുപോകും. നിങ്ങളെ നശിപ്പിക്കുംവരെ അവ രെല്ലാം എടുത്തുകൊണ്ടുപോകും. അവര്‍ അല്പം പോ ലും ധാന്യമോ വീഞ്ഞോ എണ്ണയോ പശുക്കളെയോ ചെമ്മരിയാടുകളെയോ കോലാടുകളെയോ നിങ്ങള്‍ക്കു വേണ്ടി അവശേഷിപ്പിക്കില്ല. നിങ്ങളെ നശിപ്പി ക്കുംവരെ എല്ലാം അവര്‍ കൊണ്ടുപോകും.
52 “ആ ജനത നിങ്ങളെ വളഞ്ഞ് നിങ്ങളുടെ നഗരങ് ങളെ ആക്രമിക്കും. നിങ്ങളുടെ നഗരങ്ങള്‍ക്കു ചുറ്റും ഉയര്‍ന്ന ശക്തമായ മതിലുകള്‍ നിങ്ങളെ സംരക്ഷിക് കു മെന്നാണ് നിങ്ങള്‍ കരുതുന്നത്. പക്ഷേ ആ മതിലുകള്‍ തകര്‍ന്നു വീഴും. നിങ്ങളുടെ ദൈവമാകുന്ന യഹോവ നി ങ്ങള്‍ക്കു തരുന്ന ദേശത്തെന്പാടുമുള്ള നഗരങ്ങള്‍ ശത്രു വളയുകയും ചെയ്യും. 53 നിങ്ങള്‍ വളരെയധികം യാതനകള്‍ അനുഭവിക്കും. ശത്രു നിങ്ങളുടെ നഗരങ്ങള്‍ വളയും. അ വര്‍ നിങ്ങളുടെ ഭക്ഷണം തടയും. നിങ്ങള്‍ക്ക് വളരെ വി ശക്കും. സ്വന്തം പുത്രന്മാരെയും പുത്രിമാരെയും തി ന്നത്തക്ക വിശപ്പ് നിങ്ങള്‍ക്കുണ്ടാകും - നിങ്ങളുടെ ദൈവമാകുന്ന യഹോവ നിങ്ങള്‍ക്ക് നല്‍കിയ കുട്ടികളു ടെ ശരീരങ്ങള്‍ നിങ്ങള്‍ തിന്നും.
54 “നിങ്ങള്‍ക്കിടയിലുള്ള ഏറ്റവും മാന്യനും ദയാലു വുമായ മനുഷ്യന്‍പോലും ക്രൂരനായിത്തീരും. അവന്‍ മറ്റുള്ളവരോട് ക്രൂരത കാണിക്കും. താന്‍ ഏറ്റവുമധികം സ്നേഹിക്കുന്ന തന്‍റെ ഭാര്യയോട് അവന്‍ ക്രൂരതകാ ട്ടും. ജീവിച്ചിരിക്കുന്ന തന്‍റെ മക്കളോടും അവന്‍ ക്രൂരനായിരിക്കും. 55 അവന് തിന്നാന്‍ ഒന്നും ഇല്ലാ ത്തതിനാല്‍ സ്വന്തം കുട്ടികളെ അവന്‍ തിന്നും. ആ മാംസം മറ്റാരൊടും - തന്‍റെ സ്വന്തം കുടുംബക്കാരോടു പോലും - അവന്‍ പങ്കുവയ്ക്കില്ല! ഈ ദുരിതങ്ങ ളെ ല്ലാം നിങ്ങളുടെ ശത്രുക്കള്‍ നിങ്ങളുടെ നഗരങ്ങളെ വളഞ്ഞ് നിങ്ങള്‍ക്ക് യാതനകളുണ്ടാകുന്പോഴാണ് സംഭ വിക്കുക.
56 “നിങ്ങള്‍ക്കിടയിലുള്ള ഏറ്റവും മാന്യയും ദയാലു വുമായ സ്ത്രീ ക്രൂരയായിത്തീരും. ആര്‍ദ്രതയും മാന്യ തയും മൂലം ഭൂമിയില്‍ കാല്‍ ചവിട്ടി നടക്കാന്‍ പോലും കൂ ട്ടാക്കാത്തവളാണവള്‍. പക്ഷേ അവള്‍ താന്‍ വളരെ സ്നേ ഹിക്കുന്ന തന്‍റെ ഭര്‍ത്താവിനോട് ക്രൂരത കാട്ടും. തന്‍റെ സ്വന്തം പുത്രനോടും പുത്രിയോടും അവള്‍ ക്രൂരത കാ ട്ടും. 57 അവള്‍ രഹസ്യമായി ഒരു കുഞ്ഞിന് ജന്മമേകും. ആ ശിശുവിനെയും അതോടൊപ്പം തന്‍റെ ശരീരത്തില്‍ നി ന്നു വരുന്ന എല്ലാ സാധനങ്ങളെയും അവള്‍ ഭക്ഷിക് കും. നിങ്ങളുടെ ശത്രുക്കള്‍ നിങ്ങളുടെ നഗരങ്ങള്‍ വള ഞ്ഞ് നിങ്ങള്‍ക്കു യാതനകള്‍ ഉണ്ടാക്കാന്‍ വരുന്പോള്‍ ഇതെല്ലാം സംഭവിക്കും.
58 “ഈ പുസ്തകത്തിലെഴുതിയിരിക്കുന്ന എല്ലാ കല് പനകളും വചനങ്ങളും നിങ്ങള്‍ അനുസരിക്കണം. ദൈവ മായ യഹോവയുടെ മഹത്വപൂര്‍ണ്ണവും ഭീതിദായക വു മായ നാമത്തെ നിങ്ങള്‍ ആദരിക്കണം. നിങ്ങള്‍ അവ അ നുസരിച്ചില്ലെങ്കില്‍, 59 യഹോവ നിങ്ങള്‍ക്കും നി ങ് ങളുടെ പിന്‍ഗാമികള്‍ക്കും ധാരാളം യാതനകള്‍ നല്‍കും. നി ങ്ങളുടെ യാതനകളും രോഗങ്ങളും ഭീകരമായിരിക്കും. 60 ഈജിപ്തില്‍ നിങ്ങള്‍ അനേകം യാതനകളും രോഗങ്ങളും കണ്ടു. അത് നിങ്ങളെ ഭയപ്പെടുത്തുകയും ചെയ്തു. യ ഹോവ ആ ദുരിതങ്ങളെ നിങ്ങള്‍ക്കെതിരായി കൊ ണ് ടുവരും! 61 ഉപദേശങ്ങളുടേതായ ഈ പുസ്തകത്തി ലെഴു തിയിട്ടില്ലാത്ത യാതനകളും രോഗങ്ങളും പോലും യ ഹോവ കൊണ്ടുവരും. നിങ്ങള്‍ നശിക്കുംവരെ അവന്‍ ഇത് തുടരും. 62 നിങ്ങള്‍ക്ക് ആകാശത്ത് നക്ഷത്രങ്ങള്‍ പോലെ ആളുകളുണ്ടാകാം. പക്ഷേ നിങ്ങളില്‍ കുറച്ചു പേര്‍ മാത്രമേ അവശേഷിക്കൂ. കാരണം നിങ്ങളുടെ ദൈ വമാകുന്ന യഹോവയെ നിങ്ങള്‍ ചെവിക്കൊണ്ടില്ല.
63 “നിങ്ങളുടെ രാഷ്ട്രത്തെ ഉണര്‍ത്തുവാനും നിങ്ങ ളോട് നന്മ കാണിക്കുവാനും യഹോവയ്ക്ക് സന്തോ ഷമാണ്. അതുപോലെ തന്നെ നിങ്ങളെ നശിപ്പിച്ച് ഇല്ലാതാക്കുവാനും യഹോവയ്ക്ക് സന്തോഷ മായിരി ക്കും. നിങ്ങള്‍ ആ ദേശം നിങ്ങളുടേതാക്കുവാന്‍ പോകുക യാണ്. പക്ഷ ജനങ്ങള്‍ നിങ്ങളെ അവിടെനിന്നും പുറത് താക്കും! 64 യഹോവ ലോകത്തിലെ മറ്റു ജനങ്ങള്‍ക് കിട യില്‍ നിങ്ങളെ ചിതറിക്കും. ഭൂമിയുടെ ഒരറ്റത്തുനിന്നും മറ്റേ അറ്റത്തേക്ക് യഹോവ നിങ്ങളെ ചിതറിക്കും. അ വിടെ കല്ലു കൊണ്ടു മരം കൊണ്ടുമുണ്ടാക്കിയ വ് യാ ജദൈവങ്ങളെ നിങ്ങള്‍ ശുശ്രൂഷിക്കും. നിങ്ങളോ നിങ് ങളുടെ പൂര്‍വ്വികന്മാരോ ഒരിക്കലും ആരാധി ച്ചിട് ടില്ലാത്ത വ്യാജദൈവങ്ങളാണവര്‍.
65 “ഈ ജനതകള്‍ക്കിടയില്‍ നിങ്ങള്‍ക്കൊരു സമാധാ നവും ഉണ്ടാവില്ല. നിങ്ങള്‍ക്കു വിശ്രമിക്കാന്‍ ഒരിടവും കാണുകയില്ല. യഹോവ നിങ്ങളുടെ മനസ്സില്‍ ഉല്‍ ക് കണ്ഠ നിറയ്ക്കും. 66 നിങ്ങള്‍ അപകടത്തോടെയും സദാ ഭയത്തോടെയും ജീവിക്കും. രാത്രിയിലും പകലും നിങ് ങള്‍ ഭയക്കും. നിങ്ങള്‍ക്കൊരിക്കലും ജീവിതം സുരക് ഷിതമാണെന്ന തോന്നലുണ്ടാവില്ല. 67 പ്രഭാതത്തില്‍ ‘വൈകുന്നേരമായെങ്കില്‍ എന്നു ഞാന്‍ ആശിക്കുന്നു, എന്നു നിങ്ങള്‍ പറയും! വൈകുന്നേരമാകട്ടെ, ‘പ്രഭാ തമായെങ്കില്‍’ എന്നും പറയും! നിങ്ങളുടെ ഉള്ളിലുള്ള ഭയംകൊണ്ടും നിങ്ങള്‍ കാണുന്ന ഭീകര കാര്യങ്ങള്‍ കൊണ്ടുമാണിത്. 68 യഹോവ നിങ്ങളെ കപ്പലുകളില്‍ ഈജിപ്തിലേക്ക് മടക്കി അയയ്ക്കും. നിങ്ങള്‍ക്ക് ഒരി ക്കലും അങ്ങോട്ടു പോകേണ്ടിവരില്ല എന്നു ഞാന്‍ പറഞ്ഞെങ്കിലും യഹോവ നിങ്ങളെ അങ്ങോ ട്ടയയ് ക്കും. ഈജിപ്തില്‍ നിങ്ങള്‍ സ്വയം ശത്രുക്കള്‍ക്ക് അടി മകളായി വില്‍ക്കാന്‍ ശ്രമിക്കും. പക്ഷേ ആരും നിങ്ങളെ വാങ്ങുകയില്ല!”