23
യഹോവയുടെ അരുളപ്പാട് എനിക്കു ണ്ടായി. അവന്‍ പറഞ്ഞു. “മനുഷ്യ പുത്രാ, ശമര്യയെയും യെരൂശലേമിനെയും പറ്റി യുള്ള ഈ കഥ നീ ശ്രദ്ധിച്ചു കേള്‍ക്കുക. ഒര മ്മയുടെ മക്കളായി രണ്ട് സഹോദരിമാരുണ്ടാ യിരുന്നു. ഇളംപ്രായത്തില്‍ത്തന്നെ അവര്‍ ഈജിപ്തുമായി വേശ്യകളെപ്പോലെ പെരു മാറി. അങ്ങനെ ഈജിപ്തുമായി രതിയില്‍ ഏര്‍ പ്പെടുകയും അവരുടെ മുലക്കണ്ണുകള്‍ തൊടാ നും ഇളംമുലകള്‍ പിടിക്കാനും പുരുഷന്മാരെ അനുവദിക്കുകയും ചെയ്തു. അവരില്‍ മൂത്ത വള്‍ക്ക് ഒഹൊലാ എന്നും ഇളയവള്‍ക്ക് ഒഹൊ ലീബാ എന്നുമായിരുന്നു പേര്‍. ആ സഹോദരി മാര്‍ എന്‍െറ ഭാര്യമാരായിത്തീര്‍ന്നു. ഞങ്ങള്‍ക്ക് കുട്ടികളുമുണ്ടായിരുന്നു.
“പിന്നീട് ഒഹൊലാ എന്നോടു വിശ്വാസവ ഞ്ചന കാട്ടി- അവള്‍ ഒരു വേശ്യയെപ്പോലെ ജീവിച്ചുതുടങ്ങി. അവള്‍ കാമുകരെ ആഗ്രഹി ച്ചുതുടങ്ങി. അയല്‍നാടായ അശ്ശൂരില്‍നിന്നുള്ള യുവാക്കന്മാരെ അവള്‍ കണ്ടിരിക്കുന്നു. അവര്‍ നീല ഉടുപ്പിട്ടിരുന്നു. കുതിരസവാരി ചെയ്തിരു ന്ന അവരെല്ലാവരും തന്നെ കാമിക്കത്തക്ക യുവാ ക്കളായിരുന്നു. അവര്‍ നായകരും സ്ഥാനാപതി കളുമായിരുന്നു. ആ പുരുഷന്മാര്‍ക്കെല്ലാവര്‍ക്കും ഒഹൊലാ അവളെത്തന്നെ കൊടുത്തു. അവ രെല്ലാവരും അശ്ശൂര്യസൈന്യത്തിലെ തെരഞ്ഞെ ടുത്ത യോദ്ധാക്കളായിരുന്നു. അവരെയെല്ലാവ രെയും അവള്‍ ആഗ്രഹിച്ചു! അവരുടെ വൃത്തി കെട്ട വിഗ്രഹങ്ങള്‍ കൊണ്ട് അവള്‍ മലിന പ്പെട്ടു. അതേസമയം ഈജിപ്തുമായുള്ള പ്രണ യബന്ധം അവള്‍ ഒരിക്കലും ഉപേക്ഷിച്ചില്ല. അവള്‍ ഒരു കുമാരി ആയിരുന്നപ്പോള്‍ ഈജി പ്ത് അവളോടു രതിയില്‍ ഏര്‍പ്പെട്ടിരുന്നു. അവളുടെ ഇളംമുലകള്‍ തൊട്ട ആദ്യത്തെ കാമു കന്‍ ഈജിപ്തായിരുന്നു. ഈജിപ്ത് അവളു മായി രതിയിലേര്‍പ്പെട്ടു. അവര്‍ അവളുടെമേല്‍ തങ്ങളുടെ പാപം നിറഞ്ഞ അഭിലാഷങ്ങള്‍ ചൊരിഞ്ഞു. അതുകൊണ്ട് ഞാന്‍ അവളെ അവളുടെ കാമുകര്‍ക്കു വിട്ടുകൊടുത്തു. അവള്‍ അശ്ശൂര്യരെ ആഗ്രഹിച്ചതുകൊണ്ട് അവളെ ഞാന്‍ അവര്‍ക്കു കൊടുത്തു. 10 അവര്‍ അവളെ ബലാത്സംഗം ചെയ്തു. അവളുടെ മക്കളെ അവര്‍ പിടിച്ചുകൊണ്ടുപോയി. ഒരു വാളെടു ത്ത് അവര്‍ അവളെ കൊല്ലുകയും ചെയ്തു. അവളെ അവര്‍ ശിക്ഷിച്ചു. ഇപ്പോഴും അവളെ പ്പറ്റി സ്ത്രീകള്‍ സംസാരിക്കുന്നു.
11 “ഇതെല്ലാം സംഭവിക്കുന്നത് അവളുടെ അനു ജത്തിയായ ഒഹൊലീബാ കണ്ടു. പക്ഷേ സഹോദരിയെക്കാള്‍ അധികം പാപങ്ങള്‍ ഒഹൊലീബാ ചെയ്തു! അവള്‍ തന്‍െറ സഹോ ദരി ഒഹൊലീയെക്കാള്‍ വിശ്വാസവഞ്ചകിയും ദുഷിച്ചവളുമായിരുന്നു. 12 അശ്ശൂര്യനായകരെ യും സ്ഥാനാപതികളെയും അവള്‍ ആഗ്രഹി ച്ചു. നീല ഉടുപ്പിട്ട് കുതിരപ്പുറത്തു സവാരി ചെയ്ത ആ യോദ്ധാക്കളെ അവള്‍ ആഗ്രഹി ച്ചു. അവരെല്ലാവരുംതന്നെ കാമിക്കത്തക്ക യുവാക്കളായിരുന്നു. 13 അവള്‍ ദുഷിച്ചവളായി രുന്നെന്നു ഞാന്‍ കണ്ടു. അതേപോലെതന്നെ ചെയ്തുകൊണ്ട് രണ്ടു സ്ത്രീകളും തങ്ങളുടെ ജീവിതം നശിപ്പിക്കാന്‍ പോവുകയാണെന്നു ഞാന്‍ കണ്ടു.
14 “ഒഹൊലീബാ അതിലുംകൂടുതല്‍ വ്യഭിചാ രങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ചുവന്ന ഉടു പ്പുകളിട്ട കല്‍ദയ പുരുഷന്മാരുടെ രൂപങ്ങള്‍ ബാബിലോണില്‍ ചുമരുകളില്‍ കൊത്തിവച്ചത് അവള്‍ കണ്ടു. 15 അരയ്ക്കു ചുറ്റും കച്ചയും തല യില്‍ നീണ്ട തലപ്പാവും ധരിച്ചിരുന്ന അവരെ ല്ലാവരുംതന്നെ രഥമേധാവികളെപ്പോലെ ഉണ്ടാ യിരുന്നു. അവര്‍ ജന്മംകൊണ്ട് ബാബിലോണു കാരാണെന്നും തോന്നിച്ചു. 16 ഒഹൊലീബാ അവരെ ആഗ്രഹിച്ചു. അതിനാലവള്‍ ആ കല്‍ദ യരുടെയടുത്തേക്കു ദൂതന്മാരെ അയച്ചു. 17 അതു കൊണ്ട് ബാബിലോണുകാരായ ആ പുരുഷ ന്മാര്‍ അവളുടെ കാമക്കിടക്കയില്‍വച്ച് അവളു മായി രതിവേഴ്ചനടത്തി. അവര്‍ അവളെ ഉപയോഗിക്കയും അത്രയധികം മലിനയാക്കു കയും ചെയ്തതുകൊണ്ട് അവള്‍ക്ക് അവരോടു വെറുപ്പു തോന്നി!
18 “തന്‍െറ വ്യഭിചാരം കാണാന്‍ ഒഹൊ ലീബാ സകലരെയും അനുവദിച്ചു. തന്‍െറ നഗ്നശരീരം അവള്‍ പ്രദര്‍ശിപ്പിച്ചു. അതി നാല്‍ അവളുടെ സഹോദരിയോടു തോന്നിയ തുപോലെയുള്ള വെറുപ്പോടെ അവളെ ഞാന്‍ നിരസിച്ചു. 19 ഒഹൊലീബാ വീണ്ടും വീണ്ടും എന്നോടു വിശ്വാസവഞ്ചന കാട്ടിയിരുന്നു. അതിനിടയില്‍ യൌവനത്തില്‍ ഈജിപ്തില്‍ വച്ച് അവള്‍ക്കുണ്ടായിരുന്ന പ്രണയബന്ധ ത്തെപ്പറ്റി അവള്‍ ഓര്‍ത്തു. 20 കഴുതയുടേതു പോലത്തെ ലിംഗവും കുതിരയുടെയത്ര ശുക്ല സ്രാവവുമുള്ള അവളുടെ കാമുകരെ അവളാ ഗ്രഹിച്ചു.
21 “ഒഹൊലീബായേ, ഈജിപ്തുകാരായ നിന്‍െറ കാമുകര്‍ നിന്‍െറ മുലക്കണ്ണുകള്‍ തൊ ടുകയും നിന്‍െറ ഇളംമുലകള്‍ പിടിക്കുകയും ചെയ്തിരുന്ന നിന്‍െറ ബാല്യകാലത്തെ നീ കിനാവു കണ്ടു. 22 അതുകൊണ്ട്, ഒഹൊലീബാ യേ, എന്‍െറ യജമാനനായ യഹോവ ഇങ്ങനെ അരുളിച്ചെയ്യുന്നു. ‘നിന്‍െറ കാമുകരോടു നിന ക്കു വെറുപ്പുണ്ടായി. പക്ഷേ നിന്‍െറ കാമുകരെ ഞാന്‍ ഉണര്‍ത്തി ഇവിടെ വരുത്തും; അവര്‍ നിന്നെ പൊതിയും. 23 ബാബിലോണില്‍നിന്ന് ആ സകല പുരുഷന്മാരെയും ഞാന്‍ വരുത്തും, വിശേഷിച്ച് കല്‍ദയരെ. പെക്കോദില്‍നിന്നും ശോവയില്‍നിന്നും കോവയില്‍ നിന്നുള്ള പുരു ഷന്മാരെ ഞാന്‍ വരുത്തും. അശ്ശൂരില്‍നിന്നുള്ള സകല പുരുഷന്മാരെയും കൂടി ഞാന്‍ വരുത്തും. അങ്ങനെ ആ നായകരെയും സ്ഥാനാപതിക ളെയും മുഴുവന്‍ ഞാന്‍ വരുത്തും. അവരെല്ലാ വരും കാമിക്കത്തക്ക യുവാക്കളും രഥമേധാവിക ളും പ്രത്യേകം തെരഞ്ഞെടുത്ത കുതിരസ്സവാ രിക്കാരായ യോദ്ധാക്കളുമായിരുന്നല്ലോ? 24 ആ പുരുഷാരം നിന്‍െറ അടുക്കല്‍ വരും. കതിരപ്പു റത്തും രഥങ്ങളിലുമായി ആയുധമേന്തി അവര്‍ നിനക്കെതിരെ വരും. അവര്‍ വളരെയധികമാളു കളുണ്ടാവും. കുന്തങ്ങളും പരിചകളും തലക്കോ രികളുമായി വന്ന് അവര്‍ നിന്നെ വളയും. അവരുടെ സ്വന്തം രീതിയില്‍ അവര്‍ നിന്നെ ശിക്ഷിക്കാന്‍ ഞാനിടയാക്കും. 25 എന്‍െറ വൈ രാഗ്യം എത്രയുണ്ടെന്ന് ഞാന്‍ നിനക്കു കാട്ടിത്ത രാം. കോപം മുഴുത്ത് നിന്നെ അവര്‍ ഹിംസിക്കു കയും നിന്‍െറ മൂക്കും കാതും അരിയുകയും അവശേഷിക്കപ്പെടുന്നവര്‍ ഒരു വാളിനാല്‍ വധിക്കപ്പെടുകയും ചെയ്യും. അതിനുശേഷം നിന്‍െറ കുട്ടികളെ അവര്‍ പിടിച്ചുകൊണ്ടു പോവുകയും നിന്‍േറതായി ശേഷിക്കുന്നത് മുഴുവന്‍ ചുട്ടുമുടിക്കുകയും ചെയ്യും. 26 നിന്‍െറ വിശേഷപ്പെട്ട വസ്ത്രങ്ങളും ആഭരണങ്ങളും അവര്‍ കൊണ്ടുപോകും. 27 നിന്‍െറ ഭോഗാസ ക്തിക്കു ഞാന്‍ വിരാമമിടുകയും ഈജിപ്തുമാ യുള്ള നിന്‍െറ പ്രണയബന്ധത്തെ ഞാന്‍ നിര്‍ ത്തലാക്കുകയും ചെയ്യും. പിന്നെ ഒരിക്കലും നീ അവനെ തെരയുകയില്ല. പിന്നെ ഒരിക്ക ലും നീ ഈജിപ്തിനെ സ്മരിക്കുകയില്ല!’”
28 എന്‍െറ യജമാനനായ യഹോവ ഈ കാര്യ ങ്ങള്‍ പറയുന്നു, “നീ വെറുക്കുന്ന പുരുഷന്മാര്‍ ക്ക് നിന്നെ ഞാന്‍ ഇട്ടുകൊടുക്കും. നീ വെറു പ്പോടെ വിട്ടുമാറിയ പുരുഷന്മാര്‍ക്ക് നിന്നെ ഞാന്‍ വിട്ടുകൊടുക്കും. 29 നിന്നെ അവര്‍ എത്ര മാത്രം വെറുക്കുന്നുണ്ടെന്ന് അവര്‍ കാട്ടിത്തരും! നീ ഉണ്ടാക്കാന്‍ പണിപ്പെട്ടതു മുഴുവന്‍ അവരെ ടുക്കും. നിന്നെ അവര്‍ വിവസ്ത്രയും നഗ്നയു മാക്കും. നിന്‍െറ പാപങ്ങള്‍ ജനം തെളിമയോടെ കാണും. നീ കാമാതുരയായ ഒരു വേശ്യയെ പ്പോലെ ജീവിച്ചെന്നും പെരുമാറിയെന്നും അവ രറിയും. 30 ആ ചീത്തത്തരങ്ങളെല്ലാം നീ ചെയ്ത ത് മറ്റു രാഷ്ട്രങ്ങളുടെ പിന്നാലെ പോകാന്‍ വേണ്ടി നീ ഒരു വേശ്യയെപ്പോലെ എന്നെ ഉപേക്ഷിച്ചപ്പോഴാണല്ലോ. ആ ചീത്തത്തരങ്ങ ളെല്ലാം നീ ചെയ്തത് ആ വൃത്തികെട്ട വിഗ്രഹ ങ്ങളെ നീ ആരാധിക്കാന്‍ തുടങ്ങിയപ്പോഴാണ ല്ലോ. 31 നിന്‍െറ സഹോദരിയെ നീ പിന്‍തുട രുകയും അവളെപ്പോലെ ജീവിക്കുകയും ചെയ്തു. അതിനാല്‍ അവള്‍ക്കു കിട്ടിയതു പോലുള്ള ശിക്ഷ ഞാന്‍ നിനക്കു നല്‍കും. വിഷം നിറഞ്ഞ പാനപാത്രം ഞാന്‍ നിന്‍െറ കയ്യിലേല്പിക്കും. നിനക്കുള്ള ശിക്ഷ നീ തന്നെ വരുത്തിവച്ചു.” 32 എന്‍െറ യജമാനനായ യഹോ വ ഇക്കാര്യങ്ങള്‍ പറയുന്നു,:
“നിന്‍െറ സഹോദരിയുടെ പാനപാത്രത്തി ലെ വിഷം നീ കുടിക്കും.
അത് ഉയരവും വീതി യും ഏറെയുള്ള ഒരു പാനപാത്രമാണ്.
അതില്‍ വിഷം ധാരാളം കൊള്ളും.
ജനം നിന്നെ പരിഹ സിക്കുകയും പുച്ഛിക്കുകയും ചെയ്യും.
33 പാനപാത്രത്തില്‍നിന്നും നീ കുടിക്കുകയും
വേച്ചുപോകുകയും നിന്‍െറ തല വ്യസനിക്കു കയും ചെയ്യും.
അത് പരിപൂര്‍ണ്ണനാശത്തിന്‍െറ പാനപാത്രമാണ്.
അത് നിന്‍െറ സഹോദരി കുടിച്ച പാനപാത്രം പോലെ തന്നെയാണ്.
34 ആ പാനപാത്രത്തിലെ വിഷം നീ കുടിക്കും.
അവസാനത്തെ തുള്ളിവരെ നീ കുടിക്കും.
പാന പാത്രം നീ ഉടയ്ക്കുകയും പൊട്ടിയ കഷണ ങ്ങള്‍ കാര്‍ന്നുതിന്നുകപോലും ചെയ്യും.
നീ നിന്‍െറ സ്തനങ്ങള്‍ മാന്തിപ്പറിക്കും.
ഇതു സംഭ വിക്കും.
കാരണം, യജമാനനും യഹോവയും ഞാനാകുന്നു.
ഇതെല്ലാം ഞാന്‍ പറഞ്ഞുമിരി ക്കുന്നു.
35 “അതുകൊണ്ട് എന്‍െറ യജമാനനായ യഹോവ ഈ കാര്യങ്ങള്‍ പറഞ്ഞു, ‘യെരൂശ ലേമേ, നീ എന്നെ മറന്നുകളഞ്ഞു. നീ എന്നെ ദൂരേക്കെറിയുകയും പിന്നില്‍ ഉപേക്ഷിക്കുക യും ചെയ്തു. എന്നെ ഉപേക്ഷിക്കുകയും ഒരു വേശ്യയെപ്പോലെ ജീവിക്കയും ചെയ്ത നീ അതുകൊണ്ട് ഇനി കഷ്ടപ്പെടണം. നിന്‍െറ വ്യഭിചാരം മൂലം നീ കഷ്ടപ്പെടണം.’”
ഒഹൊലായ്ക്കും ഒഹൊലീബായ്ക്കും എതിരെയുള്ള ന്യായവിധി
36 എന്‍െറ യജമാനനായ യഹോവ എന്നോ ടരുളിച്ചെയ്തു, “മനുഷ്യപുത്രാ, നിനക്ക് ഒഹൊ ലായെയും ഒഹൊലീബായെയും ന്യായം വിധി ക്കാമോ? ആവുമെങ്കില്‍ അവര്‍ ചെയ്തിരി ക്കുന്ന ഘോരകൃത്യങ്ങളെപ്പറ്റി അവരോടു പറ യുക. 37 അവര്‍ വ്യഭിചാരമെന്ന പാപം ചെയ്തി രിക്കുന്നു. അവര്‍ കൊലപാതകികളാണ്. തങ്ങ ളുടെ വിലകെട്ട വിഗ്രഹങ്ങളെ ആരാധിക്കാന്‍ പോയപ്പോള്‍ അവര്‍ എന്നോടു അവിശ്വസ്ത രായിരിക്കുകയും വേശ്യകളെപ്പോലെ പെരുമാ റുകയുമായിരുന്നു. അവര്‍ക്കുണ്ടായ എന്‍െറ കുഞ്ഞുങ്ങളെ അവര്‍ അവരുടെ വ്യാജവിഗ്ര ഹങ്ങള്‍ക്ക് ഭോജനമാകാന്‍വേണ്ടി അഗ്നിയില്‍ ബലിയര്‍പ്പിച്ചു. 38 അവര്‍ എന്‍െറ ശബത്തു കളെ നിസ്സാരമാക്കുകയും എന്‍െറ വിശുദ്ധമന്ദി രത്തെ മലിനപ്പെടുത്തുകയും ചെയ്തു. 39 തങ്ങ ളുടെ വിഗ്രഹങ്ങള്‍ക്കുവേണ്ടി അവര്‍ സ്വന്തം കുഞ്ഞുങ്ങളെ കൊല്ലുകയും അതിനുശേഷം അതേദിവസംതന്നെ എന്‍െറ വിശുദ്ധആലയ ത്തില്‍ കയറി അതിനെയുംകൂടി അശുദ്ധമാക്കു കയും ചെയ്തു! അവരത് എന്‍െറ മന്ദിരത്തി നകത്തുവച്ച് ചെയ്തു!
40 “വിദൂരസ്ഥലങ്ങളില്‍നിന്നുള്ള പുരുഷന്മാര്‍ ക്കുവേണ്ടി അവര്‍ ആളയച്ചിരിക്കുന്നു. ആ പുരു ഷന്മാരുടെ അടുത്തേക്കു നീ ദൂതനെ അയച്ചു. അവര്‍ നിന്‍െറ അരികത്തു വരികയും ചെയ്തു. അവര്‍ക്കുവേണ്ടി നീ കുളിച്ചു കണ്ണെഴുതുകയും ആഭരണങ്ങളണിയുകയും ചെയ്തു. 41 നീ മനോ ഹരമായ ഒരു മെത്തയില്‍ ഇരുന്നു. അതിന്‍െറ മുന്നില്‍ ഒരു മേശയിട്ട് അതില്‍ എന്‍െറ ധൂപ വും എന്‍െറ തൈലവും* എന്‍െറ തൈലം പുരോഹിതന്മാരെയും ദൈവാലയ ത്തിലെ സാധനങ്ങളെയും ശുദ്ധീകരിക്കാനുപയോ ഗിക്കുന്ന വിശിഷ്ടതൈലം. പുറ. 30:22-33. വച്ചു.
42 “അല്ലലില്ലാത്ത ഒരാള്‍ക്കൂട്ടത്തിന്‍െറ ആര വം, വിരുന്നിലേര്‍പ്പെട്ട ഒരു പുരുഷാരത്തി ന്‍േറതു പോലെയുള്ള ഒരാരവം അവളില്‍ കേട്ടു. വളരെയേറെപ്പേര്‍ ആ വിരുന്നിനു വന്നു. മരു ഭൂമിയില്‍നിന്നു വരുന്പോള്‍ത്തന്നെ അവര്‍ കുടി ക്കുന്നുണ്ടായിരുന്നു. സ്ത്രീകള്‍ക്ക് കങ്കണങ്ങളും മനോഹരമായ കിരീടങ്ങളും അവര്‍ കൊടുത്തി രുന്നു. 43 അപ്പോള്‍ സ്ത്രീകളുടെ കൂട്ടത്തില്‍ ലൈംഗികപാപങ്ങള്‍കൊണ്ട് അവശയായ ഒരു വളോട് ‘അവര്‍ അവളോടു കൂടെയും അവള്‍ അവരോടുകൂടെയും ലൈംഗികപാപങ്ങള്‍ തുട ര്‍ന്നും ചെയ്യുമോ?’ എന്നു ഞാന്‍ ചോദിച്ചു. 44 പക്ഷേ ഒരു വേശ്യയുടെ അടുത്തേക്കെന്ന പോലെ അവര്‍ പിന്നെയും അവളുടെയടു ത്തേക്കു ചെന്നുകൊണ്ടേയിരുന്നു. അതെ, കാമാ സക്തരായ ഒഹൊലായുടെയും ഒഹൊലീബാ യുടെയും അടുത്ത് അവര്‍ വീണ്ടും വീണ്ടും ചെന്നുകൊണ്ടിരുന്നു.
45 “പക്ഷേ നീതിമാന്മാര്‍ അവരെ കുറ്റവാളിക ളെന്നു വിധിക്കും. ആ സ്ത്രീകള്‍ വ്യഭിചാരവും കൊലപാതകവും ചെയ്തിട്ടുണ്ടെന്ന് അവര്‍ വിധിക്കും. എന്തുകൊണ്ടെന്നാല്‍ ഒഹൊലായും ഒഹൊലീബായും വ്യഭിചാരപാപം ചെയ്തി ട്ടുണ്ട്. അവര്‍ കൊന്നവരുടെ ചോര ഇപ്പോഴും അവരുടെ കൈകളില്‍ പുരണ്ടിട്ടുമുണ്ട്!”
46 എന്‍െറ യജമാനനായ യഹോവ ഈ കാര്യങ്ങള്‍ പറഞ്ഞു, “ജനത്തെ കൂട്ടിവരുത്തുക. ഒഹൊലായെയും ഒഹൊലീബായെയും അവര്‍ ശിക്ഷിക്കട്ടെ. ആ രണ്ടു സ്ത്രീകളെയും ആ ആള്‍ക്കൂട്ടം ശിക്ഷിക്കയും നിന്ദിക്കയും ചെയ്തു കൊള്ളും. 47 ആ ആള്‍ക്കൂട്ടം അവരെ കല്ലെറിയു കയും കൊല്ലുകയും ചെയ്യും. പിന്നെ അവരുടെ വാളുകള്‍കൊണ്ട് ആള്‍ക്കൂട്ടം സ്ത്രീകളെ തുണ്ടം തുണ്ടമായി അരിയും. അവര്‍ സ്ത്രീകളുടെ കുഞ്ഞുങ്ങളെ കൊല്ലുകയും അവരുടെ വീടു കള്‍ കത്തിക്കുകയും ചെയ്യും. 48 അത്തരത്തില്‍ ഈ ദേശത്തു ഞാന്‍ വിഷയലന്പടത്വം അവസാ നിപ്പിക്കും. നിങ്ങള്‍ ചെയ്തിരിക്കുന്ന നാണം കെട്ടപ്രവൃത്തികള്‍ ചെയ്തുപോകരുതെന്ന് മറ്റുള്ള സ്ത്രീകളെ മുഴുവന്‍ ഞാന്‍ താക്കീതും ചെയ്യും. 49 നിങ്ങളുടെ വിഷയലന്പടത്വത്തിന് അവര്‍ നിങ്ങളെ ശിക്ഷിക്കും. നിങ്ങളുടെ വ്യാജ വിഗ്രഹങ്ങളെ ആരാധിച്ചതിന് നിങ്ങള്‍ ശിക്ഷി ക്കപ്പെടും. അപ്പോള്‍ നിങ്ങളറിയും ഞാനാണ് യജമാനനും യഹോവയും എന്ന്.”