ഏദോമിനെതിരെയുള്ള സന്ദേശം
35
യഹോവയുടെ അരുളപ്പാട് എനിക്കു ണ്ടായി. അവന്‍ പറഞ്ഞു, “മനുഷ്യ പുത്രാ, സെയീര്‍മലയിലേക്കു നോക്കി അതി നെതിരെ എനിക്കായി പറയുക. അതിനോട് ഇപ്രകാരം പറയുക, ‘എന്‍െറ യജമാനനായ യഹോവ ഇപ്രകാരം പറയുന്നു,
“‘സെയീര്‍പര്‍വതമേ, ഞാന്‍ നിനക്കെതിരാ കുന്നു!
നിന്നെ ഞാന്‍ ശിക്ഷിക്കും.
നിന്നെ ഞാന്‍ ശൂന്യവും തരിശുമാക്കും.
നിന്‍െറ നഗരങ്ങള്‍ ഞാന്‍ നശിപ്പിക്കും.
നീ ശൂന്യമായിത്തീരുകയും ചെയ്യും.
അപ്പോള്‍ ഞാനാണു യഹോവയെന്ന് നീ അറിയും.
എന്തുകൊണ്ടെന്നാല്‍, നീ എല്ലായ്പ്പോഴും എന്‍െറ ജനത്തിന് എതിരായിരുന്നു. യിസ്രാ യേലിനെതിരെ അവരുടെ ദുരിതകാലത്തും അവരുടെ അന്ത്യശിക്ഷാവേളയിലും നീ നിന്‍െറ വാളുപയോഗിച്ചു.’”
അതിനാല്‍ എന്‍െറ യജമാനനായ യഹോവ പറയുന്നു, “എന്‍െറ ജീവനാണെ, ഞാന്‍ സത്യം ചെയ്യുന്നു, നിന്നെ ഞാന്‍ കൊല്ലാന്‍ നല്‍കും. മനുഷ്യരെ കൊല്ലുന്നതു നീ വെറുത്തില്ല. അതി നാല്‍ മരണം പിന്തുടരും. സെയീര്‍പര്‍വതത്തെ ഞാന്‍ അവശിഷ്ടങ്ങളുടെ കൂന്പാരമാക്കും. അതിലേ കടന്നുപോകുന്ന എല്ലാവരെയും ഞാന്‍ ഇതില്‍നിന്നും വിച്ഛേദിക്കും. അതി ന്‍െറ പര്‍വതങ്ങളെ ഞാന്‍ ശവങ്ങള്‍ കൊണ്ടു മൂടും. ആ ശവങ്ങള്‍ നിന്‍െറകുന്നുകളിലും സകല താഴ്വരകളിലും സകല മലയിടുക്കു കളിലും നിറയും. നിന്നെ ഞാന്‍ എന്നന്നേക്കും ശൂന്യമാക്കും. നിന്‍െറ നഗരങ്ങളില്‍ ഒരുത്തരും വസിക്കുകയില്ല. അപ്പോള്‍ ഞാനാണു യഹോ വയെന്ന് നീ അറിയും.”
10 നീ പറഞ്ഞു, “ഈ രണ്ടു രാഷ്ട്രങ്ങളും രാജ്യ ങ്ങളും എന്‍േറതാകും. ഞങ്ങളതിനെ സ്വന്ത മാക്കും.”
പക്ഷേ, യഹോവ അവിടെയുണ്ട്! 11 എന്‍െറ യജമാനനായ യഹോവ പറയുന്നു, “നീ എന്‍െറ ജനത്തോടു കോപിച്ചിരുന്നു. നിനക്ക വരോട് അസൂയയായിരുന്നു. നിന്നോടു ഞാനും അതനുസരിച്ചു പെരുമാറും. നിന്നില്‍ അവരോടുള്ള വെറുപ്പു നിറഞ്ഞിരുന്നു. അതി നാല്‍, എന്‍െറ ജീവനാണെ ഞാന്‍ സത്യം ചെയ്യുന്നു, നിന്നെ ഞാന്‍ ശിക്ഷിക്കുകയും ഞാന്‍ അവരോടൊപ്പമുണ്ടെന്ന് എന്‍െറ ജനം അപ്പോള്‍ അറിയാനിടയാക്കുകയും ചെയ്യും. 12 നിന്‍െറ മുഴുവന്‍ പരിഹാസങ്ങളും ഞാന്‍ കേട്ടുവെന്ന് അപ്പോള്‍ നീ അറിയുകയും ചെയ്യും. യിസ്രായേലിന്‍െറപര്‍വതത്തിനെ തിരെ നീ വളരെ ദുഷിച്ചു പറഞ്ഞു. നീ പറ ഞ്ഞു, ‘യിസ്രായേല്‍ നശിപ്പിക്കപ്പെട്ടിരിക്കുന്നു! അതിനെ ഞങ്ങള്‍ ആഹാരം പോലെ ചവച്ച രയ്ക്കും!’ എന്ന്. 13 നീ അഹങ്കരിക്കുകയും എനി ക്കെതിരെ സംസാരിക്കുകയും ചെയ്തു. നീ ഒരുപാടുതവണ സംസാരിക്കുകയും നീ പറ ഞ്ഞ ഓരോവാക്കും ഞാന്‍ കേള്‍ക്കുകയും ചെ യ്തു! അതെ, ഞാന്‍ നിന്നെ ശ്രവിച്ചു.”
14 എന്‍െറ യജമാനനായ യഹോവ ഇപ്രകാരം പറയുന്നു, “ഞാന്‍ നിന്നെ നശിപ്പിക്കുന്പോള്‍ ഭൂമി മുഴുവനും സന്തോഷിക്കും. 15 യിസ്രായേല്‍ രാജ്യം നശിപ്പിക്കപ്പെട്ടപ്പോള്‍ നീ സന്തോഷി ച്ചിരുന്നു. നിന്നെയും ഞാന്‍ അങ്ങനെ കൈ കാര്യം ചെയ്യും. സെയീര്‍പര്‍വതവും ഏദോം രാജ്യംമുഴുവനും നശിപ്പിക്കപ്പെടും. അപ്പോള്‍ ഞാനാണു യഹോവയെന്ന് നീ അറിയും.”