6
യഹോവയുടെ അരുളപ്പാട് വീണ്ടും എനി ക്കുണ്ടായി. അവന്‍ പറഞ്ഞു, “മനുഷ്യ പുത്രാ, യിസ്രായേലിന്‍െറ മലകളിലേക്കു തിരി ഞ്ഞ് എനിക്കുവേണ്ടി അവര്‍ക്കെതിരായി പറ യുക. മലകളോട് ഈ കാര്യങ്ങള്‍ പറയുക, ‘യിസ്രായേലിന്‍െറ മലകളേ, എന്‍െറ യജമാന നായ യഹോവയുടെ ഈ സന്ദേശം കേള്‍ക്കുക! എന്‍െറ യജമാനനായ യഹോവ കുന്നുക ളോടും മലകളോടും മലയിടുക്കുകളോടും താഴ്വരകളോടും ഈ കാര്യങ്ങള്‍ പറയുന്നു. നോക്കൂ! നിങ്ങളോടു യുദ്ധം ചെയ്യാന്‍ ദൈവ മായ ഞാന്‍ ശത്രുവിനെ കൊണ്ടുവരുന്നുണ്ട്. നിങ്ങളുടെ ഉന്നതസ്ഥലങ്ങളെ ഞാന്‍ ഇടിച്ചു നിരത്തും. നിങ്ങളുടെ ബലിപീഠങ്ങളെ ഞാന്‍ അടിച്ചുപൊടിക്കും! നിങ്ങളുടെ ധൂപബലിപീഠ ങ്ങള്‍ തല്ലിത്തകര്‍ക്കപ്പെടും! നിങ്ങളുടെ ശവശ രീരങ്ങളെ നിങ്ങളുടെ മലിനവിഗ്രഹങ്ങളുടെ മുന്നില്‍ ഞാന്‍ എറിയുകയും ചെയ്യും. യിസ്രാ യേലുകാരുടെ ശവശരീരങ്ങളെ അവരുടെ മലിന വിഗ്രഹങ്ങളുടെ മുന്നില്‍ ഞാന്‍ ഇടും. നിങ്ങളുടെ അസ്ഥികളെ നിങ്ങളുടെ ബലി പീഠങ്ങള്‍ക്കു ചുറ്റും ഞാന്‍ വിതറും. നിങ്ങള്‍ എവിടെയെല്ലാം പാര്‍ക്കുന്നുവോ, അവിടെയെ ല്ലാം അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകും. അവരുടെ നഗരങ്ങള്‍ കല്‍ക്കൂന്പാരങ്ങളായിപ്പോകും. അവ രുടെ ഉന്നതസ്ഥലങ്ങള്‍ തകര്‍ക്കപ്പെടും. എന്തി നെന്നോ? ആ ആരാധനാസ്ഥലങ്ങള്‍ ഇനി വീണ്ടും ഉപയോഗിക്കപ്പെടരുത്. ആ ബലിപീ ഠങ്ങള്‍ സകലതും തകര്‍ക്കപ്പെടും. ആ സ്ഥല ങ്ങള്‍ ഇനിമേല്‍ ഉപയോഗിക്കപ്പെടരുത്. ആ വിഗ്രഹങ്ങളെ ജനം ഇനി ഒരിക്കലും ആരാധിക്കു കയില്ല. ആ ധൂപബലിപീഠങ്ങള്‍ പൂര്‍ണ്ണ മായും തകര്‍ക്കപ്പെടും. നിങ്ങള്‍ ഉണ്ടാക്കിയ സകലവസ്തുക്കളെയും ഞാന്‍ നിശ്ശേഷം നശി പ്പിക്കും! നിങ്ങളുടെ ജനം കൊല്ലപ്പെടും. അപ്പോള്‍ ഞാനാണ് യഹോവ എന്നു നിങ്ങള്‍ അറിയും!’”
ദൈവം പറഞ്ഞു, “എങ്കിലും നിങ്ങളില്‍ അല്പം ചിലരെ ഞാന്‍ രക്ഷപെടാന്‍ അനുവ ദിക്കും. അവര്‍ കുറച്ചുകാലം അന്യദേശങ്ങളില്‍ പാര്‍ക്കും. അവരെ ഞാന്‍ ചിതറിക്കുകയും അന്യദേശങ്ങളില്‍ ബലമായി പാര്‍പ്പിക്കുകയും ചെയ്യും. അവശേഷിക്കുന്നവര്‍ അപ്പോള്‍ ബന്ദി കളാക്കപ്പെടും. അന്യദേശങ്ങളില്‍ പാര്‍ക്കാന്‍ അവര്‍ നിര്‍ബന്ധിതരാവും. എങ്കിലും ആ അവ ശേഷിക്കുന്നവര്‍ എന്നെ സ്മരിക്കും. അവരുടെ ഹൃദയം ഞാന്‍ പിളര്‍ന്നിരിക്കുന്നു. അവര്‍ ചെയ്ത ദുഷ്ടതകള്‍ക്ക് അവര്‍ സ്വയം വെറു ക്കും. മുന്പ് അവര്‍ എനിക്കു പുറംതിരിയുകയും എന്നെ വിട്ടുപിരിയുകയും ചെയ്തു. അവരുടെ മലിനവിഗ്രഹങ്ങളുടെ പിന്നാലെ അവര്‍ ഓടി. സ്വന്തം ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഏതോ അന്യപുരുഷന്‍െറ പിന്നാലെ ഓടുന്ന ഒരു സ്ത്രീയെപ്പോലെയായിരുന്നു അവര്‍. പല ഭീക രകൃത്യങ്ങളും അവര്‍ ചെയ്തു. അതെച്ചൊല്ലി അവര്‍ പശ്ചാത്തപിക്കുകയും ചെയ്യും. 10 പക്ഷേ ഞാനാണ് യഹോവ എന്ന് അവരറിയും. ഞാന്‍ പറഞ്ഞാല്‍ പറഞ്ഞത് ചെയ്യുമെന്നും അവര റിയും! അവര്‍ക്കു സംഭവിച്ച എല്ലാചീത്തക്കാര്യ ങ്ങളും ഞാനാണ് വരുത്തിവച്ചതെന്ന് അവര റിയും.”
11 അപ്പോള്‍ എന്‍െറ യജമാനനായ യഹോവ എന്നോടു പറഞ്ഞു, “നീ കൈ കൊട്ടുകയും നിലത്തു ചവിട്ടുകയും ചെയ്യുക. യിസ്രായേലു കാര്‍ ചെയ്ത സകലഭീകരകൃത്യങ്ങള്‍ക്കുമെ തിരെ നീ സംസാരിക്കുക. രോഗവും പട്ടിണി യും അവരെ കൊന്നൊടുക്കുമെന്ന് അവര്‍ക്കു താക്കീതു കൊടുക്കുക. യുദ്ധത്തില്‍ അവര്‍ കൊല്ലപ്പെടുമെന്ന് അവരോടു പറയുക. 12 അ ങ്ങകലെയുള്ളവര്‍ രോഗംകൊണ്ടും ഇവിടെ അടുത്തുള്ളവര്‍ വാള്‍കൊണ്ടും മരിക്കും. നഗ രത്തില്‍ ശേഷിക്കുന്നവര്‍ പട്ടിണികൊണ്ടും മരിക്കും. അപ്പോള്‍ മാത്രമേ ഞാന്‍ എന്‍െറ കോപത്തെ അവരില്‍നിന്നും പിന്‍വലിക്കൂ. 13 അപ്പോള്‍ മാത്രമേ നിങ്ങള്‍ അറിയൂ ഞാനാണ് യഹോവയെന്ന്. നിങ്ങളുടെ ശവശരീരങ്ങള്‍ നിങ്ങളുടെ മലിനവിഗ്രഹങ്ങളുടെ മുന്നിലും അവരുടെ യാഗപീഠങ്ങള്‍ക്കു ചുറ്റിലുംകാണു ന്പോള്‍ നിങ്ങള്‍ അതറിയും. ആ ജഡങ്ങള്‍ നിങ്ങളുടെ ഓരോ ആരാധനസ്ഥലത്തിന്‍െറ യും അടുത്തുണ്ടാവും. ഉയര്‍ന്ന ഓരോകുന്നി ന്‍െറയും മലയുടെയും മുകളിലും ഓരോപച്ചമ രത്തിന്‍െറയും തഴച്ച ഓരോഓക്കുമരത്തി ന്‍െറയും ചുവട്ടിലും ഉണ്ടാവും. അവിടെയെ ല്ലാം നിങ്ങള്‍ നിങ്ങളുടെ ബലികള്‍ അര്‍പ്പിച്ചു. അവയാകട്ടെ നിങ്ങളുടെ നാറുന്ന വ്യാജവിഗ്ര ഹങ്ങള്‍ക്ക് ഒരു നറുമണമായിരുന്നു. 14 പക്ഷേ ഞാന്‍ അവരുടെമേല്‍ എന്‍െറ കൈ ഉയര്‍ത്തു കയും അവരെ ശിക്ഷിക്കുകയും ചെയ്യും! അവ രുടെ ദേശത്തെ ഞാന്‍ തരിശാക്കും! അത് രിബ്ലാ മരുഭൂമിയേക്കാള്‍ ശൂന്യമായിപ്പോകും. അപ്പോള്‍ ഞാനാണ് യഹോവയെന്ന് അവരറിയും!”