14
അനന്തരം യഹോവ മോശെയോടു പറഞ്ഞു, “ആളുകളോടു പീഹഹീരോത്തിലേക്കു മടങ്ങിപ് പോകാന്‍ പറയുക. മിഗ്ദ്ദോലിനും ചെങ്കടലിനും മദ്ധ് യേ ബാല്‍സെഫോനടുത്ത് രാത്രി കഴിച്ചുകൂട്ടാന്‍ അവ രോടു പറയുക. യിസ്രായേല്‍ജനത മരുഭൂമിയില്‍ കുടുങ് ങിപ്പോയി എന്നു ഫറവോന്‍ കരുതും. അവര്‍ക്കു പോ കാനൊരിടമില്ലെന്നും ഫറവോന്‍ കരുതും. ഞാന്‍ ഫറ വോനെ ധീരനാക്കും. അവന്‍ നിങ്ങളെ പിന്തുടരും. പക് ഷേ ഫറവോനെയും സൈന്യത്തെയും ഞാന്‍ തോല് പി ക്കും. അതെന്നെ മഹത്വപ്പെടുത്തും. അപ്പോള്‍ ഞാ നാണു യഹോവയെന്ന് ഈജിപ്തുകാര്‍ അറിയും.”യിസ് രായേല്‍ജനത ദൈവത്തെ അനുസരിച്ചു - അവന്‍ അവരോ ടു പറഞ്ഞത് അവര്‍ അനുസരിച്ചു.
ഫറവോന്‍ യിസ്രായേലുകാരെ പിന്തുടരുന്നു
യിസ്രായേല്‍ജനത രക്ഷപ്പെട്ടുവെന്ന് ഫറവോന്‍ കേട്ടു. അതു കേട്ടപ്പോള്‍ അവന്‍റെയും സേവകന്മാരു ടെയും മനസ്സു മാറി. ഫറവോന്‍ പറഞ്ഞു, “നമ്മളെന്തി നാണ് യിസ്രായേല്‍ജനതയെ പോകാന്‍ അനുവദിച്ചത്? ഇപ്പോള്‍ നമുക്ക് നമ്മുടെ അടിമകളെ നഷ്ടമായിരിക് കു ന്നു!”
അതിനാല്‍ ഫറവോന്‍ തന്‍റെ രഥം തയ്യാറാക്കി തന്‍റെ യാളുകളെയും കൂടെക്കൂട്ടി. തന്‍റ മറ്റെല്ലാ രഥങ്ങളും അറുന്നൂറ് മികച്ച പടയാളികളെയും ഫറവോന്‍ ഒരുക്കി. ഓരോ രഥത്തിനും ഓരോ ഉദ്യോഗസ്ഥന്മാരു ണ്ടായിരു ന്നു. യിസ്രായേലിലെ ജനത വിജയത്തില്‍ കൈയുയര്‍ത് തി പോവുകയായിരുന്നു. എന്നാല്‍ യഹോവ ഈജിപ്തു രാജാവായ ഫറവോനെ ധീരനാക്കിത്തീര്‍ത്തു. ഫറവോന്‍ യിസ്രായേല്‍ജനതയെ പിന്തുടരുകയും ചെയ്തു.
ഈജിപ്തുപട്ടാളത്തിന് അനേകം കതിരപ്പടയാ ളിക ളും രഥങ്ങളുമുണ്ടായിരുന്നു. ബാല്‍സെഫോനു കിഴക്ക് ചെങ്കടലിനടുത്ത് പീഹഹീരോത്തില്‍ താവളമടിച്ചിരു ന്ന യിസ്രായേല്‍ ജനതയെ അവര്‍ പിന്തുടര്‍ന്നു പിടിച് ചു.
10 ഫറവോനും സൈന്യവും തങ്ങളെ സമീപിക്കുന്നത് യിസ്രായേല്‍ജനത കണ്ടു. അവര്‍ ഭയപ്പെട്ടു. അവര്‍ സ ഹായത്തിനു യഹോവയെ വിളിച്ചുകരഞ്ഞു. 11 ജനം മോ ശെയോടു പറഞ്ഞു, “നീ എന്തിന് ഞങ്ങളെ ഈജിപ്തി ല്‍നിന്നു കൊണ്ടുവന്നു? ഞങ്ങളെ മരിക്കാന്‍ ഈ മരുഭൂ മിയിലേക്ക് എന്തിനു കൊണ്ടുവന്നു? ഈജിപ്തില്‍ ഞ ങ്ങള്‍ സമാധാനത്തോടെ മരിച്ചുകൊള്ളാമായിരുന്നു. അ വിടെ ധാരാളം ശ്മശാനങ്ങളുണ്ടായിരുന്നു. 12 ഇങ്ങ നെയൊക്കെയുണ്ടാകുമെന്ന് ഞങ്ങള്‍ നിന്നോടു പറ ഞ് ഞതാണ്! ഈജിപ്തില്‍വച്ചു ഞങ്ങള്‍ പറഞ്ഞു, ‘ഞങ്ങ ളെപ്പറ്റി ഓര്‍ത്ത് വ്യാകുലപ്പെടേണ്ട. ഞങ്ങളിവിടെ തങ്ങി ഈജിപ്തുകാര്‍ക്കു വേണ്ടി വേല ചെയ്യട്ടെ.’ ഇവിടെ ഈ മരുഭൂമിയില്‍ കിടന്നു ചാകുന്നതിലും ഭേദം അവിടെ അവരുടെ അടിമകളായിരിക്കുകയായിരുന്നു.”
13 പക്ഷേ മോശെ മറുപടി പറഞ്ഞു, “ഭയപ്പെടാതിരി ക്കൂ! ഓടിപ്പോകാതിരിക്കൂ! ഇവിടെ നിന്ന് യഹോവ നിങ്ങളെ ഇന്നു രക്ഷിക്കുന്നതു കാണുക. നിങ്ങളിനി യും ഈജിപ്തുകാരെ കാണുകയില്ല! 14 ശാന്തരായിരിക് കുകയല്ലാതെ നിങ്ങള്‍ മറ്റൊന്നും ചെയ്യേണ്ടതുമില് ല. യഹോവ നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്തുകൊള് ളും.”
15 യഹോവ മോശെയോടു പറഞ്ഞു, “നിങ്ങളെന്തി നാണിനിയും എന്നോടു വിലപിക്കുന്നത്? നീങ്ങാനാരം ഭിക്കാന്‍ യിസ്രായേല്‍ ജനതയോടു പറയുക. 16 നിന്‍റെ ഊ ന്നുവടി ചെങ്കടലിനുമേല്‍ ഉയര്‍ത്തുക. കടല്‍ രണ്ടായി പിളരും. അപ്പോള്‍ യിസ്രായേലുകാര്‍ക്ക് ഉണങ്ങിയ നിലത്തുകൂടി നടന്നു പോകാന്‍ കഴിയും. 17 ഈജിപ്തു കാ രെ ഞാന്‍ ധീരരാക്കിയതിനാല്‍ അവര്‍ നിങ്ങളെ പിന്തുട രും. പക്ഷേ ഞാന്‍ ഫറവോനെക്കാള്‍ ശക്തനാണെന്നും അവന്‍റെ കുതിരകളെക്കാളും രഥങ്ങളെക്കാളും ശക്തനാ ണെന്നും നിങ്ങള്‍ക്കു കാണിച്ചു തരും. 18 അപ്പോള്‍ ഞാനാണ് യഹോവയെന്ന് ഈജിപ്തുകാര്‍ അറിയും. ഞാന്‍ ഫറവോനെയും അവന്‍റെ കുതിരപ്പടയാളികളെയും രഥങ് ങളെയും തോല്പിക്കുന്പോള്‍ അവര്‍ എന്നെ ആദരി ക് കും.”
ഈജിപ്തുസൈന്യത്തെ യഹോവ തോല്പിക്കുന്നു
19 യഹോവയുടെ ദൂതന്‍ ജനങ്ങളുടെ പിന്നിലേക്കു പോയി. (യഹോവയുടെ ദൂതന്‍ ജനങ്ങളെ നയിച്ചു കൊ ണ്ട് സാധാരണ അവരുടെ മുന്പില്‍ നില്‍ക്കുകയാണ് പ തിവ്.) അതിനാല്‍ ഉയരം കൂടിയ മേഘസ്തംഭവും ജനങ്ങളു ടെ മുന്പില്‍നിന്ന് അവരുടെ പിന്നിലേക്കു പോയി. 20 അങ്ങനെ മേഘം ഈജിപ്തുകാര്‍ക്കും യിസ്രായേലു കാര്‍ ക്കുമിടയില്‍ നിലയുറപ്പിച്ചു. യിസ്രായേലുകാര്‍ക്കു പ്രകാശം കിട്ടിയിരുന്നു. ഈജിപ്തുകാര്‍ക്കാകട്ടെ ഇരു ട്ടുമായിരുന്നു. അതിനാല്‍ ആ രാത്രിയില്‍ ഈജിപ്തുകാര്‍ യിസ്രായേലുകാരോട് അടുത്തില്ല.
21 മോശെ തന്‍റെ കൈകള്‍ ചെങ്കടലിനു മീതെ ഉയര്‍ ത് തിയപ്പോള്‍ യഹോവ കിഴക്കു നിന്നും അതിശ ക്തമാ യൊരു കാറ്റ് അടിപ്പിച്ചു. കാറ്റ് രാത്രി മുഴുവനും വീ ശി. സമുദ്രം പിളര്‍ന്ന് കര തെളിഞ്ഞു. 22 യിസ്രായേല്‍ ജന ത തെളിഞ്ഞു കിട്ടിയ കരയിലൂടെ നടന്നുപോയി. അവ രുടെ ഇടതും വലതും വശങ്ങളില്‍ വെള്ളം വലിയൊരു മതില്‍ പോലെ നിലകൊണ്ടു. 23 അപ്പോള്‍ ഫറവോന്‍റെ രഥങ്ങളും കുതിരപ്പടയും അവരെ കടലിലേക്കു പിന്തു ടര്‍ന്നു. 24 അന്ന് അതിരാവിലെ യഹോവ മേഘസ്തംഭത്തി നും അഗ്നിസ്തംഭത്തിനും മുകളില്‍നിന്ന് ഈജിപ്തു സൈ ന്യത്തെ നോക്കി. യഹോവ അവരെയെല്ലാം ആക്രമി ച്ചു കീഴടക്കി.
25 രഥങ്ങളുടെ ചക്രങ്ങള്‍ തടസ്സപ്പെട്ടു. അവയെ നിയന്ത്രിച്ചു കൊണ്ടുപോകാന്‍ കഴിയാതെയായി. ഈ ജിപ്തുകാര്‍ നിലവിളിച്ചു, “നമുക്കിവിടെനിന്നും ഓടി പ്പോകാം. യഹോവയാണ് നമുക്കെതിരെ പോരാടു ന്ന ത്. യഹോവ യിസ്രായേല്‍ജനതയ്ക്കു വേണ്ടി യുദ്ധം ചെ യ്യുന്നു!”
26 അപ്പോള്‍ യഹോവ മോശെയോടു പറഞ്ഞു, “നിന്‍ റെ കൈ കടലിനു മീതെ ഉയര്‍ത്തുക. ഈജിപ്തുകാരുടെ രഥ ങ്ങളുടെയും കുതിരപ്പടയുടെയും മേല്‍ വെള്ളം വന്നു വീ ഴട്ടെ.”
27 അതിനാല്‍ നേരം പുലരുന്നതിനല്പം മുന്പു മോശെ തന്‍റെ കൈ കടലിനു മീതെ ഉയര്‍ത്തി. വെള്ളം സാധാരണ നിലയിലേക്കു തള്ളിവന്നു. ഈജിപ്തുകാര്‍ വെള്ളത് തില്‍ നിന്നും രക്ഷപ്പെടാന്‍ പാഞ്ഞു. പക്ഷേ യഹോവ അവ രെ കടലില്‍ ഒഴുക്കിക്കളഞ്ഞു. 28 വെള്ളം സാധാരണ നില യിലേക്കു വന്ന് രഥങ്ങളെയും കുതിരപ്പടയേയും മൂടി. യിസ്രായേല്‍ജനതയെ പിന്തുടരുകയായിരുന്ന ഫറവോ ന്‍റെ സേന നശിപ്പിക്കപ്പെട്ടു. ഒരാള്‍പോലും രക്ഷ പ് പെട്ടില്ല!
29 യിസ്രായേലുകാരാകട്ടെ ഉണങ്ങിയ നിലത്തുകൂടി സമുദ്രം കടക്കുകയും ചെയ്തു. വെള്ളം അവരുടെ ഇരുവശ ങ്ങളിലും മതില്‍പോലെ നിന്നു. 30 അങ്ങനെ അന്ന് യ ഹോവ യിസ്രായേലുകാരെ ഈജിപ്തുകാരില്‍നിന്നും രക് ഷിച്ചു. പിന്നീട് ഈജിപ്തുകാരുടെ മൃതദേഹങ്ങള്‍ ചെ ങ്കടല്‍ത്തീരത്ത് അടിയുന്നത് യിസ്രായേലുകാര്‍ കാണു കയും ചെയ്തു. 31 യഹോവ ഈജിപ്തുകാരെ തോല്പിച്ച പ്പോള്‍ യിസ്രായേലുകാര്‍ അവന്‍റെ മഹാശക്തി കണ്ടു. അതിനാല്‍ ജനങ്ങള്‍ യഹോവയെ ഭയക്കുകയും ആദരിക് കുകയും ചെയ്തു. അവര്‍ യഹോവയിലും അവന്‍റെ ഭൃത്യ നായ മോശെയിലും വിശ്വാസമര്‍പ്പിച്ചു.