പോകാന്‍ സമയമായി - യാക്കോബ് ഓടിപ്പോകുന്നു
31
ഒരു ദിവസം ലാബാന്‍റെ പുത്രന്മാരുടെ സംസാരം യാക്കോബ് കേട്ടു. അവര്‍ പറഞ്ഞു, “നമ്മുടെ അ പ്പനുള്ളതെല്ലാം യാക്കോബ് തട്ടിയെടുത്തു. നമ്മുടെ അപ്പന്‍റെ സന്പത്തു മുഴുവന്‍ തട്ടിയെടുത്ത് അയാ ളി പ്പോളൊരു വലിയ ധനികനായിരിക്കുന്നു.” ലാബാന് മുന്പുണ്ടായിരുന്നതുപോലുള്ള ചങ്ങാത്തം ഇല്ലെന്ന് യാക്കോബ് കണ്ടു. യഹോവ യാക്കോബിനോടു പറഞ് ഞു, “നിന്‍റെ പൂര്‍വ്വികര്‍ വസിച്ചിരുന്ന നിന്‍റെ സ്വ ന്തം നാട്ടിലേക്കു മടങ്ങിപ്പോവുക. ഞാന്‍ നിന്നോ ടൊപ്പമുണ്ടാകും.”
അതിനാല്‍, തന്‍റെ ആട്ടിന്‍പറ്റങ്ങളെ സൂക്ഷിച്ചി രിക്കുന്ന വയലിലേക്കു വന്ന് തന്നെ കാണാന്‍ യാക് കോബ് റാഹേലിനോടും ലേയയോടും പറഞ്ഞു. യാക് കോബ് റാഹേലിനോടും ലേയയോടും ഇങ്ങനെ പറഞ്ഞു, “നിങ്ങളുടെ പിതാവ് എന്നോടു കോപിച്ചിരിക് കുക യാണെന്ന് ഞാനറിയുന്നു. മുന്പൊക്കെ അദ്ദേഹം എന് നോടു വളരെ സൌഹൃദത്തിലായിരുന്നു. എന്നാല്‍ അദ് ദേഹം ഇപ്പോളങ്ങനെയല്ല. എന്നാല്‍ എന്‍റെ പിതാ വിന്‍റെ ദൈവം എന്നോടൊപ്പമുണ്ടായിരുന്നു. ഞാന്‍ എന്നാലാവുംവിധം നിങ്ങളുടെ അപ്പനുവേണ്ടി അദ്ധ് വാനിച്ചു എന്നു നിങ്ങള്‍ക്കറിയാം. പക്ഷേ നിങ്ങളു ടെ അപ്പന്‍ എന്നെ ചതിച്ചു. പത്തു തവണ എന്‍റെ കൂ ലിയില്‍ മാറ്റം വരുത്തി. പക്ഷേ ആ സമയത്തൊക്കെ ലാ ബാന്‍റെ കുതന്ത്രങ്ങളില്‍നിന്നും ദൈവമാണ് എന്നെ സംരക്ഷിച്ചുകൊണ്ടിരുന്നത്.
“ഒരിക്കല്‍ ലാബാന്‍ പറഞ്ഞു, ‘പുള്ളിയുള്ള ആടുകളെ മുഴുവന്‍ നിനക്കിരിക്കട്ടെ.’ ഇതു പറഞ്ഞതിനു ശേഷം എല്ലാ ആടുകളും പ്രസവിച്ചത് പുള്ളിയുള്ള കുഞ് ഞുങ് ങളെയായിരുന്നു. അതിനാല്‍ അതെല്ലാം എന്‍റേതായി. എ ന്നാല്‍ ലാബാന്‍ പറഞ്ഞു, ‘പുള്ളിയുള്ള ആടുകള്‍ എനിക് കു വേണം. വരയുള്ളവയെ നീ കൂലിയായി എടുത്തു കൊള് ളുക.’ അതിനു ശേഷമുണ്ടായ ആട്ടിന്‍കുഞ്ഞു ങ്ങളെല് ലാം വരയുള്ളതായിരുന്നു. അതിനാല്‍ ദൈവം ആ ആടുക ളെ മുഴുവന്‍ എടുത്ത് എന്നെ ഏല്പിച്ചു. 10 “ആടുകള്‍ ഇ ണചേര്‍ന്നു കൊണ്ടിരുന്നപ്പോള്‍ എനിക്കൊരു സ്വ പ്നമുണ്ടായി. ഇണചേര്‍ന്നിരുന്ന മുട്ടനാടുകള്‍ എല്ലാം വരയും പുള്ളിയുമുള്ളവയായിരുന്നു. 11 ആ സ്വപ്നത്തില്‍ ദൈവത്തിന്‍റെ ദൂതന്‍ എന്നോടു പറഞ്ഞു, ‘യാക്കോ ബേ!’ ഞാന്‍ വിളികേട്ടു, ‘എന്തോ!’
12 “ദൂതന്‍ പറഞ്ഞു, ‘നോക്കൂ, പുള്ളിയും വരയുമുള്ള ആടുകള്‍ മാത്രം ഇണചേരുന്നു. ഞാനാണിങ്ങനെ നടപ് പാക്കുന്നത്. ലാബാന്‍ നിന്നോടു ചെയ്യുന്ന സകല ദുഷ്ടതകളും ഞാന്‍ കണ്ടു. പുതിയ കുഞ്ഞാടുകളെല്ലാം നിന്‍റേതാകുന്നതിനാണ് ഞാനിതു ചെയ്യുന്നത്. 13 ബേ ഥേലില്‍ നിന്‍റെയടുത്തു വന്ന ദൈവമാണ് ഞാന്‍. അവിടെ നീയൊരു യാഗപീഠം പണിതു. യാഗപീഠത്തില്‍ നീ ഒലീ വെണ്ണ ചൊരിഞ്ഞു. നീ എന്നോടൊരു വാഗ്ദാനവും ചെയ്തു. ഇപ്പോള്‍ നീ ഈ രാജ്യം വിട്ട് നിന്‍റെ ജന്മനാട് ടിലേക്കു മടങ്ങിപ്പോകാന്‍ ഞാന്‍ കല്പിക്കുന്നു.’”
14-15 റാഹേലും ലേയയും മറുപടി പറഞ്ഞു, “മരിക് കു ന്പോള്‍ ഞങ്ങള്‍ക്കു തരാന്‍ പിതാവിന്‍റെ കയ്യില്‍ ഒന് നും അവശേഷിച്ചിട്ടില്ല. ഞങ്ങളെ അദ്ദേഹം അന്യ രെപ്പോലെ കരുതി. അദ്ദേഹം ഞങ്ങളെ അങ്ങയ്ക്കു വിറ്റു. എന്നിട്ട് ഞങ്ങള്‍ക്കു കിട്ടേണ്ടിയിരുന്ന പണം മുഴുവന്‍ ചിലവഴിച്ചു! 16 ദൈവം ഈ സ്വത്തെല്ലാം അദ് ദേഹത്തില്‍നിന്നെടുത്തു. ഇപ്പോളതെല്ലാം ഞങ്ങ ള്‍ ക്കും ഞങ്ങളുടെ സന്താനങ്ങള്‍ക്കുമുള്ളതാണ്. അതി നാ ല്‍ ദൈവകല്പന പോലെ തന്നെ അങ്ങ് പ്രവര്‍ ത്തിക് കുക!”
17 അതിനാല്‍ യാക്കോബ് യാത്രയ്ക്കൊരുങ്ങി. അ യാള്‍ തന്‍റെ ഭാര്യമാരെയും മക്കളെയും ഒട്ടകപ്പുറത്തു കയറ്റി. 18 എന്നിട്ടവര്‍ അയാളുടെ അപ്പന്‍ ജീവിച് ചിരു ന്ന കനാന്‍ ദേശത്തേക്കുള്ള മടക്കയാത്രയാരംഭിച്ചു. യാ ക്കോബിന്‍റെ മുഴുവന്‍ ആട്ടിന്‍പറ്റവും അവര്‍ക്കു മുന് പേ നടന്നു. പദ്ദന്‍-അരാമില്‍നിന്നും താന്‍ നേടിയതൊ ക് കെ അവന്‍ എടുത്തിരുന്നു.
19 ആ സമയം ലാബാന്‍ തന്‍റെ ചെമ്മരിയാടുകളുടെ രോ മം വെട്ടാന്‍ പോയിരിക്കുകയായിരുന്നു. അപ്പോള്‍ റാ ഹേല്‍ പിതാവിന്‍റെ വീട്ടില്‍ കയറി അയാളുടെ വ്യാജദൈ വവിഗ്രഹങ്ങള്‍ മോഷ്ടിച്ചെടുത്തു.
20 യാക്കോബ് അരാമ്യനായ ലാബാനെ കബളിപ്പി ച് ചു. താന്‍ പോവുകയാണെന്ന വിവരം അയാള്‍ ലാബാ നോ ടു പറഞ്ഞില്ല. 21 യാക്കോബ് തന്‍റെ കുടുംബത്തെയും തന്‍റെ സ്വത്തുക്കളുമെടുത്ത് വേഗം സ്ഥലം വിട്ടു. അവ ര്‍ യൂഫ്രട്ടീസുനദി കടന്ന് ഗിലെയാദ് എന്ന മലബ്ര ദേശ ത്തേക്കു പോയി.
22 മൂന്നു ദിവസം കഴിഞ്ഞി, യാക്കോബ് പോയ വിവ രം ലാബാന്‍ അറിഞ്ഞു. 23 അതിനാല്‍ ലാബാന്‍ തന്‍റെയാ ളു കളെ വിളിച്ചുകൂട്ടി യാക്കോബിനെ പിന്തുടരാന്‍ ആരം ഭിച്ചു. ഏഴു ദിവസങ്ങള്‍ക്കു ശേഷം ലാബാന്‍ യാക്കോ ബിനെ മലന്പ്രദേശമായ ഗിലെയാദില്‍ വച്ച് കണ്ടു. 24 ആ രാത്രി ദൈവം ലാബാന് ഒരു സ്വപ്നത്തില്‍ ഉപദേശം നല്‍കി, “സൂക്ഷിക്കുക! യാക്കോബിനോടു നീ പറയു ന് ന ഓരോ വാക്കിലും സൂക്ഷിക്കുക.”
മോഷ്ടിക്കപ്പെട്ട വിഗ്രഹങ്ങള്‍ക്കായുള്ള തെരച്ചില്‍
25 പിറ്റേന്നു രാവിലെ ലാബാന്‍ യാക്കോബിനെ പിടി ച്ചു. യാക്കോബ് മലമുകളില്‍ കൂടാരമടിച്ചിരുന്നു. അ തിനാല്‍ ലാബാനും പരിവാരങ്ങളും ഗിലെയാദില്‍ താവളമ ടിച്ചു.
26 ലാബാന്‍ യാക്കോബിനോടു പറഞ്ഞു, “നീയെ ന്തി നാണെന്നെ ചതിച്ചത്? നീയെന്തിനാണ് യുദ്ധത്തില്‍ പിടിച്ചെടുത്തതു പോലെ എന്‍റെ പെണ്‍മക്കളെ കൊ ണ്ടുപോയത്? 27 എന്താണെന്നോടു പറയാതെ നീ ഓടി പ്പോയത്? നീ എന്നോടു പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ നിനക്കൊരു വിരുന്നു നല്‍കുമായിരുന്നു. ഗാനവും പാട് ടിനൊപ്പിച്ച നൃത്തവുമെല്ലാമുണ്ടാകുമായിരുന്നു. 28 എന്‍റെ കൊച്ചുമക്കളെ ചുംബിക്കാനോ പുത്രിമാരെ യാത്രയാക്കാനോ നീ എന്നെ അനുവദിച്ചില്ല. നീ എ ന്തു മണ്ടത്തരമാണ് കാണിച്ചത്! 29 എനിക്കു നിന്നെ ഉ പദ്രവിക്കാനുള്ള ശക്തിയുണ്ട്. പക്ഷേ കഴിഞ്ഞരാത്രി യില്‍ നിന്‍റെ പിതാവിന്‍റെ ദൈവം സ്വപ്നത്തില്‍ എനി ക്ക് ഒരു ദര്‍ശനം തന്നു. ഒരു വിധത്തിലും നിന്നെ വേദനി പ്പിക്കരുതെന്ന് അവനെനിക്ക് താക്കീതു തന്നു. 30 നിന ക്കു നിന്‍റെ വീട്ടിലേക്കു പോകണമെന്നെനിക്കറിയാം. അതിനാലാണല്ലോ നീ സ്ഥലം വിട്ടത്. പക്ഷേ എന്തി നാണെന്‍റെ വീട്ടില്‍നിന്നും വിഗ്രഹങ്ങളെ മോഷ്ടി ച് ചെടുത്തത്?”
31 യാക്കോബ് മറുപടി പറഞ്ഞു, “ഭയം മൂലമാണ് ഞാന ങ്ങയോടു പറയാതെ പോന്നത്! അങ്ങ് അങ്ങയുടെ പു ത്രിമാരെ എന്നില്‍ നിന്നകറ്റിയേക്കും എന്നു ഞാന്‍ ഭയ ന്നു. 32 പക്ഷേ അങ്ങയുടെ വിഗ്രഹങ്ങളെ ഞാന്‍ മോ ഷ്ടിച്ചിട്ടില്ല. ഇവിടെയുള്ള ആരെങ്കിലും അവ മോ ഷ്ടിച്ചതായി അങ്ങയ്ക്കു കാണാനായാല്‍ ആ ആള്‍ വധി ക്കപ്പെടും. അങ്ങയുടെ ആള്‍ക്കാര്‍ ഇതിനു സാക് ഷിക ളായിരിക്കും. അങ്ങയുടേതായ എന്തിനുവേണ്ടിയും ഇ വിടെ തെരച്ചില്‍ നടത്താം. അങ്ങയുടെ എന്തും എടു ക്കുകയും ചെയ്യാം.”(റാഹേലാണ് ലാബാന്‍റെ വിഗ്ര ഹ ങ്ങളെ മോഷ്ടിച്ചതെന്ന് യാക്കോബ് അറിഞ്ഞിരു ന് നില്ല.)
33 അതിനാല്‍ ലാബാന്‍ പോയി യാക്കോബിന്‍റെ പാള യമാകെ തെരഞ്ഞു. അവന്‍ യാക്കോബിന്‍റെ കൂടാരത് തി ലും പിന്നീട് ലേയയുടെ കൂടാരത്തിലും തെരച്ചില്‍ നട ത്തി. പിന്നെ രണ്ട് അടിമപ്പെണ്ണുങ്ങളുടെ കൂടാരങ് ങളിലും തെരഞ്ഞു. പക്ഷേ ലാബാന് യാക്കോബിന്‍റെ വീട്ടില്‍നിന്ന് വിഗ്രഹങ്ങളെ കണ്ടെടുക്കാനായില്ല. അനന്തരം ലാബാന്‍ റാഹേലിന്‍റെ കൂടാരത്തില്‍ കയറി.
34 റാഹേല്‍ വിഗ്രഹങ്ങളെ ഒട്ടകത്തിന്‍റെ ജീനികള്‍ക്കു ള്ളില്‍ ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്നു. അവള്‍ അതിന്‍റെ പുറത്തു കയറി ഇരിക്കുകയുമായിരുന്നു. ലാ ബാന്‍ കൂടാരത്തിലാകമാനം തെരഞ്ഞെങ്കിലും വിഗ്രഹ ങ്ങളെ കിട്ടിയില്ല.
35 റാഹേല്‍ അവളുടെ പിതാവിനോടു പറഞ്ഞു, “പി താ വേ, എന്നോടു കോപിക്കരുത്. അങ്ങയുടെ മുന്പില്‍ നി ല്‍ക്കാന്‍പോലും എനിക്കു കഴിയില്ല. ഇപ്പോള്‍ എനി ക്ക് ആര്‍ത്തവസമയമാണ്.”ലാബാന്‍ കൂടാരമെല്ലാം പരി ശോധിച്ചുവെങ്കിലും വിഗ്രഹങ്ങളെ കിട്ടിയില്ല.
36 അപ്പോള്‍ യാക്കോബിനു വളരെ കോപമുണ്ടായി. യാക്കോബ് പറഞ്ഞു, “ഞാനെന്തു തെറ്റാണ് ചെയ്തത്? ഞാന്‍ ഏതു നിയമമാണ് ലംഘിച്ചത്? എന്നെ പിന് തുട ര്‍ ന്നു തടഞ്ഞുനിര്‍ത്താന്‍ അങ്ങയ്ക്ക് എന്തവകാ ശമാ ണുള്ളത്? 37 എനിക്കുള്ളതിലെല്ലാം അങ്ങ് പരിശോ ധി ച്ചു. എന്നാല്‍ അങ്ങയുടേതായിട്ട് ഒന്നും കണ്ടെ ത്തി യുമില്ല. കണ്ടെടുത്തിട്ടുണ്ടെങ്കില്‍ അതെന്നെ കാ ണിക്കുക. നമ്മുടെ ആള്‍ക്കാരുടെ മുന്പില്‍ അതു വയ്ക്കു ക. നമ്മളിലാരാണ് ശരിയെന്ന് അവര്‍ നിശ്ചയിക്കട്ടെ. 38 ഇരുപതു വര്‍ഷം അങ്ങയ്ക്കായി ഞാന്‍ വേലയെടുത്തു. ആ സമയത്ത് ഒരാട്ടിന്‍കുട്ടിയും ജനനസമയത്ത് ചത്തി ല്ല. അങ്ങയുടെ ആട്ടിന്‍പറ്റത്തിലെ ആണാടുകളെ യൊ ന്നും ഞാന്‍ തിന്നുകയും ചെയ്തിട്ടില്ല. 39 എപ്പോഴെ ങ്കിലും കാട്ടുമൃഗങ്ങള്‍ ഒരാടിനെ കൊന്നാല്‍ ഞാനതിന്‍ റെ വില നല്‍കാറുമുണ്ടായിരുന്നു. ഞാനൊരിക്കലും ചത് ത മൃഗത്തെ അങ്ങയുടെ മുന്പില്‍ കൊണ്ടുവന്നിട്ട് ഇ തെന്‍റെ കുറ്റമല്ലെന്നു പറഞ്ഞിട്ടില്ല. പക്ഷേ രാത് രിയിലും പകലും ഞാന്‍ അങ്ങയുടെ ആട്ടിന്‍പറ്റത്തെ പ രിപാലിച്ചു. 40 പകല്‍ സൂര്യന്‍ എന്‍റെ ശക്തി ചോര്‍ ത് തിയെടുത്തു. രാത്രിയിലാകട്ടെ തണുപ്പ് എന്‍റെ കണ് ണുകളില്‍ നിന്നും ഉറക്കത്തെയും തട്ടിയെടുത്തു. 41 ഇരു പതു വര്‍ഷക്കാലം ഞാനൊരടിമയെപ്പോലെ അങ്ങയ് ക്കായി ജോലി ചെയ്തു. അതില്‍ ആദ്യത്തെ പതിനാലു വര്‍ഷം അങ്ങയുടെ പെണ്‍മക്കളെ വിവാഹം കഴിക്കാന്‍ വേണ്ടിയായിരുന്നു. അവസാനത്തെ ആറു വര്‍ഷം അങ്ങ യുടെ മൃഗങ്ങളെ നേടുന്നതിനും. ഇതിനിടെ പത്തുതവണ അങ്ങെന്‍റെ കൂലിയില്‍ മാറ്റം വരുത്തി. 42 പക്ഷേ എന്‍റെ പൂര്‍വ്വികരുടെ ദൈവവും അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ഭയവും എന്നോടൊ പ്പമുണ്ടാ യിരു ന്നു. ദൈവം എന്നോടൊത്തില്ലായിരുന്നെങ്കില്‍ അ ങ്ങെന്നെ വെറും കയ്യോടെ പറഞ്ഞുവിടുമായിരുന്നു. എന്നാലെന്‍റെ പ്രശ്നങ്ങള്‍ ദൈവം കണ്ടു. എന്‍റെ അദ് ധ്വാനം ദൈവം കണ്ടു. കഴിഞ്ഞ രാത്രി എന്‍റെ ഭാഗം ശരി യാണെന്ന് ദൈവം തെളിയിക്കുകയും ചെയ്തു.”
യാക്കോബിന്‍റെയും ലാബാന്‍റെയും ഉടന്പടി
43 ലാബാന്‍ യാക്കോബിനോടു പറഞ്ഞു, “ഈ സ്ത്രീ കള്‍ എന്‍റെ മക്കളാണ്. ഈ കുട്ടികളും ഈ മൃഗങ്ങളും എന്‍ റേതാകുന്നു. നീ ഇവിടെ കാണുന്നതെല്ലാം എന്‍റേതാണ്. പക്ഷേ എന്‍റെ പുത്രിമാരെയും അവരുടെ കുട്ടികളെയും എന്‍റെ കൂടെ നിര്‍ത്താന്‍ എന്തെങ്കിലും ചെയ്യാന്‍ എനി ക്കു കഴിയുകയില്ല. 44 അതിനാല്‍ നീയുമായി ഒരു കരാറു ണ്ടാക്കാന്‍ ഞാന്‍ തയ്യാറാണ്. ആ കരാറിനെ കാണി ക്കു ന്നതിനായി നമുക്കൊരു കല്‍ത്തൂണ്‍ ഉണ്ടാക്കാം.”
45 അതിനാല്‍ യാക്കോബ് അവിടെ കണ്ട വലിയ ഒരു പാറ എടുത്ത് താനുണ്ടാക്കിയ കരാറിന്‍റെ അടയാളമായി വച്ചു. 46 കുറെ കല്ലുകള്‍കൂടി കൊണ്ടുവന്ന് ഒരു തൂണു ണ്ടാക്കുവാന്‍ അവന്‍ തന്‍റെ ആളുകളോടു പറഞ്ഞു. എന് നിട്ടവര്‍ തൂണിന്‍റെ ഒരു വശത്തിരുന്ന് ആഹാരം കഴിച് ചു.
47 ലാബാന്‍ ആ സ്ഥലത്തിന് യെഗര്‍-സാഹദൂഥാ എന്നു പേരിട്ടു. എന്നാല്‍ ഗലേദ് എന്നാണ് യാക്കോബ് ആ സ് ഥലത്തിന് പേരിട്ടത്.
48 ലാബാന്‍ യാക്കോബിനോടു പറഞ്ഞു, “ഈ കല്‍ത് തൂണ്‍ നമ്മുടെ കരാറിനെപ്പറ്റി നമ്മെ ഓര്‍മ്മിപ് പിക് കും.”അതിനാലാണ് യാക്കോബ് ആ സ്ഥലത്തിന് ഗലേദ് എന്നു പേരിട്ടത്.
49 അനന്തരം ലാബാന്‍ പറഞ്ഞു, “നമ്മള്‍ വേര്‍പിരി ഞ് ഞിരിക്കുന്പോള്‍ യഹോവ നമ്മെ കാക്കട്ടെ.”അതിനാല്‍ ആ സ്ഥലത്തിന് മിസ്പാ എന്നും പേരുണ്ടായി.
50 ലാബാന്‍ പറഞ്ഞു, “നീ എന്‍റെ പെണ്‍മക്കളെ വേദ നിപ്പിച്ചാല്‍ ദൈവം നിന്നെ ശിക്ഷിക്കും. മറ്റു സ്ത് രീകളെ നീ വിവാഹം കഴിച്ചാല്‍ ദൈവം അതു കാണുന്നു ണ്ടെന്നും ഓര്‍മ്മിക്കുക. 51 നമ്മള്‍ക്കിടയില്‍ ഞാന്‍ വച്ച കല്ലുകള്‍ ഇതാ. നമ്മുടെ കരാറിന്‍റെ അടയാളമായ ആ പ്ര ത്യേക കല്ലും ഇവിടെയുണ്ട്. 52 ഈ കല്‍ത്തൂണും ഈ വി ശിഷ്ടശിലയും നമ്മുടെ കരാറിനെ ഓര്‍മ്മിക്കാന്‍ നമ്മെ സഹായിക്കും. ഞാനൊരിക്കലും ഈ കല്‍ക്കൂന കടന്ന് നിന്നോടു യുദ്ധത്തിനു വരികയില്ല. അതുപോലെ ഈ കല്ലുകള്‍ കടന്ന് നീ ഒരിക്കലും എന്നോടും യുദ്ധത് തി നു വരരുത്. 53 അബ്രാഹാമിന്‍റെ ദൈവവും നാഹോരിന്‍റെ ദൈവവും അവരുടെ പൂര്‍വ്വികരുടെ ദൈവവും നമ്മള്‍ ഈ കരാര്‍ ലംഘിച്ചാല്‍ നമ്മെ കുറ്റക്കാരെന്നു വിധിക്ക ട് ടെ.”
യാക്കോബിന്‍റെ പിതാവായ യിസ്ഹാക്ക് ദൈവത്തെ “ഭയം”എന്നു വിളിച്ചു. അതിനാല്‍ യാക്കോബ് തന്‍റെ പ്രതിജ്ഞയില്‍ അതേ പേരു തന്നെ ഉപയോഗിച്ചു. 54 അ നന്തരം യാക്കോബ് ഒരു മൃഗത്തെ കൊന്ന് മലയില്‍ ബ ലിയര്‍പ്പിച്ചു. പിന്നീടയാള്‍ തന്‍റെ ആള്‍ക്കാരെ സദ്യ പങ്കുവയ്ക്കാന്‍ വിളിച്ചു. ആഹാരത്തിനു ശേഷം അവര്‍ മലയില്‍ രാത്രി ചെലവഴിച്ചു. 55 പിറ്റേന്ന് അതിരാ വി ലെ ലാബാന്‍ തന്‍റെ പേരക്കുട്ടികളെയും പുത്രിമാരെയും ചുംബിച്ച് അവരോടു യാത്ര പറഞ്ഞു. അയാള്‍ അവരെ അനുഗ്രഹിച്ച് സ്വന്തം വീട്ടിലേക്കു മടങ്ങി.