ദൈവം യിസ്രായേലിന് ഉറപ്പു നല്‍കുന്നു
46
അതിനാല്‍ യിസ്രായേല്‍ ഈജിപ്തിലേക്കുള്ള യാത് രയാരംഭിച്ചു. യിസ്രായേല്‍ ബേര്‍-ശേബയിലേക്കു പോയി. അവിടെ യിസ്രായേല്‍ തന്‍റെ പിതാവായ യിസ് ഹാക്കിന്‍റെ ദൈവത്തെ ആരാധിച്ചു. അവന്‍ ദൈവത്തി നു ബലികളര്‍പ്പിച്ചു. രാത്രിയില്‍ ദൈവം യിസ്രായേ ലിനോട് ഒരു സ്വപ്നത്തില്‍ സംസാരിച്ചു. ദൈവം പറ ഞ്ഞു, “യാക്കോബേ, യാക്കോബേ.”
യിസ്രായേല്‍ വിളികേട്ടു, “ഞാനിവിടെയുണ്ട്. അന ന്തരം ദൈവം പറഞ്ഞു, “ഞാന്‍ ദൈവമാകുന്നു, നിന്‍റെ പിതാവിന്‍റെ ദൈവം. ഈജിപ്തിലേക്കു പോകാന്‍ ഭയപ് പെടരുത്. ഈജിപ്തില്‍ നിന്നെ ഞാനൊരു മഹാജനത യാ ക്കും. ഞാന്‍ നിന്നോടൊപ്പം ഈജിപ്തിലേക്കു വരും. നിന്നെ ഞാന്‍ ഈജിപ്തില്‍നിന്നും വീണ്ടും പുറത്തു കൊണ്ടുവരും. നീ ഈജിപ്തില്‍ വച്ചു മരിക്കും. പക്ഷേ യോസേഫ് നിന്നോടൊപ്പമുണ്ടാകും. നീ മരിക്കു ന് പോള്‍ അവന്‍റെ കൈകള്‍ നിന്‍റെ കണ്ണുകളെ അടയ്ക്കും.”
യിസ്രായേല്‍ ഈജിപ്തിലേക്കു പോകുന്നു
അനന്തരം യാക്കോബ് ബേര്‍-ശേബാ വിട്ട് ഈജിപ് തിലേക്കുപോയി. അവന്‍റെ പുത്രന്മാര്‍ - യിസ്രായേ ലി ന്‍റെ പുത്രന്മാര്‍, തങ്ങളുടെ പിതാവിനെയും അവരുടെ ഭാ ര്യമാരെയും അവരുടെ മുഴുവന്‍ കുട്ടികളെയും ഈജിപ്തി ലേക്കു കൊണ്ടുപോയി. ഫറവോന്‍ അയച്ചുകൊടുത്ത വണ്ടികളിലാണവര്‍ യാത്ര ചെയ്തത്. കനാന്‍ ദേശത്ത് അ വര്‍ക്കുണ്ടായിരുന്ന എല്ലാ വസ്തുക്കളും കന്നുകാ ലി കളും അവരോടൊത്തുണ്ടായിരുന്നു. അങ്ങനെ യിസ്രാ യേല്‍ തന്‍റെ എല്ലാ മക്കളും കുടുംബവുമായി ഈജി പ് തിലേക്കു പോയി. അവനോടൊപ്പം പുത്രന്മാരും പൌത്രന്മാരും പുത്രിമാരും പൌത്രിമാരും ഉണ്ടായിരു ന്നു. അവന്‍റെ കുടുംബാംഗങ്ങളെല്ലാം അവനോടൊപ് പം ഈജിപ്തിലേക്കു പോയി.
യാക്കോബിന്‍റെ കുടുംബം
യിസ്രായേലിന്‍റെ പുത്രന്മാരുടെയും അവനോടൊ ത്ത് ഈജിപ്തിലേക്കു പോയ കുടുംബാംഗങ്ങളുടെയും പേരുകള്‍ ഇനി പറയുന്നു. രൂബേന്‍ ആയിരുന്നു യാക് കോബിന്‍റെ ആദ്യപുത്രന്‍. ഹനോക്ക്, ഫല്ലൂ, ഹെ സ്രോന്‍, കര്‍മ്മി എന്നിവര്‍ രൂബേന്‍റെ പുത്രന്മാര്‍.
10 ശിമെയോന്‍റെ പുത്രന്മാര്‍: യെമൂവേല്‍, യാമീന്‍, ഓ ഹദ്, യാഖിന്‍, സോഹര്‍. ശൌല്‍ ശിമെയോന്‍റെ പുത്രനാ യിരുന്നു. (ഒരു കനാന്‍കാരിയില്‍ ജനിച്ചവനാണ് ശൌ ല്‍.)
11 ലേവിയുടെ പുത്രന്മാര്‍: ഗേര്‍ശോന്‍, കഹാത്ത്, മെരാ രി.
12 യെഹൂദയുടെ പുത്രന്മാര്‍: ഏര്‍, ഓനാന്‍, ശേലാ, പേ രെസ്, സേരഹ് (ഇവരില്‍ ഏര്‍, ഓനാന്‍ എന്നിവര്‍ കനാനില്‍ വച്ച് മരിച്ചു.) ഹെസ്രോനും ഹാമൂലുമായിരുന്നു പെ രെസിന്‍റെ പുത്രന്മാര്‍.
13 യിസ്സാഖാരിന്‍റെ പുത്രന്മാര്‍: തോലാ, പുവ്വാ, യോബ്, ശിമ്രോന്‍.
14 സെബൂലൂന്‍റെ പുത്രന്മാര്‍: സേരെദ്, ഏലോന്‍, യഹ് ലെയേല്‍.
15 യാക്കോബിനു ഭാര്യയായ ലേയയില്‍ ജനിച്ച പുത് രന്മാരാണ് രൂബേന്‍, ശിമെയോന്‍, ലേവി, യെഹൂദാ, യിസ് സാഖാര്‍, സെബൂലൂന്‍ എന്നിവര്‍. പദ്ദന്‍-അരാമില്‍ വച് ചാണ് ആ പുത്രന്മാര്‍ ലേയയ്ക്ക് ജനിച്ചത്. ദീനാ എന് നൊരു പുത്രിയും അവള്‍ക്കുണ്ടായിരുന്നു. അങ്ങനെ അ വന്‍റെ കുടുംബത്തില്‍ മുപ്പത്തിമൂന്നു പേര്‍.
16 ഗാദിന്‍റെ പുത്രന്മാര്‍: സിഫ്യോന്‍, ഹഗ്ഗീ, ശൂനീ, എസ്ബോന്‍, ഏരി, അരോദി, അരേലി.
17 ആശേരിന്‍റെ പുത്രന്മാര്‍: യിമ്നാ, യിശ്വാ, യിശ്വീ, ബെരീയാ, അവരുടെ സഹോദരി സേരഹ്. കൂടാതെ ബെരി യാക്ക് ഹേബെര്‍, മല്‍ക്കീയേല്‍ എന്നീ പുത്രന്മാ രുമു ണ് ട്.
18 അവരെല്ലാം യാക്കോബിന് അവന്‍റെ ഭാര്യയുടെ ഭൃ ത്യ സില്പയില്‍ (ലാബാന്‍ തന്‍റെ പുത്രി ലേയയ്ക്ക് നല്‍ കിയിരുന്ന ഭൃത്യയായിരുന്നു അവള്‍.) ജനിച്ച പുത്ര ന് മാരാണ്. ഈ കുടുംബത്തില്‍ പതിനാറു പേരുണ്ടായി രുന് നു.
19 യാക്കോബിന്‍റെ ഭാര്യ റാഹേലിന് രണ്ടു പുത്രന് മാര്‍: യോസേഫും ബെന്യാമീനും. ബെന്യാമീന്‍ യാക്കോ ബിനോടൊത്തു താമസിച്ചു. പക്ഷേ യോസേഫ് ഈജി പ്തിലായിരുന്നു.
20 ഈജിപ്തില്‍ യോസേഫിനു രണ്ടു പുത്രന്മാര്‍ മനശ് ശെയും എഫ്രയീമും. (ഓന്‍ നഗരത്തിലെ പുരോഹിത നാ യിരുന്ന പോത്തിഫേറയുടെ പുത്രിയായ ആസ്നത്താ യിരുന്നു യോസേഫിന്‍റെ ഭാര്യ.)
21 ബെന്യമീന്‍റെ പുത്രന്മാര്‍: ബേല, ബേഖെര്‍, അശ്ബെല്‍, ഗേരാ, നാമാന്‍, ഏഹീരോശ്, മുപ്പീം, ഹുപ്പീം, ആരെദ് എന്നിവരായിരുന്നു.
22 അവരെല്ലാം യാക്കോബിന് തന്‍റെ ഭാര്യയായ റാഹേ ലില്‍ ജനിച്ച പുത്രന്മാരാണ്. ഈ കുടുംബത്തില്‍ പതിന് നാലു പേരുണ്ടായിരുന്നു.
23 ഹൂശീം ആയിരുന്നു ദാന്‍റെ പുത്രന്‍.
24 നഫ്താലിയുടെ പുത്രന്മാര്‍: യാസിയേല്‍, ഗൂനി, യേ സെര്‍, ശില്ലേം.
25 അവര്‍ യാക്കോബിനു ബില്‍ഹയില്‍ ഉണ്ടായ പുത്ര ന്മാര്‍. (ലാബാന്‍ തന്‍റെ പുത്രിയായ റാഹേലിനു നല്‍കി യിരുന്ന ഭൃത്യയായിരുന്നു ബില്‍ഹാ.) ആ കുടുംബത് തി ല്‍ ഏഴ് അംഗങ്ങള്‍ ഉണ്ടായിരുന്നു.
26 യാക്കോബിന്‍റെ നേരിട്ടുള്ള പിന്‍ഗാമികളും അവ നോടൊത്ത് ഈജിപ്തിലേക്കു പോയവരുമായവര്‍ ആകെ അറുപത്താറു പേരായിരുന്നു. (യാക്കോബിന്‍റെ പുത്ര ന് മാരുടെ ഭാര്യമാരെ ഇതില്‍പ്പെടുത്തിയിട്ടില്ല.) 27 അവ രെ കൂടാതെ യോസേഫിന്‍റെ രണ്ടു പുത്രന്മാരും ഉണ് ടാ യിരുന്നു. അവര്‍ ഈജിപ്തില്‍ ജനിച്ചവരാണ്. അങ്ങനെ യാക്കോബിന് ഈജിപ്തില്‍ എഴുപതു പേരുള്ള കുടുംബ മായിരുന്നു.
യിസ്രായേല്‍ ഈജിപ്തിലെത്തുന്നു
28 യോസേഫിനോടു സംസാരിക്കാന്‍ യാക്കോബ് യെ ഹൂദയെ ആദ്യം അയച്ചു. ഗോശെന്‍ദേശത്തില്‍ യെഹൂദാ യോസേഫിന്‍റെയടുത്തേക്കു പോയി. അനന്തരം യാക് കോബും ജനതയും ആ ദേശത്തേക്കു കടന്നു. 29 തന്‍റെ പി താവ് വരുന്ന വിവരം യോസേഫ് അറിഞ്ഞു. അതിനാല്‍ യോസേഫ് തന്‍റെ രഥവുമൊരുക്കി തന്‍റെ പിതാവായ യി സ്രായേലിനെ സ്വീകരിക്കാന്‍ ഗോശെനിലേക്കു പുറപ് പെട്ടു. യാക്കോബിനെ കണ്ട മാത്രയില്‍ യോസേഫ് അ ദ്ദേഹത്തിന്‍റെ കഴുത്തില്‍ കെട്ടിപ്പുണര്‍ന്നു വളരെ നേ രം കരഞ്ഞു.
30 അപ്പോള്‍ യിസ്രായേല്‍ യോസേഫിനോടു പറഞ് ഞു, “ഇനി എനിക്കു സമാധാനത്തോടെ മരിക്കാം. ഞാന്‍ നിന്‍റെ മുഖം കാണുകയും നീയിപ്പോഴും ജീവിച് ചിരി ക് കുന്നുവെന്ന് അറിയുകയും ചെയ്തു.”
31 യോസേഫ് തന്‍റെ സഹോദരന്മാരോടും പിതാവി ന്‍ റെ മറ്റു കുടംബാംഗങ്ങളോടുമായി പറഞ്ഞു, “നിങ്ങള്‍ വ ന്നിരിക്കുന്ന വിവരം ഞാന്‍ ഫറവോനോടു പറയാന്‍ പോകുന്നു. ഞാന്‍ ഫറവോനോടു പറയും, ‘എന്‍റെ സ ഹോദരന്മാരും എന്‍റെ പിതാവിന്‍റെ മറ്റു കുടുംബാം ഗങ് ങളും കനാന്‍ദേശം വിട്ട് ഇവിടെ എന്‍റെയടുത്തു വന്നി രി ക്കുന്നു. 32 അവര്‍ ഒരു ഇടയകുടുംബമാണ്. എപ്പോഴും ആ ടുകളും മൃഗങ്ങളും അവരോടൊപ്പമുണ്ടാകും. അവര്‍ ത ങ്ങളുടെ മൃഗങ്ങളെ മുഴുവനും തങ്ങളുടെ വസ്തുവകക ളെയും ഇങ്ങോട്ടു കൊണ്ടുവന്നിട്ടുണ്ട്.’ 33 ഫറവോന്‍ നിങ്ങളെ വിളിക്കുന്പോള്‍ ‘നിങ്ങളുടെ തൊഴിലിനെ ക് കുറിച്ചു ചോദിക്കും?’ 34 നിങ്ങള്‍ അവനോടു പറയണം, ‘ഞങ്ങള്‍ ഇടയന്മാരാണ്. ജീവിതം മുഴുവന്‍ ഞങ്ങള്‍ ഇടയ ന്മാരായിരിക്കുന്നു. ഞങ്ങള്‍ക്ക് മുന്പ് ഞങ്ങളുടെ പൂര്‍ വ്വികരും ഇടയന്മാരായിരുന്നു’ എന്ന്. അപ്പോള്‍ ഗോ ശെന്‍ദേശത്തു താമസിക്കാന്‍ ഫറവോന്‍ നിങ്ങളെ അനുവ ദിക്കും. ഈജിപ്തുകാര്‍ക്ക് ഇടയന്മാരെ ഇഷ്ടമില്ലാ ത്ത തിനാല്‍ ഗോശെനില്‍ തന്നെ താമസിക്കുന്നതാണ് നിങ് ങള്‍ക്ക് നല്ലത്,