ഹോശേയ ഗോമരിനെ അടിമത്തത്തില്‍ നിന്നും തിരികെ വാങ്ങുന്നു
3
അനന്തരം യഹോവ എന്നോടു വീണ്ടും പറ ഞ്ഞു, “ഗോമരിന്* ഗോമര്‍ “ഒരു സ്ത്രീ” എന്നു വാച്യാര്‍ത്ഥം. അനവധി കാമുകന്മാ രുണ്ട്. പക്ഷേ നീ അവളെ തുടര്‍ന്നും സ്നേഹി ക്കണം. എന്തുകൊണ്ടെന്നാല്‍ അതു യഹോവ യെപ്പോലെയാകുന്നു. യഹോവ തുടര്‍ന്നും യിസ്രായേലുകാരെ സ്നേഹിക്കുന്നു. പക്ഷേ അവര്‍ അന്യദേവന്മാരെ ആരാധിക്കുന്നതു തുട രുകയാണ്. മുന്തിരിയടകള്‍ തിന്നാന്‍ അവര്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു.”
അതിനാല്‍ ഞാന്‍ ഗോമരിനെ പതിനഞ്ചു കഷണം വെള്ളിയും ഒന്നര ഹോമെര്‍ യവവും നല്‍കി വാങ്ങി. എന്നിട്ട് ഞാനവളോടു പറ ഞ്ഞു, “കുറെ ഏറെദിവസങ്ങള്‍ നീ വസതി യില്‍ എന്നോടൊപ്പം തന്നെ കഴിയണം. നീയൊ രു വേശ്യയെപ്പോലെയാകരുത്. നീ മറ്റൊരു വനോടൊപ്പം പോകരുത്. ഞാന്‍ നിന്‍െറ ഭര്‍ത്താവായിരിക്കുകയും ചെയ്യും.”
അതേപോലെ യിസ്രായേലുകാര്‍ അനവധി ദിവസത്തേക്ക് ഒരു രാജാവോ നേതാവോ ഇല്ലാ തെ കഴിയും. അവര്‍ ഒരു ബലിയോ സ്മാരകശി ലയോ ഇല്ലാതെ കഴിയും. എഫോദോല്യ ഗൃഹ ബിംബമോ ഇല്ലാത്തവരായിരിക്കും അവര്‍. ഇതിനുശേഷം യിസ്രായേലുകാര്‍ തിരികെ വരും. അപ്പോള്‍ അവര്‍ തങ്ങളുടെ ദൈവമായ യഹോവയെയും രാജാവായ ദാവീദിനെയും തിരയും. അവസാനനാളുകളില്‍ അവര്‍ യഹോ വയെയും അവന്‍െറ നന്മയെയും ആദരിക്കും.