യിസ്രായേലിനെതിരെ യഹോവ കോപിക്കുന്നു
4
യിസ്രായേല്‍ജനതയേ, യഹോവയുടെ സന്ദേശം ശ്രവിക്കുക! ഈ രാജ്യത്തു വസി ക്കുന്ന ജനങ്ങള്‍ക്കെതിരെ യഹോവ തന്‍െറ വാദം ഉന്നയിക്കും. “ഈ രാജ്യത്തുള്ള ജനങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തെ അറിയുന്നില്ല. ജനം ദൈവത്തോടു സത്യസന്ധതയോ വിശ്വ സ്തതയോ പുലര്‍ത്തുന്നില്ല. അവര്‍ വ്യാജ മായ ആണയിടുകയും നുണ പറയുകയും കൊല്ലുകയും മോഷ്ടിക്കുകയും ചെയ്യുന്നു. അവര്‍ വ്യഭിചാരപാപം ചെയ്യുകയും തങ്ങ ളുടെ കുഞ്ഞുങ്ങളെ സൃഷ്ടിക്കുകയും ചെയ്യുന്നു. അവര്‍ വീണ്ടും വീണ്ടും കൊലചെയ്യുന്നു. അതിനാല്‍ രാജ്യം മരിച്ചവര്‍ക്കായി വിലപിക്കു ന്നവനെപ്പോലെയാകുന്നു. അതിന്‍െറ ജനതയാ കെ ദുര്‍ബലരുമാകുന്നു. വയലിലെ മൃഗങ്ങളും ആകാശത്തിലെ പറവകളും സമുദ്രത്തിലെ മത്സ്യങ്ങളും ചാകുകയാണ്. ആരും മറ്റൊരാ ളോടു തര്‍ക്കിക്കുകയോ അന്യനെ കുറ്റപ്പെടുത്തു കയോ ചെയ്യരുത്. പുരോഹിതന്മാരേ, എന്‍െറ വാദം നിങ്ങളോടാണ്! നിങ്ങള്‍ (പുരോഹിത ന്മാര്‍) പകല്‍സമയത്തു വീഴും. രാത്രിയില്‍ പ്രവാചകന്മാരും നിങ്ങളോടൊപ്പം വീഴും. നിങ്ങളുടെ അമ്മയെ ഞാന്‍ നശിപ്പിക്കുകയും ചെയ്യും.
“അറിവില്ലാത്തതിനാല്‍ എന്‍െറ ജനം നശി പ്പിക്കപ്പെട്ടു. നിങ്ങള്‍ പഠിക്കാന്‍ കൂട്ടാക്കിയില്ല. അതിനാല്‍ നിങ്ങളെ ഞാന്‍ എന്‍െറ പുരോഹി തനായിട്ട് അംഗീകരിക്കില്ല. നിങ്ങള്‍ നിങ്ങളുടെ ദൈവത്തിന്‍െറ നിയമം മറന്നിരിക്കുന്നു. അതി നാല്‍ നിങ്ങളുടെ കുട്ടികളെ ഞാനും മറക്കും. അവര്‍ അഹങ്കാരികളായി! എനിക്കെതിരെ അവര്‍ കൂടുതല്‍ കൂടുതല്‍ പാപം ചെയ്തു. അതിനാല്‍ അവരുടെ തേജസ്സ് ഞാന്‍ അപമാന മാക്കും.
“ജനങ്ങളുടെ പാപത്തോടു പുരോഹിത ന്മാര്‍ ചേര്‍ന്നു. അവര്‍ കൂടുതല്‍ കൂടുതല്‍ പാപ ങ്ങള്‍ക്കു കൊതിച്ചു. അതിനാല്‍ പുരോഹിത ന്മാര്‍ക്ക് ജനങ്ങളില്‍നിന്ന് ഒരു വ്യത്യാസവുമി ല്ലാതായിരിക്കുന്നു. അവരുടെ പ്രവൃത്തികള്‍ക്ക് ഞാനവരെ ശിക്ഷിക്കും. അവരുടെ തെറ്റായ പ്രവൃത്തികള്‍ക്ക് ഞാന്‍ പ്രതിഫലം കൊടുക്കും. 10 അവര്‍ ഭക്ഷിക്കും, തൃപ്തിവരില്ല! അവര്‍ ലൈം ഗികപാപം ചെയ്യുമെങ്കിലും കുഞ്ഞുങ്ങളുണ്ടാ വില്ല. എന്തുകൊണ്ടെന്നാല്‍, അവര്‍ യഹോവ യെ മറക്കുകയും വേശ്യകളെപ്പോലെയായിത്തീ രുകയും ചെയ്തു.
11 “ലൈംഗികപാപവും കടുപ്പമുള്ള മദ്യവും പുതുവീഞ്ഞും ഒരുവന്‍െറ നേര്‍ബുദ്ധിയെ നശി പ്പിക്കും. 12 എന്‍െറ ജനം മരക്കഷണങ്ങളോടു ഉപദേശം തേടുകയാണ്. ആ വടികള്‍ മറുപടി നല്‍കുമെന്നാവണരുടെ വിചാരം. എന്തുകൊ ണ്ടെന്നാല്‍ അവര്‍ വ്യാജദൈവങ്ങള്‍ക്കു പിറ കേ, വേശ്യകള്‍ക്കു പിന്നാലെയെന്നപോലെ ഓടി. അവര്‍ തങ്ങളുടെ ദൈവത്തെ വിടുകയും വേശ്യകളെപ്പോലെ ആയിത്തീരുകയും ചെ യ്തു. 13 അവര്‍ പര്‍വതങ്ങളുടെ മുകളില്‍വച്ച് ബലികള്‍ നടത്തുകയും കുന്നുകളില്‍ ഓക്കുമര ത്തിന്‍െറ തണലിലും പുന്നയുടെയും ആല്‍മര ങ്ങളുടെയും കീഴില്‍ ധൂപങ്ങള്‍ കത്തിക്കുകയും ചെയ്യുന്നു. ആ മരങ്ങളുടെ തണല്‍ മനോഹരമാ ണ്. അതിനാല്‍ നിങ്ങളുടെ പെണ്‍മക്കള്‍ ആ മരങ്ങള്‍ക്കു കീഴെ വേശ്യകളെപ്പോലെ കിടക്കു ന്നു. നിങ്ങളുടെ മരുമക്കള്‍ ലൈംഗികപാപ ങ്ങളില്‍ മുഴുകിയിരിക്കുകയും ചെയ്യുന്നു.
14 “നിങ്ങളുടെ പുത്രിമാരെ വേശ്യകളായതി നും നിങ്ങളുടെ പുത്രഭാര്യമാരെ ലൈംഗികപാ പങ്ങളുടെ പേരിലും എനിക്കു കുറ്റപ്പെടുത്താ നാവില്ല. പുരുഷന്മാര്‍ പോയി വേശ്യകളോ ടൊപ്പം ഉറങ്ങുന്നു. ആലയവേശ്യകളോടൊപ്പം അവര്‍ പോവുകയും ബലികളര്‍പ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ആ വിഡ്ഢികള്‍ സ്വയം നശിപ്പിക്കുകയാണ്.
യിസ്രായേലിന്‍െറ ലജ്ജാ കരമായ പാപങ്ങള്
15 “യിസ്രായേലേ, നീയൊരു വേശ്യയെപ്പോ ലെ പെരുമാറുന്നു. പക്ഷേ യെഹൂദയെ അപരാ ധിയാക്കരുത്. ഗില്‍ഗാലിലേക്കു പോവുകയോ ബേത്ത്-ആവെനിലേക്കു പോവുകയോ ചെയ്യ രുത്. യഹോവയുടെ നാമം ആണയിടാന്‍ ഉപ യോഗിക്കരുത്. ‘യഹോവ ജീവിക്കുന്നതു പോലെ…!’ എന്ന് ആണയിടരുത്. 16 യഹോവ യിസ്രായേലിന് നിരവധി സംഗതികള്‍ നല്‍കി യിരിക്കുന്നു. നിറയെ പുല്ലുള്ള ഒരു വയലി ലേക്കു തന്‍െറ ആടുകളെ കൊണ്ടുപോകുന്ന ഇടയനെപ്പോലെയാണവന്‍. പക്ഷേ യിസ്രാ യേല്‍ കഠിനമനസ്സുള്ളവരാണ്. വീണ്ടും വീണ്ടും ഓടിപ്പോകുന്ന പശുക്കിടാവിനെപ്പോലെയാ ണ് യിസ്രായേല്‍. 17 എഫ്രയീം തന്‍െറ വിഗ്ര ഹങ്ങളോടു ചേര്‍ന്നിരിക്കുന്നു. അതിനാലവനെ വെറുതെ വിടുക.
18 “എഫ്രയീം അവരുടെ മദ്യപാനത്തോടു ചേര്‍ന്നിരിക്കുന്നു. അവര്‍ വേശ്യകളായിത്തന്നെ തുടരട്ടെ. അവര്‍ തങ്ങളുടെ കാമുകരോടൊത്തു കഴിയട്ടെ. 19 ആ ദൈവങ്ങളുടെയടുത്തേക്ക് അവര്‍ സുരക്ഷിതത്വത്തിനുവേണ്ടി പോയി. അവര്‍ക്കു ചിന്താശേഷി നഷ്ടമാവുകയും ചെയ്തു. അവരുടെ ബലികള്‍ അവര്‍ക്ക് അപ മാനം കൊണ്ടു വരുന്നു.”