പ്രവാസത്തിന്‍െറ ദു:ഖം
9
യിസ്രായേലേ, രാഷ്ട്രങ്ങളെപ്പോലെ ആഘോഷിക്കാതിരിക്കുക! ആനന്ദിക്കരുത്! നീ വേശ്യയെപ്പോലെ പെരുമാറുകയും നിന്‍െറ ദൈവത്തെ ഉപേക്ഷിക്കുകയും ചെയ്തു. സകല മെതിക്കളങ്ങളിലും നീ ലൈംഗികപാപം ചെയ്തു. പക്ഷേ ആ മെതിക്കളങ്ങളില്‍നിന്നു ള്ള ധാന്യം യിസ്രായേലിനുതികയില്ല. യിസ്രാ യേലിന് ആവശ്യത്തിനു വീഞ്ഞും ഉണ്ടായി രിക്കില്ല.
യിസ്രായേലുകാര്‍ യഹോവയുടെ ദേശത്തു വസിക്കുകയില്ല. എഫ്രയീം ഈജിപ്തിലേക്കു മടങ്ങും. അശ്ശൂരില്‍ അവര്‍ അരുതാത്തതു ഭക്ഷി ക്കും. യിസ്രായേലുകാര്‍ യഹോവയ്ക്കു വീഞ്ഞുവഴിപാടുകള്‍ അര്‍പ്പിക്കുകയില്ല. അവര്‍ അവന് ബലികള്‍ അര്‍പ്പിക്കുകയില്ല. ശവസംസ്കാരചടങ്ങില്‍ വിലപിക്കുന്നവരുടെ ഭക്ഷണം പോലെയായിരിക്കും അവരുടെ ബലി കള്‍-അത് തിന്നുന്നവരെല്ലാം അശുദ്ധരാകും. അവരുടെ അപ്പം യഹോവയുടെ ആലയത്തി ലെത്തുകയില്ല. ആ അപ്പം അവര്‍ സ്വയം തിന്നേ ണ്ടതുണ്ട്. യഹോവയുടെ തിരുനാളോ ഉത്സവ ങ്ങളോ ആഘോഷിക്കാന്‍ അവര്‍ക്കാവില്ല.
ശത്രു എല്ലാം അപഹരിച്ചതിനാല്‍ യിസ്രാ യേല്‍ജനത അവിടം വിട്ടു. പക്ഷേ ഈജിപ്ത് അവരെ കൊണ്ടുപോകും. മോഫ് അവരെ സംസ്കരിക്കും. അവരുടെ വെള്ളി നിധികള്‍ക്കു മേല്‍ കളകള്‍ വളരും. യിസ്രായേലുകാര്‍ വസി ച്ചിടത്ത് മുള്ള് വളരും.
യഥാര്‍ത്ഥ പ്രവാചകരെ യിസ്രാ യേല്‍ നിരസിച്ചു
പ്രവാചകന്‍ പറയുന്നു, “യിസ്രായേലേ, ഇക്കാര്യങ്ങള്‍ പഠിക്കുക: ശിക്ഷയുടെ സമയം വന്നിരിക്കുന്നു, നിങ്ങള്‍ ചെയ്ത തിന്മയുടെ വില നല്‍കേണ്ട സമയം വന്നിരിക്കുന്നു.”എന്നാല്‍ യിസ്രായേല്‍ജനം പറയുന്നു, “പ്രവാ ചകന്‍ ഒരു വിഡ്ഢിയാകുന്നു. ദൈവത്തിന്‍െറ ആത്മാവോടുകൂടിയ ഈ മനുഷ്യന്‍ കിറുക്കനാ ണ്.”പ്രവാചകന്‍ പറയുന്നു, “നിങ്ങളുടെ പാപങ്ങള്‍ക്ക് നിങ്ങള്‍ ശിക്ഷിക്കപ്പെടും. നിങ്ങ ളുടെ വിദ്വേഷത്തിന് നിങ്ങള്‍ ശിക്ഷിക്കപ്പെ ടും.” എഫ്രയീമിന്‍െറമേലുളള കാവല്‍ക്കാരെ പ്പോലെയാണ് ദൈവവും പ്രവാചകനും. എന്നാല്‍ വഴിയിലനവധി കെണികളുണ്ട്. ദൈവത്തിന്‍െറ ആലയത്തില്‍ വച്ചുപോലും ജനം പ്രവാചകനെ വെറുക്കുന്നു.
ഗിബെയയുടെ കാലത്തേതുപോലെ യിസ്രായേലുകാര്‍ വലിയ വിനാശത്തിലേക്കു പോയിരിക്കുന്നു. യിസ്രായേലുകാരുടെ പാപ ങ്ങള്‍ യഹോവ ഓര്‍മ്മിക്കും. അവരുടെ പാപങ്ങ ളെ അവന്‍ ശിക്ഷിക്കും.
വിഗ്രഹാരാധനയാല്‍ യിസ്രായേല്‍
നശിപ്പിക്കപ്പെട്ടിരിക്കുന്നു
10 യിസ്രായേലിനെ ഞാന്‍ കണ്ടെത്തിയ പ്പോള്‍ അവര്‍ മരുഭൂമിയിലെ മുന്തിരിപോലെ പുതുമയുള്ളവരായിരുന്നു. അത്തിപ്പഴക്കാല ത്തെ ആദ്യത്തെ അത്തിപ്പഴങ്ങള്‍ പോലെയാ യിരുന്നു അവര്‍. അനന്തരം ബാല്‍-പെയോരി ലേക്കു വന്ന അവര്‍ക്കു മാറ്റമുണ്ടായി. അതിനാ ലെനിക്കവരെ ചീഞ്ഞപഴംപോലെ മുറിച്ചു കളയേണ്ടിവന്നു. അവര്‍ സ്നേഹിച്ച ഭീകരവ സ്തുക്കളായ വ്യാജദൈവങ്ങള്‍ പോലെയായി ത്തീര്‍ന്നു അവര്‍.
യിസ്രായേലുകാര്‍ക്ക് കുഞ്ഞു ങ്ങളുണ്ടാവുകയില്ല
11 എഫ്രയീമിന്‍െറ മഹത്വം ഒരു പക്ഷിയെ പ്പോലെ പറന്നുപോകും. ഗര്‍ഭധാരണമില്ല, ജന നമില്ല, ഇനി കുഞ്ഞുങ്ങളുമില്ല. 12 പക്ഷേ യിസ്രായേലുകാര്‍ തങ്ങളുടെ കുട്ടികളെ വളര്‍ ത്തിയാല്‍ പോലും ഒരു പ്രയോജനവുമുണ്ടാ കില്ല. കുട്ടികളെ ഞാന്‍ അവരില്‍ നിന്നെടുക്കും. അവരെ ഞാന്‍ കൈവിടും. അവര്‍ക്ക് ദുരിത ങ്ങളല്ലാതെ ഒന്നുമില്ലാതാവുകയും ചെയ്യും.
13 എഫ്രയീം തന്‍െറ മക്കളെ കെണിയിലേക്കു നയിക്കുന്നത് എനിക്കു കാണാം. എഫ്രയീം തന്‍െറ മക്കളെ കൊലയാളിക്കു കൊടുക്കുന്നു. 14 യഹോവേ നിനക്കാകുന്പോലെ അവര്‍ക്കു കൊടുക്കുക. ശിശുക്കള്‍ മരിക്കുന്ന ഗര്‍ഭപാത്ര വും പാലില്ലാത്ത മുലകളും അവര്‍ക്കു നല്‍കുക.
15 അവരുടെ തിന്മയെല്ലാം ഗില്‍ഗാലിലായി,
ഞാനവരെ വെറുത്തു തുടങ്ങി.
അവരുടെ ദുഷ് പ്രവൃത്തികള്‍മൂലം
അവരെ ഞാനെന്‍െറ വസ തിയില്‍നിന്നും പുറത്താക്കും.
അവരെ ഞാനിനി സ്നേഹിക്കില്ല.
അവരുടെ നിഷേധി കളായ നേതാക്കള്‍ എനിക്കെതിരെ തിരിഞ്ഞി രിക്കുന്നു.
16 എഫ്രയീം ശിക്ഷിക്കപ്പെടും.
അവരുടെ വേര് ചീയുകയാണ്.
അവര്‍ക്കിനി കുട്ടികളുണ്ടാ വില്ല.
അവര്‍ക്കു കുട്ടികളുണ്ടായാലും
അവരുടെ ആ പ്രിയപ്പെട്ട ശിശുക്കളെ ഞാന്‍ വധിക്കും.
17 എന്‍െറ ദൈവത്തെ അവര്‍ ചെവിക്കൊള്ളു കയില്ല.
അതിനാലവന്‍ അവരെ ശ്രവിക്കാനും കൂട്ടാക്കുന്നില്ല.
വസതിയില്ലാതെ അവര്‍ രാഷ്ട്ര ങ്ങള്‍ക്കിടയില്‍ അലയുകയും ചെയ്യും.