യിസ്രായേല്‍ ദൈവത്തിന്‍െറ ശക്തിയെ ആശ്രയിക്കണം
31
സഹായത്തിനായി ഈജിപ്തിലേക്കു പോകുന്നവരെ നോക്കുക. മനുഷ്യര്‍ കുതി രകളെ ആവശ്യപ്പെടുന്നു. കുതിരകള്‍ തങ്ങളെ സഹായിക്കുമെന്ന് അവര്‍ കരുതുന്നു. നിരവധി തേരുകളും ഈജിപ്തിലെ കുതിരപ്പടയാളികളും തങ്ങളെ സംരക്ഷിക്കുമെന്നു ജനം കരുതുന്നു. ആ സൈന്യം വളരെ വലുതായതുകൊണ്ട് തങ്ങള്‍ സുരക്ഷിതരാണെന്ന് അവര്‍ വിചാരി ക്കുന്നു. യിസ്രായേലിന്‍െറ വിശുദ്ധനായവനെ (ദൈവം) അവര്‍ ആശ്രയിക്കുന്നില്ല. മനുഷ്യര്‍ യഹോവയോടു സഹായം അഭ്യര്‍ത്ഥിക്കുന്നില്ല.
എന്നാല്‍ യഹോവ ജ്ഞാനിയാകുന്നു. അവ ര്‍ക്കെതിരെ ദുരിതങ്ങള്‍ വിതറുന്നതും യഹോ വയാകുന്നു. യഹോവയുടെ കല്പനയെ മാറ്റാന്‍ മനുഷ്യനു കഴിയില്ല. യഹോവ എഴുന്നേല്‍ക്കു കയും ദുഷ്ടര്‍ക്കെതിരെ (യെഹൂദാ) പോരാടു കയും ചെയ്യും. അവരെ സഹായിക്കാന്‍ ശ്രമിക്കുന്ന (ഈജിപ്ത്)വരോടും യഹോവ പോരാടും.
ഈജിപ്തുകാര്‍ വെറും മനുഷ്യര്‍ മാത്രം-ദൈ വമല്ല. ഈജിപ്തിലെ കുതിരകള്‍ വെറും മൃഗങ്ങ ളാണ്-ആത്മാവല്ല. യഹോവ തന്‍െറ കരമുയര്‍ ത്തുകയും സഹായി (ഈജിപ്ത്) പരാജയപ്പെ ടുകയും ചെയ്യും. സഹായം ലഭിക്കേണ്ടവര്‍ (യെഹൂദാ) വീഴും. അവരെല്ലാവരും ഒരുമിച്ചു നശിപ്പിക്കപ്പെടും.
യഹോവ എന്നോടരുളിച്ചെയ്തു: “സിംഹ മോ സിംഹക്കുട്ടിയോ ഒരു മൃഗത്തെ ഇരയായി പിടികൂടിയാല്‍ സിംഹം ചത്ത മൃഗത്തിന്‍െറ മേല്‍നിന്ന് അലറുന്നു. അപ്പോള്‍ ആ സിംഹ ത്തെ ഒന്നും പേടിപ്പിക്കുകയില്ല. മനുഷ്യര്‍ വന്ന് സിംഹത്തിന്‍െറ നേരെ ശബ്ദമുണ്ടാക്കിയാലും സിംഹം ഭയപ്പെടുകയില്ല. മനുഷ്യന്‍ ഒച്ചവച്ചാ ലും സിംഹം ഓടിപ്പോകുകയില്ല.”
അതേപോലെ സര്‍വശക്തനായ യഹോവ സീയോന്‍ പര്‍വതത്തിലേക്കിറങ്ങിവരും. യഹോവ ആ കുന്നില്‍ പടവെട്ടും. പക്ഷികള്‍ തങ്ങളുടെ കൂടിനുമുകളില്‍ വട്ടമിട്ടു പറക്കു ന്പോലെ സര്‍വശക്തനായ യഹോവ യെരൂശ ലേമിനെ പ്രതിരോധിക്കും. യഹോവ അവളെ രക്ഷിക്കും. യഹോവ യെരൂശലേമിലൂടെ “കട ന്നുപോകുകയും”അവളെ രക്ഷിക്കുകയും ചെയ്യും.
യിസ്രായേലിന്‍െറ സന്തതികളേ, നിങ്ങള്‍ ദൈവത്തിനെതിരെ തിരിഞ്ഞു. നിങ്ങള്‍ ദൈവ ത്തിലേക്കു മടങ്ങിവരണം. അപ്പോള്‍ മനുഷ്യര്‍ നിങ്ങളുണ്ടാക്കിയ സ്വര്‍ണ്ണ-വെള്ളി വിഗ്രഹങ്ങ ളുടെ ആരാധന നിര്‍ത്തും. ആ വിഗ്രഹങ്ങളു ണ്ടാക്കിയപ്പോള്‍ത്തന്നെ നിങ്ങള്‍ സത്യമായും പാപം ചെയ്തു.
അശ്ശൂര്‍ ഒരു വാളുകൊണ്ടു തോല്പിക്കപ്പെ ടുമെന്നതു സത്യമാകുന്നു. എന്നാല്‍ ആ വാള്‍ ഒരു മനുഷ്യന്‍േറതായിരിക്കുകയില്ല. അശ്ശൂര്‍ നശിപ്പിക്കപ്പെടും. പക്ഷേ ആ വിനാശം ഒരു മനുഷ്യന്‍െറ വാളില്‍ നിന്നായിരിക്കില്ല വരു ന്നത്. അശ്ശൂര്‍ ദൈവത്തിന്‍െറ വാളില്‍നിന്നും ഓടിപ്പോകും. പക്ഷേ ചെറുപ്പക്കാര്‍ അടിമക ളായി പിടിക്കപ്പെടും. അവരുടെ അഭയ സ്ഥാനം തകര്‍ക്കപ്പെടും. അവരുടെ നേതാക്കള്‍ തോല്പിക്കപ്പെടുകയും പതാക നഷ്ടപ്പെടുക യും ചെയ്യും.
യഹോവയാണിതെല്ലാം പറഞ്ഞത്. യഹോവ യുടെ അഗ്നികുണ്ഡം (യാഗ പീഠം) സീയോനി ന്മേലാകുന്നു. യഹോവയുടെ അടുപ്പ് (യാഗ പീഠം) യെരൂശലേമില്‍ ആകുന്നു.