സ്വന്തം പാപങ്ങള്‍ മൂലം യിസ്രാ യേല്‍ ശിക്ഷിക്കപ്പെട്ടു
50
യഹോവ പറയുന്നു,
“യിസ്രായേല്‍ജന മേ, നിങ്ങളുടെ അമ്മയായ യെരൂശലേ മിനെ ഞാന്‍ ഉപേക്ഷിച്ചുവെന്ന് നിങ്ങള്‍ പറ യുന്നു,
എന്നാല്‍ അതിനുള്ള നിയമപത്രമെ വിടെ?
എന്‍െറ കുട്ടികളേ, ഞാനാര്‍ക്കെങ്കിലും കടം വീട്ടാനുണ്ടോ?
കടം വീട്ടാന്‍ ഞാന്‍ നിങ്ങ ളെ വിറ്റുവോ? ഇല്ല!
നിങ്ങള്‍ ചെയ്ത പാപങ്ങ ളാലാണ് നിങ്ങള്‍ വില്‍ക്കപ്പെട്ടത്.
നിങ്ങളുടെ തിന്മകളാലാണ് നിങ്ങളുടെ അമ്മ (യെരൂശ ലേം) പറഞ്ഞയയ്ക്കപ്പെട്ടത്.
ഞാന്‍ ഭവനത്തില്‍ വന്നപ്പോള്‍ അവിടെ ആരുമുണ്ടായിരുന്നില്ല.
ഞാന്‍ ഒരുപാടു വിളി ച്ചു. പക്ഷേ ആരും വിളികേട്ടില്ല.
ഞാന്‍ നിങ്ങളെ രക്ഷിക്കാനാളല്ലെന്നു നിങ്ങള്‍ കരുതു ന്നുവോ?
നിങ്ങളുടെ ദുരിതങ്ങളില്‍ നിന്നെല്ലാം നിങ്ങളെ രക്ഷിക്കാനുള്ള ശക്തി എനിക്കുണ്ട്.
നോക്കൂ, കടലിനോടു ഞാന്‍ വരണ്ടുപോകാന്‍ കല്പിച്ചാല്‍
അതു വരണ്ടു പോകും!
മത്സ്യങ്ങള്‍ വെള്ളമില്ലാതെ ചാകുകയും
ചീഞ്ഞളിയുകയും ചെയ്യും.
എനിക്ക് ആകാശത്തെ ഇരുണ്ടതാക്കാം.
ദു:ഖ ത്തിന്‍െറ വസ്ത്രം പോലെ ആകാശത്തെ ഇരു ട്ടുകൊണ്ടു മൂടാന്‍ എനിക്കു കഴിയും.”
ദൈവത്തിന്‍െറ ദാസന്‍ സത്യമായും ദൈവത്തെ ആശ്രയിക്കുന്നു
എന്‍െറ യജമാനനായ യഹോവ എനിക്കു പഠിപ്പിക്കാനുള്ള കഴിവു തന്നു. അതിനാല്‍ ഞാനിപ്പോള്‍ ഈ ദു:ഖിതരെ പഠിപ്പിക്കുന്നു. എല്ലാ പ്രഭാതത്തിലും അവനെന്നെ ഉണര്‍ത്തു കയും വിദ്യാര്‍ത്ഥിയെപ്പോലെ എന്നെ പഠിപ്പി ക്കുകയും ചെയ്യുന്നു. എന്‍െറ യജമാനനായ യഹോവ എന്നെ പഠിക്കാന്‍ സഹായിക്കുകയും ഞാനവനെതിരെ തിരിയാതിരിക്കുകയും ചെ യ്യുന്നു. ഞാനവന്‍െറ മാര്‍ഗ്ഗം വെടിയുകയില്ല. എന്നെ അടിക്കുവാന്‍ ഞാനവരെ അനുവദി ക്കും. എന്‍െറ താടിരോമങ്ങള്‍ പിഴുതെടുക്കാന്‍ ഞാനവരെ അനുവദിക്കും. അവരെന്നെ ഉപദ്ര വിക്കുകയോ എന്‍െറ മുഖത്തേക്കു തുപ്പുകയോ ചെയ്യുന്പോള്‍ ഞാനെന്‍െറ മുഖം ഒളിപ്പിക്കുക യില്ല. എന്‍െറ യജമാനനായ യഹോവ എന്നെ സഹായിക്കും. അതിനാല്‍ അവരുടെ വാക്കു കള്‍ എന്നെ മുറിവേല്പിക്കുകയില്ല. ഞാന്‍ ശക്ത നാകും. ഞാന്‍ നിരാശിതനാവുകയില്ലെന്ന് എനിക്കറിയാം.
യഹോവ എന്നോടൊപ്പമാകുന്നു. ഞാന്‍ നിഷ്കളങ്കനെന്ന് അവന്‍ തെളിയിക്കുന്നു. അതി നാല്‍ ഞാനൊരപരാധിയാണെന്നു തെളിയി ക്കാന്‍ ആര്‍ക്കും കഴിയില്ല. ഞാന്‍ തെറ്റുകാരനെ ന്നു തെളിയിക്കാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നു വെങ്കില്‍ അയാള്‍ എന്‍െറയടുത്തു വരികയും നമുക്കൊരു വിചാരണ നടത്തുകയും ചെയ്യാം. പക്ഷേ നോക്കൂ, എന്‍െറ യജമാനനായ യഹോ വ എന്നെ രക്ഷിക്കുന്നു. അതിനാല്‍ എന്നെ ദുഷ്ടനായി ചിത്രീകരിക്കാന്‍ ആര്‍ക്കും കഴിക യില്ല. അവരെല്ലാവരും വിലകെട്ട പഴയ വസ്ത്ര ങ്ങള്‍ പോലെയായിത്തീരും. അവ ചിതലരി ക്കും.
10 യഹോവയെ ആദരിക്കുന്നവര്‍, അവന്‍െറ ദാസനും ചെവികൊടുക്കും. എന്തു സംഭവിക്കു മെന്നറിയാതെ ആ ദാസന്‍ പൂര്‍ണ്ണമായും ദൈ വത്തില്‍ ആശ്രയിച്ചു ജീവിക്കുന്നു. അവന്‍ സത്യമായും യഹോവയുടെ നാമത്തില്‍ വിശ്വ സിക്കുന്നു, ആ ദാസന്‍ തന്‍െറ ദൈവത്തില്‍ വിശ്വസിക്കുകയും ചെയ്യുന്നു.
11 “നോക്കൂ, നിങ്ങള്‍ തോന്നിയതുപോലെ ജീവിക്കുന്നു. നിങ്ങള്‍ സ്വന്തം അഗ്നിയും ദീപ ശിഖയും തെളിയിക്കുന്നു. അതിനാല്‍ നിങ്ങ ളുടെ രീതിയില്‍ത്തന്നെ ജീവിക്കുക. പക്ഷേ നിങ്ങള്‍ ശിക്ഷിക്കപ്പെടും! നിങ്ങള്‍ സ്വന്തം അഗ്നിയിലും ദീപത്തിലും വീണു നശിക്കും. ഞാനതു സംഭവിപ്പിക്കും.”