സോഫര്‍ ഇയ്യോബിനോടു സംസാരിക്കുന്നു
11
അപ്പോള്‍ നയമാത്യനായ സോഫര്‍ ഇയ് യോബി നോടു പ്രതികരിച്ചു. അയാള്‍ പറഞ്ഞു,
“ഈ വാക്പ്രവാഹത്തിനു മറുപടി പറയേണ്ടതു തന് നെ!
ഈ വാക്കുകള്‍ കൊണ്ട് ഇയ്യോബ് നീതിമാനാണെ ന്നു നീ കരുതുന്നുവോ? ഇല്ല!
നിനക്കുള്ള മറുപടി ഞങ്ങള്‍ക്കില്ലെന്നാണോ
ഇയ് യോബേ നീ കരുതുന്നത്?
നീ ദൈവത്തെ പുച്ഛിക്കു ന് പോള്‍
ആരും നിന്നെ താക്കീതു ചെയ്യില്ലെന്നാണോ നീ കരുതുന്നത്?
‘എന്‍റെ വാദങ്ങള്‍ ശരിയാണ്.
ഞാന്‍ നിര്‍മ്മലനെന്നു നീ അറിയുന്നു’
എന്നു നീ ദൈവത്തോടു പറയുന്നു.
ഇയ്യോബേ, നീ തെറ്റുകാരനാണെന്ന്
ദൈവം നിന് നോടു മറുപടി പറഞ്ഞെങ്കില്‍!
ഞാനരഹസ്യങ്ങള്‍ ദൈവം നിനക്കു പറഞ്ഞുത ന്നെ ങ്കില്‍!
എല്ലാ കഥകള്‍ക്കും രണ്ടു വശങ്ങളുണ്ടെന്ന് അ വന്‍ നിനക്കു പറഞ്ഞുതന്നെങ്കില്‍.
ഇയ്യോബേ, എ ന് നെ ശ്രവിക്കുക.
ദൈവം നിന്നെ വേണ്ടപോലെ ശിക് ഷി ക്കുന്നില്ല.
“ഇയ്യോബേ, നീ യഥാര്‍ത്ഥത്തില്‍ ദൈവത്തെ മനസ് സിലാക്കിയെന്ന് സ്വയം കരുതുന്നുവോ?
സര്‍വ്വശക് തനായ ദൈവത്തെ മനസ്സിലാക്കാന്‍ നിനക്കാ കുന് നി ല്ല.
സ്വര്‍ഗ്ഗത്തില്‍ ഉള്ളതിനെപ്പറ്റി നിനക്ക് ഒന്നും ചെയ്യാനാവില്ല!
പാതാളത്തെപ്പറ്റിയും നിനക്ക് ഒന് നുമറിയില്ല.
ദൈവം ഭൂമിയെക്കാള്‍ മഹത്തും
സമുദ്രത്തെക്കാള്‍ വലുതുമായിരിക്കും.
10 ദൈവം നിന്നെ ബന്ധിച്ച് കോടതിയില്‍ കൊണ്ടു വന്നാല്‍
ആര്‍ക്കും അവനെ തടയാനാകില്ല.
11 വിലകെട്ടവനാരെന്ന് സത്യത്തില്‍ ദൈവമറിയു ന്നു.
തിന്മ കാണുന്പോള്‍ ദൈവമത് ഓര്‍മ്മിക്കുന്നു.
12 ഒരു കാട്ടുകഴുത മനുഷ്യനു ജന്മം നല്‍കില്ല.
വി ഡ് ഢിയായവന് ഒരിക്കലും വിവേകമുണ്ടാകില്ല.
13 എന്നാല്‍ ഇയ്യോബേ, നീ ദൈവത്തെ മാത്രം സേ വിക്കാന്‍ നിന്‍റെ ഹൃദയം സജ്ജമാക്കൂ.
നിന്‍റെ കരങ്ങള്‍ അവന്‍റെ നേര്‍ക്ക് ഉയര്‍ത്തി അവനെ ആരാധിക്കുക.
14 നിന്‍റെ വീട്ടിലുള്ള പാപത്തെ ഉപേക്ഷിക്കുക.
നിന്‍ റെ കൂടാരത്തില്‍ ദുഷ്ടതയെ പൊറുപ്പിക്കരുത്.
15 അപ്പോള്‍ നിനക്കു ലജ്ജകൂടാതെ ദൈവത്തെ നോക് കാം.
ഭയംകൂടാതെ നിനക്കു നിവര്‍ന്നു നില്‍ക്കാം.
16 അപ്പോള്‍ നിനക്ക് നിന്‍റെ യാതനകള്‍ മറക്കാം.
ഒഴു കിപ്പോകുന്ന വെള്ളം പോലെയാകും നിന്‍റെ ദുരിതങ് ങള്‍.
17 അപ്പോള്‍ നിന്‍റെ ജീവിതം ഉച്ചസൂര്യനെക്കാള്‍ ജ്വലിക്കും.
ജീവിതത്തിന്‍റെ ഏറ്റവുമിരുണ്ട സമയം പോലും പ്രഭാതസൂര്യനെപ്പോലെ തിളങ്ങും.
18 അപ്പോള്‍ നിനക്കു സുരക്ഷിതത്വമനുഭവമാകും.
കാരണം, അപ്പോള്‍ പ്രത്യാശയുണ്ടാകും.
ദൈവം നിന് നെ പരിപാലിക്കുകയും നിനക്കു വിശ്രമം തരികയും ചെ യ്യും.
19 നിനക്കു കിടക്കാം, ആരും നിന്നെ ശല്യപ്പെടു ത്തുകയില്ല.
അനേകര്‍ സഹായത്തിനായി നിന്നെ സ മീപിക്കും.
20 ദുഷ്ടര്‍ സഹായം തേടുമെങ്കിലും
അവര്‍ ദുരിതങ്ങ ളി ല്‍നിന്നും രക്ഷപ്പെടില്ല.
അവരുടെ പ്രത്യാശ മരണത് തിലേക്കേ നയിക്കൂ.”