7
ഇയ്യോബു പറഞ്ഞു, “ഈ ലോകത്തില്‍ കഷ്ടപ് പാ ടുമാത്രമാണു മനുഷ്യനുള്ളത്.
ഒരു കൂലിക്കാ രിന്‍റേ തുപോലെയാണവന്‍റെ ജീവിതം.
ചൂടേറിയ പകലത്തെ പണികഴിഞ്ഞ് തണുപ്പുള്ള ത ണല്‍കൊതിക്കുന്ന അടിമയെപ്പോലെയാണു മനു ഷ്യ ന്‍.
ശന്പളദിവസം കാത്തിരിക്കുന്ന കൂലിപ്പണി ക്കാ രനെപ്പോലെയാണ് മനുഷ്യന്‍.
നിരാശനിറഞ്ഞ മാസ ങ്ങള്‍ എന്നില്‍ നിന്നും പോയിരിക്കുന്നു.
കഷ്ടതയുടെ രാത്രികളും എനിക്ക് നല്‍കപ്പെട്ടിരിക്കുന്നു.
കിടക്കുന്പോള്‍ ഞാന്‍ ആലോചിക്കും,
‘ഉണര്‍ന് നെ ണീയ്ക്കാനിനി എത്രനേരമുണ്ട്?’
രാത്രി ഇഴഞ്ഞു നീ ങ്ങുന്നു.
സൂര്യനുദിക്കുംവരെ ഞാന്‍ തിരിഞ്ഞും മറിഞ് ഞും കിടക്കുന്നു.
പുഴുക്കളും ചെളിയും എന്‍റെ ശരീരത്തെ പൊതിഞ് ഞിരിക്കുന്നു.
എന്‍റെ തൊലിപൊട്ടി നിറയെ മുറിവു ക ളാ യിരിക്കുന്നു.
നെയ്ത്തുകാരന്‍റെ ഓടത്തെക്കാള്‍ വേഗത്തില്‍ എന്‍റെ ദിനങ്ങള്‍ പാഞ്ഞുപോകുന്നു.
എന്‍റെ ജീവിതം ആശയറ്റ വസാനിക്കുന്നു.
ദൈവമേ, എന്‍റെ ജീവിതം വെറുമൊരു ശ്വാസമാ ണെ ന്നോര്‍ക്കേണമേ.
ഇനിയൊരിക്കലും എന്‍റെ കണ്ണുകള്‍ നല്ലതൊന്നും കാണില്ല.
നീയുമെന്നെ ഇനിയൊരിക്കലും കാണില്ല.
നീ എ ന്നെത്തിരയുമെങ്കിലം ഞാന്‍ പോയ്ക്കഴിയും.
ഒരു മേഘം മാഞ്ഞുമറയുന്പോലെ
ഒരുവന്‍ മരിച്ച് കല്ലറയിലടക്കപ്പെട്ട് തിരിച്ചുവരാത്തവിധം പൊയ് പ്പോകുന്നു.
10 തന്‍റെ പഴയ വസതിയിലേക്കവനിനി ഒരിക്കലും തി രിച്ചുവരികയില്ല.
അവന്‍റെ വസതി ഇനിമേല്‍ അവനെ അറിയുകയുമില്ല.
11 അതിനാല്‍ ഞാന്‍ മിണ്ടാതിരിക്കില്ല!
ഞാന്‍ സംസാ രിക്കും! എന്‍റെ മനസ്സു യാതനയറിയുകയാണ്!
എന്‍റെ മ നസ്സ് അസ്വസ്ഥമായിരിക്കുന്നതിനാല്‍ ഞാന്‍ പരാതി പറയുകതന്നെ ചെയ്യും.
12 ദൈവമേ, നീയെനിക്കെന്തിനു കാവല്‍ നില്‍ക്കു ന് നു?
ഞാന്‍ സമുദ്രമോ സമുദ്രജീവിയോ ആണോ?
13 എന്‍റെ കിടക്ക എനിക്കാശ്വാസം നല്‍കണം.
എന്‍റെ കട്ടില്‍ എനിക്കു വിശ്രമവും ആശ്വാസവും തരണം.
14 എന്നാല്‍, ദൈവമേ, ഞാന്‍ കിടക്കുന്പോള്‍ നീയെന് നെ സ്വപ്നങ്ങള്‍ കൊണ്ടു വിരട്ടുന്നു.
ദര്‍ശനങ്ങള്‍ കൊണ്ടു പേടിപ്പിക്കുന്നു.
15 അതിനാല്‍ ഈ ലോകത്തില്‍ ജീവിക്കുന്നതിനെക് കാ
ള്‍കഴുത്തുഞെരിച്ചുകൊല്ലപ്പെടുന്നതാണെനിക്കിഷ്ടം.
16 ഞാനെന്‍റെ ജീവിതത്തെ വെറുക്കുന്നു.
നിത്യമായി ജീവിക്കാനെനിക്കിഷ്ടമില്ല.
എന്നെ വെറുതെ വിടൂ,
എ ന്‍റെ ജീവിതത്തിന് അര്‍ത്ഥമില്ലാതായിരിക്കുന്നു.
17 ദൈവമേ, മനുഷ്യനെന്തുകൊണ്ടാണ് അങ്ങയ്ക്ക് പ്രധാനമായത്?
നീയെന്തിനവനെ ഗൌനിക്കുന്നു? എ ന്തിനവന്‍റെമേല്‍ മനസ്സുവയ്ക്കുന്നു?
18 എന്തിനു നീയെന്നും രാവിലെ അവനെ സന്ദര്‍ശിക് കുകയും
ഓരോ നിമിഷവും അവനെ പരീക്ഷിക്കുകയും ചെയ്യുന്നു?
19 ദൈവമേ, നീയൊരിക്കലും എന്നില്‍നിന്നും കണ് ണെടുക്കുന്നില്ല,
ഒരു നിമിഷത്തേക്കു പോലും നീ യെന്നെ ഏകനായി വിടുന്നുമില്ല.
20 ദൈവമേ, നീ മനുഷ്യരെ നിരീക്ഷിച്ചു കൊണ് ടേ യിരിക്കുന്നു.
ഞാന്‍ പാപം ചെയ്തെങ്കില്‍, കൊള്ളാം, എ നിക്കെന്തു ചെയ്യാനാകും?
എന്നെ നീയെന്തിനു ലക് ഷ്യമാക്കുന്നു?
ഞാന്‍ നിനക്കൊരു ഭാരമായോ?
21 എന്‍റെ തെറ്റുകള്‍ക്കു നീയെന്തുകൊണ്ടു മാപ്പു തരുന്നില്ല?
എന്‍റെ പാപങ്ങള്‍ എന്തുകൊണ്ടു പൊ റുക്കുന്നില്ല?
ഞാനുടനെ മരിച്ചു മണ്ണടിയും.
അപ് പോള്‍ നീയെന്നെ തിരയുമെങ്കിലും ഞാന്‍ പോയിരി ക് കും.”