എഫ്രയീമിനും മനശ്ശെയ്ക്കും ഭൂമി ലഭിക്കുന്നു
16
യോസേഫിന്‍റെ കുടുംബത്തിനു കിട്ടിയ ഭൂമി ഇ താണ്. യെരീഹോയ്ക്കു സമീപം യോര്‍ദ്ദാന്‍ നദി യില്‍ ആരംഭിച്ച ഈ സ്ഥലം അതിനു കിഴക്കുള്ള യെരീ ഹോ ജലപ്രവാഹത്തിലേക്കു തുടര്‍ന്നു. അതിര്‍ത്തി യെരീഹോയില്‍നിന്ന് ബേഥേലിലെ മലന്പ്രദേശ ത്തേ ക്കു തുടര്‍ന്നു. അനന്തരം അതിര്‍ത്തി ലൂസ് എന്ന ബേ ഥേലില്‍നിന്നും അര്‍ക്ക്യരുടെ അതിര്‍ത്തിയായ അതാ രോത്തിലേക്കു നീണ്ടു. അനന്തരം അതിര്‍ത്തി പടിഞ് ഞാറ് യഫ്ളേത്യരുടെ ദേശത്തേക്കു നീങ്ങി. അനന്തരം താഴ്വരയിലുള്ള ബേത്ത്ഹോരോനിലേക്കു പോയി. അന ന്തരം ഗേസെരിലൂടെ മധ്യധരണ്യാഴിയിലേക്കു പോയി.
അങ്ങനെ യോസേഫിന്‍റെ പുത്രന്മാരായിരുന്ന മന ശ്ശെയുടെയും എഫ്രയീമിന്‍റെയും ജനതയ്ക്ക് അവരുടെ ഭൂമി ലഭിച്ചു.
എഫ്രയീമിന്‍റെ ജനതയ്ക്കു നല്‍കിയിരുന്ന ഭൂമി ഇ തായിരുന്നു. ബേത്ത്ഹോരോന്‍റെ മേല്‍ ഭാഗത്തിനടു ത് തുള്ള അതെരോത്ത് അദ്ദാരില്‍ അവരുടെ കിഴക്കന്‍ അതി ര്‍ത്തി ആരംഭിച്ചു. പടിഞ്ഞാറെ അതിര്‍ത്തി മീഖ്മെ ഥാ ത്തില്‍ ആരംഭിച്ചു. അതിര്‍ത്തി കിഴക്ക് താനത്ത് ശിലോ യിലേക്കു തിരിഞ്ഞ് കിഴക്ക് യാനോഹയിലേക്കു നീണ് ടു. അനന്തരം യാനോഹയ്ക്കു താഴെ നിന്നും അതാരോ ത്തിലേക്കും നാരാത്തിലേക്കും നീണ്ടു. യെരീഹോവരെ നീണ്ട അതിര്‍ത്തി യോര്‍ദ്ദാന്‍നദിയില്‍ അവസാനിച്ചു. കാനാ നദിക്കു പടിഞ്ഞാറ് തപ്പൂഹയില്‍നിന്നും അതി ര്‍ത്തി കടലില്‍ അവസാനിച്ചു. എഫ്രയീമിന്‍റെ ജനത യ് കു നല്‍കിയിരുന്ന ഭൂമി അതായിരുന്നു. ആ ഗോത്രത് തി ലെ ഓരോ കുടുംബത്തിനും തങ്ങളുടെ ഭൂമിയുടെ വീതം ലഭിച്ചു. എഫ്രയീമിന്‍റെ അതിര്‍ത്തി പ്പട്ടണ ങ്ങള ധികവും മനശ്ശെയുടെ അതിര്‍ത്തിയിലായിരുന്നു. എങ് കിലും ആ പട്ടണങ്ങളും അതിനു ചുറ്റുമുള്ള വയലുകളും എഫ്രയീമിനു ലഭിച്ചു. 10 പക്ഷേ ഗെസേരില്‍നിന്നും കനാന്യരെ ഒഴിപ്പിക്കാന്‍ എഫ്രയീമ്യര്‍ക്കു കഴിഞ് ഞില്ല. അതിനാല്‍ കനാന്യര്‍ ഇന്നും എഫ്രയീമ്യ രോ ടൊപ്പം വസിക്കുന്നു. പക്ഷേ കനാന്യര്‍ എഫ്രയീമ്യ രുടെ അടിമകളായി.