22
യഹോവയായ ദൈവം മോശെയോടു പറഞ്ഞു, “അഹരോനോടും അവന്‍റെ പുത്രന്മാരോടും പറ യുക: യിസ്രായേല്‍ജനത എനിക്കു സമര്‍പ്പിക്കുന്ന സാ ധനങ്ങള്‍ വിശുദ്ധമാകും. അവ എന്‍റേതാണ്. അതിനാല്‍ പു രോഹിതരായ നിങ്ങള്‍ അതെടുക്കരുത്. ആ വിശുദ് ധസാ ധനങ്ങള്‍ നിങ്ങള്‍ ഉപയോഗിച്ചാല്‍ നിങ്ങള്‍ എന്‍റെ വി ശുദ്ധനാമത്തെ നിന്ദിക്കുകയായിരിക്കും. ഞാനാകുന്നു യഹോവ! നിങ്ങളുടെ പിന്‍ഗാമികളിലാരെങ്കിലും അവ സ്പര്‍ശിച്ചാല്‍ അയാള്‍ അശുദ്ധനായിത്തീരും. അവന്‍ എ ന്നില്‍ നിന്നകറ്റപ്പെടണം! യിസ്രായേല്‍ജനത എനി ക് കു തന്നതാണ് ആ സാധനങ്ങള്‍. ഞാനാകുന്നു യഹോവ!
“അഹരോന്‍റെ പിന്‍ഗാമികളിലാര്‍ക്കെങ്കിലും കുഷ് ഠമോ സ്രാവമോ ഉണ്ടെങ്കില്‍ ശുദ്ധനായിത് തീരുന്നതു വരെ അവന് വിശുദ്ധഭക്ഷണം ഭക്ഷിക്കാനാവില്ല. അശു ദ്ധനാകുന്ന എല്ലാ പുരോഹിതനേയും ബാധിക്കുന്ന നിയമമാണിത്. പുരോഹിതന്‍ ഒരു മൃതദേഹം മൂലമോ സ്വ ന്തം ശുക്ലം മൂലമോ അശുദ്ധനാകാം. ഇഴയുന്ന ഏതെങ് കിലും അശുദ്ധമൃഗത്തെ സ്പര്‍ശിച്ചാലും അവന്‍ അശു ദ്ധനാകും. അശുദ്ധനായ ഒരു വ്യക്തിയെ സ്പര്‍ശിച് ചാ ലും അവന്‍ അശുദ്ധനാകും. അയാളെങ്ങനെ അശുദ്ധനായി എന്നതു പ്രശ്നമല്ല. ഒരാള്‍ അത്തരം സാധനങ്ങ ളിലെ ന്തിലെങ്കിലും സ്പര്‍ശിച്ചാല്‍ സായാഹ്നം വരെ അയാ ള്‍ അശുദ്ധനായിരിക്കും. വിശുദ്ധ ഭക്ഷണമൊന്നും അയാ ള്‍ ഭക്ഷിക്കരുത്. അവന്‍ വെള്ളത്തില്‍ കഴുകിയാല്‍പോലും അവന്‍ വിശുദ്ധഭക്ഷണം ഭക്ഷിക്കരുത്. സൂര്യന്‍ അസ്ത മിച്ചതിനു ശേഷമേ അവന്‍ ശുദ്ധനാവൂ. അപ്പോള്‍ അവ ന് വിശുദ്ധഭക്ഷണം തിന്നാം. കാരണം സൂര്യാസ്തമ നത് തിനു ശേഷം അവന്‍ ശുദ്ധനാവുകയും ആ ഭക്ഷണം അവ ന്‍ റേതാവുകയും ചെയ്യും.
“ഒരു പുരോഹിതന്‍, സ്വയം ചത്ത ഒരു മൃഗത്തെയോ കാട്ടുമൃഗങ്ങള്‍ കൊന്ന മൃഗത്തെയോ കണ്ടാല്‍ അതി നെ ഭക്ഷിക്കരുത്. അയാള്‍ ആ മൃഗത്തെ തിന്നാല്‍ അയാള്‍ അശുദ്ധനാകും. യഹോവ ഞാനാകുന്നു!
“എന്നെ ശുശ്രൂഷിക്കാന്‍ പുരോഹിതര്‍ക്കു പ്രത് യേക സമയമുണ്ടാകും. ആ സമയങ്ങളില്‍ അവര്‍ വളരെ ശ്രദ്ധാലുക്കളായിരിക്കണം. അവര്‍ വിശുദ്ധസാധന ങ്ങ ളെ അശുദ്ധമാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ശ്രദ്ധാലു ക്കളായിരുന്നാല്‍ അവര്‍ മരിക്കില്ല. യഹോവയായ ഞാ ന്‍ അവരെ ഈ വിശിഷ്ടജോലിക്കായി വേര്‍തിരി ച്ചിരി ക്കുന്നു. 10 പുരോഹിതന്‍റെ കുടുംബത്തില്‍ നിന്നുള്ള വ ര്‍ക്കേ വിശുദ്ധഭക്ഷണം തിന്നാനാവൂ. ആ പുരോഹിത നോടൊത്തു താമസിക്കുന്ന ഒരു സന്ദര്‍ശകനോ കൂലി പ്പണിക്കാരനോ വിശുദ്ധ ഭക്ഷണം തിന്നാനാവില്ല. 11 പക്ഷേ പുരോഹിതന്‍ ഒരാളെ സ്വന്തം പണംകൊണ്ട് അടിമയായി വാങ്ങിയാല്‍ അയാള്‍ക്കു കുറെ വിശുദ്ധ ഭക് ഷണം തിന്നാം. പുരോഹിതന്‍റെ വീട്ടില്‍ ജനിച്ച അടി മകള്‍ക്കും വിശുദ്ധഭക്ഷണത്തില്‍ പങ്കു പറ്റാം. 12 ഒരു പു രോഹിതന്‍റെ പുത്രി പുരോഹിതനല്ലാത്ത ഒരാളെ വി വാഹം കഴിച്ചുവെന്നുവരാം. അങ്ങനെയെങ്കില്‍ അവ ള്‍ക്കു വിശുദ്ധവഴിപാട് ഭക്ഷിക്കാന്‍ അവകാശമില്ല. 13 ഒ രു പുരോഹിതന്‍റെ പുത്രി വിധവയാകുകയോ വിവാഹ മോചിതയാവുകയോ ചെയ്തെന്നും വരാം. അവളെ പരി പാലിക്കാന്‍ കുട്ടികളൊന്നുമില്ലെങ്കില്‍ അവള്‍ കുട്ടി ക്കാലത്തു ജീവിച്ച പിതൃഭവനത്തിലേക്കു മടങ്ങി വ ന്നുവെന്നുവരാം. അപ്പോളവള്‍ക്ക് പിതാവിന്‍റെ ഭക്ഷ ണത്തില്‍നിന്ന് പങ്കുപറ്റാം. പക്ഷേ പുരോഹിതന്‍റെ കുടുംബത്തില്‍ നിന്നുള്ളവര്‍ക്കേ ആ ഭക്ഷണം തിന് നാ നാവൂ.
14 “ഒരാള്‍ അബദ്ധത്തില്‍ വിശുദ്ധഭക്ഷണത്തില്‍ കുറെ തിന്നുവെന്നു വരാം. അയാള്‍ അതിനു തുല്യമായ തുക പുരോഹിതനെ ഏല്പിക്കുകയും ആ ഭക്ഷണത്തിന്‍റെ വിലയുടെ അഞ്ചിലൊന്നുകൂടി നല്‍കുകയും വേണം.
15 “യിസ്രായേല്‍ജനത യഹോവയ്ക്കു സമര്‍പ് പിക് കുന്ന സാധനങ്ങള്‍ വിശുദ്ധമായിത്തീരും. അതിനാല്‍ പുരോഹിതന്‍ ആ സാധനങ്ങളെ അശുദ്ധമാക്കരുത്. 16 പുരോഹിതര്‍ അവയെ അശുദ്ധമായി കരുതിയാല്‍, അവര്‍ വിശുദ്ധ ഭക്ഷണം കഴിക്കുന്പോള്‍ അവരുടെ പാപത് തോടു കൂട്ടുകയായിരിക്കും. യഹോവയായ ഞാനാണ് അവയെ ശുദ്ധീകരിക്കുന്നത്!”
17 യഹോവയായ ദൈവം മോശെയോടു പറഞ്ഞു, 18 “അഹരോനോടും അവന്‍റെ പുത്രന്മാരോടും യിസ് രായേലിലെ മുഴുവന്‍ ജനതയോടുമായി പറയുക: ഒരു യി സ്രായേല്‍പൌരനോ വിദേശിക്കോ ഒരു ബലിയ ര്‍പ്പി ച്ചാല്‍ കൊള്ളാമെന്നാഗ്രഹമുണ്ടാകാം. അതയാളുടെ വ ഴിപാടായിരിക്കാം. ചിലപ്പോള്‍ അയാള്‍ അര്‍പ്പിക് കാ നാഗ്രഹിക്കുന്ന വിശിഷ്ടബലിയുമാകാം. 19-20 അതൊ ക്കെ ജനങ്ങള്‍ മനസ്സറിഞ്ഞു ദൈവത്തിനര്‍പ് പിക് കുന്ന വഴിപാടുകളാണ്. എന്തെങ്കിലും കുറവുള്ള ഒരു വഴിപാടും നിങ്ങള്‍ സ്വീകരിക്കരുത്. ആ വഴിപാടില്‍ ഞാന്‍ സന്തുഷ്ടനായിരിക്കില്ല! വഴിപാട് കാളയായാലും ചെമ്മരിയാടായാലും കോലാടായാലും അതൊരു ആണ്‍മൃ ഗമായിരിക്കണം. അതിനു യാതൊരു കുറവുമു ണ്ടായി രിക്കരുത്.
21 “ഒരാള്‍ ചിലപ്പോള്‍ യഹോവയ്ക്കു ഒരു സമാ ധാ നബലി നടത്തിയേക്കാം. ആ സമാധാനബലി അയാളുടെ വഴിപാടായിരിക്കാം. അയാള്‍ യഹോവയ്ക്കു നല്‍കാനുദ് ദേശിച്ച വിശിഷ്ടസമ്മാനവുമാകാം. അതു കാളയായാലും ആടായാലും ആരോഗ്യമുള്ളതായിരിക്കണം. അതിന് ഒരു കുറവുമുണ്ടായിരിക്കരുത്! 22 അന്ധതയുള്ളതോ അസ്ഥി ഒടിഞ്ഞതോ തളര്‍വാതം ബാധിച്ചതോ സ്രാവമുള്ളതോ ത്വക്രോഗം പിടിച്ചതോ ആയ ഒരു മൃഗത്തെ നിങ്ങള്‍ യഹോവയ്ക്കു സമര്‍പ്പിക്കരുത്. രോഗം പിടിച്ച മൃഗ ങ്ങളെ നിങ്ങള്‍ യഹോവയുടെ യാഗപീഠത്തില്‍ ഹോമിക് കരുത്.
23 “ചിലപ്പോള്‍ ഒരു കാളയ്ക്കോ കുഞ്ഞാടിനോ നീ ണ്ടകാലോ വളരാത്ത പാദമോ ഉണ്ടായിരിക്കാം. ആ മൃ ഗത്തെ വിശേഷസമ്മാനമായി യഹോവയ്ക്കു നല്‍കാന്‍ ഒരുവന്‍ ആഗ്രഹിച്ചാല്‍ അത് സ്വീകാര്യമാണ്. എന്നാല്‍ അത് അയാളുടെ നേര്‍ച്ചയായി സ്വീകാര്യവുമല്ല.
24 “ഒരു മൃഗത്തിന്‍റെ വൃഷണം കീറിയതോ ഉടഞ്ഞതോ നീക്കംചെയ്തതോ മുറിച്ചു കളഞ്ഞതോ ആണെങ്കില്‍ ആ മൃഗത്തെ യഹോവയ്ക്കു അര്‍പ്പിക്കരുത്. അത്തരം മൃഗങ്ങളെ നിങ്ങളുടെ ദേശത്ത് ബലിയര്‍പ്പിക്കരുത്.
25 “യഹോവയ്ക്കുള്ള ബലിയര്‍പ്പിക്കാനായി നിങ് ങള്‍ വിദേശികളില്‍നിന്നും മൃഗങ്ങളെ സ്വീകരിക്കരുത്. കാരണം, ആ മൃഗങ്ങള്‍ ഏതെങ്കിലും തരത്തില്‍ അംഗഭം ഗമുള്ളവയായിരിക്കാം. അവയ്ക്ക് എന്തെങ്കിലും കുറവു ണ്ടാകാം. അവ അസ്വീകാര്യമാണ്!”
26 യഹോവ മോശെയോടു പറഞ്ഞു, 27 “ഒരു കാളയോ ചെമ്മരിയാടോ കോലാടോ പിറന്നാല്‍ അത് അതിന്‍റെ തള്ളയോടൊത്ത് ഏഴു ദിവസം കഴിയണം. അനന്തരം എട് ടാംദിവസവും അതുകഴിഞ്ഞും അതിനെ യഹോ വയ്ക്കു വഴിപാടായി അര്‍പ്പിച്ചാല്‍ സ്വീകാര്യമാണ്. 28 പക്ഷേ അതിനെയും അതിന്‍റെ തള്ളയെയും നിങ്ങള്‍ ഒരു ദിവസം കൊല്ലരുത്. പശുവിനും ആടിനും ഇതു തന്നെയാണു നി യമം.
29 “യഹോവയ്ക്കു നിങ്ങള്‍ ഒരു കൃതജ്ഞതാ വഴിപാട് അര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ അ തര്‍പ്പിക്കാന്‍ സ്വതന്ത്രരാണ്. പക്ഷേ അതു ദൈവത് തെ പ്രസാദിപ്പിക്കുന്ന വിധത്തില്‍ വേണം. 30 നിങ്ങള്‍ അന്നേദിവസം ആ മൃഗത്തെ മുഴുവന്‍ ഭക്ഷിക്കണം. പിറ് റേ പ്രഭാതത്തിലേക്ക് ഒട്ടും മിച്ചം വയ്ക്കരുത്. ഞാന്‍ യഹോവയാകുന്നു!
31 “എന്‍റെ കല്പനകള്‍ ഓര്‍മ്മിക്കുകയും അവ അനു സരിക്കുകയും ചെയ്യുക. യഹോവ ഞാനാകുന്നു! 32 എന്‍ റെ വിശുദ്ധനാമത്തോട് ആദരവു കാട്ടുക! യിസ്രാ യേല്‍ജ നതയോട് എനിക്കു വളരെ പ്രത്യേകത യുണ്ടായി രിക്ക ണം. നിങ്ങളെ യഹോവയായ ഞാന്‍ എന്‍റെ വിശിഷ്ടജ നതയായി സൃഷ്ടിച്ചിരിക്കുന്നു. 33 നിങ്ങളെ ഞാന്‍ ഈ ജിപ്തില്‍നിന്നും കൊണ്ടുവന്നു. ഞാന്‍ നിങ്ങളുടെ ദൈ വമായിത്തീര്‍ന്നു. ഞാന്‍ യഹോവയാകുന്നു!”