ഗാനസംഘങ്ങള്‍
25
ദാവീദും സൈന്യാധിപന്മാരും ചേര്‍ന്ന് ആസാഫിന്‍റെ പുത്രന്മാരെ വിശുദ്ധശുശ്രൂഷയ്ക്കായി വേര്‍തിരിച്ചു. ഹേമാനും യെദൂഥൂനുമായിരുന്നു ആസാഫിന്‍റെ പുത്രന്മാര്‍. കിന്നരം, വീണ, ഇലത്താളം എന്നിവ ഉപയോഗിച്ചു ദൈവസന്ദേശം നല്‍കുകയും പ്രവചിക്കുകയുമായിരുന്നു അവരുടെ വിശുദ്ധശുശ്രൂഷ. അങ്ങനെ ശുശ്രൂഷനടത്തിയവരുടെ ഒരു പട്ടികയാണിത്:
ആസാഫിന്‍റെ കുടുംബത്തില്‍നിന്നും: സക്കൂര്‍, യോസേഫ്, നെഥന്യാവ്, അശാരേലാ. പ്രവചിക്കുന്നതിന് ദാവീദുരാജാവ് ആസാഫിനെ തെരഞ്ഞെടുത്തു. ആസാഫ് തന്‍റെ പുത്രന്മാരെ നയിച്ചു.
യെദൂഥൂന്‍റെ കുടുംബത്തില്‍നിന്നും: ഗെദാല്യാവ്, സെരി, യെശയ്യാവ്, ശിമെയി, ഹശബ്യാവ്, മത്ഥിഥ്യാവ്. അവര്‍ ആറുപേരുണ്ടായിരുന്നു. യെദൂഥൂന്‍ തന്‍റെ പുത്രന്മാരെ നയിച്ചു. യെദൂഥൂന്‍ കിന്നരം ഉപയോഗിച്ച് യഹോവയെ സ്തുതിക്കുകയും നന്ദി പറയുകയും പ്രവചനം നടത്തുകയും ചെയ്തു.
ബുക്കീയാവ്, മത്ഥന്യാവ്, ഉസ്സീയേല്‍, ശെബൂവേല്‍, യെരീമോത്ത്, ഹനന്യാവ്, ഹനാനി, എലീയാഥാ, ഗിദ്ദല്‍തി, രോമംതി-ഏസെര്‍; യൊശ്ബെക്കാശാ, മല്ലോഥി, ഹോഥീര്‍, മഹസീയോത്ത് എന്നിവരാണ് ശുശ്രൂഷ നടത്തിയ ഹേമാന്‍റെ പുത്രന്മാര്‍. ഇവരെല്ലാം ഹേമാന്‍റെ പുത്രന്മാരായിരുന്നു. ദാവീദിന്‍റെ പ്രവാചകനായിരുന്നു ഹേമാന്‍. ഹേമാനെ ശക്തനാക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്തു. അതിനാല്‍ ഹേമാന് അനേകം പുത്രന്മാരുണ്ടായി. ദൈവം ഹേമാന് പതിനാലു പുത്രന്മാരെയും മൂന്നു പുത്രിമാരെയും നല്‍കി. യഹോവയുടെ ആലയത്തിലെ സംഗീതാലാപനത്തിന് ഹേമാന്‍ തന്‍റെ എല്ലാ പുത്രന്മാരെയും നയിച്ചു. ആ പുത്രന്മാര്‍ ഇലത്താളവും വീണയും കിന്നരവും ഉപയോഗിച്ചു. ആസാഫ്, യദൂഥൂന്‍, ഹേമാന്‍ എന്നിവര്‍ക്ക് രാജാവു നല്‍കിയ ആജ്ഞപ്രകാരമായിരുന്നു ആലയത്തിലെ അവരുടെ ശുശ്രൂഷാരീതി. ദാവീദുരാജാവായിരുന്നു അവരെ തെരഞ്ഞെടുത്തത്. അവരും ലേവ്യരും ഗോത്രക്കാരായ അവരുടെ ബന്ധുക്കളും പാടുന്നതിനു പരിശീലനം നേടിയവരായിരുന്നു. യഹോവയ്ക്കു സ്തുതി പാടാന്‍ പരിശീലിപ്പിക്കപ്പെട്ട ഇരുന്നൂറ്റിയെണ്‍പത്തെട്ടു പേരുണ്ടായിരുന്നു. ഓരോരുത്തരും ചെയ്യേണ്ട വ്യത്യസ്തതരം ജോലികള്‍ തെരഞ്ഞെടുക്കാന്‍ അവര്‍ നറുക്കുകളിട്ടു. എല്ലാവര്‍ക്കും തുല്യ പരിഗണനയായിരുന്നു. യുവാക്കളും വൃദ്ധരും ഒരുപോലെ പരിഗണിക്കപ്പെട്ടു. അദ്ധ്യാപകനും ശിഷ്യനും തുല്യപരിഗണന.
ആദ്യം ആസാഫിന്‍റെ (യോസേഫ്) പുത്രന്മാരില്‍നിന്നും ബന്ധുക്കളില്‍നിന്നും പന്ത്രണ്ടുപേര്‍ തെരഞ്ഞെടുക്കപ്പെട്ടു.
രണ്ടാമത്തെ ഗെദല്യാവിന്‍റെ പുത്രന്മാരില്‍നിന്നും ബന്ധുക്കളില്‍നിന്നും പന്ത്രണ്ടുപേര്‍ തെരഞ്ഞെടുക്കപ്പെട്ടു.
10 മൂന്നാമതായി സക്കൂരിന്‍റെ പുത്രന്മാരില്‍നിന്നും ബന്ധുക്കളില്‍നിന്നും പന്ത്രണ്ടുപേര്‍ തെരഞ്ഞെടുക്കപ്പെട്ടു.
11 നാലാമതായി യിസ്രിയുടെ പുത്രന്മാരില്‍നിന്നും ബന്ധുക്കളില്‍നിന്നും പന്ത്രണ്ടുപേര്‍ തെരഞ്ഞെടുക്കപ്പെട്ടു.
12 അഞ്ചാമതായി കെഥന്യാവിന്‍റെ പുത്രന്മാരില്‍നിന്നും ബന്ധുക്കളില്‍നിന്നും പന്ത്രണ്ടുപേര്‍ തെരഞ്ഞെടുക്കപ്പെട്ടു.
13 ആറാമതായി ബുക്കീയാവിന്‍റെ പുത്രന്മാരില്‍നിന്നും ബന്ധുക്കളില്‍നിന്നും പന്ത്രണ്ടുപേര്‍ തെരഞ്ഞെടുക്കപ്പെട്ടു.
14 ഏഴാമതായി യെശരേലയുടെ പുത്രന്മാരില്‍നിന്നും ബന്ധുക്കളില്‍നിന്നും പന്ത്രണ്ടുപേര്‍ തെരഞ്ഞെടുക്കപ്പെട്ടു.
15 എട്ടാമതായി യെശയ്യാവിന്‍റെ പുത്രന്മാരില്‍നിന്നും ബന്ധുക്കളില്‍നിന്നും പന്ത്രണ്ടുപേര്‍ തെരഞ്ഞെടുക്കപ്പെട്ടു.
16 ഒന്‍പതാമതായി മത്ഥന്യാവിന്‍റെ പുത്രന്മാരില്‍നിന്നും ബന്ധുക്കളില്‍നിന്നും പന്ത്രണ്ടുപേര്‍ തെരഞ്ഞെടുക്കപ്പെട്ടു.
17 പത്താമതായി, ശിമെയിയുടെ പുത്രന്മാരില്‍നിന്നും ബന്ധുക്കളില്‍നിന്നും പന്ത്രണ്ടുപേര്‍ തെരഞ്ഞെടുക്കപ്പെട്ടു.
18 പതിനൊന്നാമതായി, അസരേലിന്‍റെ പുത്രന്മാരില്‍നിന്നും ബന്ധുക്കളില്‍നിന്നും പന്ത്രണ്ടുപേര്‍ തെരഞ്ഞെടുക്കപ്പെട്ടു.
19 പന്ത്രണ്ടാമതായി, ഹശബ്യാവിന്‍റെ പുത്രന്മാരില്‍നിന്നും ബന്ധുക്കളില്‍നിന്നും പന്ത്രണ്ടുപേര്‍ തെരഞ്ഞെടുക്കപ്പെട്ടു.
20 പതിമൂന്നാമതായി, ശൂബായേലിന്‍റെ പുത്രന്മാരില്‍നിന്നും ബന്ധുക്കളില്‍നിന്നും പന്ത്രണ്ടുപേര്‍ തെരഞ്ഞെടുക്കപ്പെട്ടു.
21 പതിനാലാമതായി മത്ഥിഥ്യാവിന്‍റെ പുത്രന്മാരില്‍നിന്നും ബന്ധുക്കളില്‍നിന്നും പന്ത്രണ്ടുപേര്‍ തെരഞ്ഞെടുക്കപ്പെട്ടു.
22 പതിനഞ്ചാമതായി യെരീമോത്തിന്‍റെ പുത്രന്മാരില്‍നിന്നും ബന്ധുക്കളില്‍നിന്നും പന്ത്രണ്ടുപേര്‍ തെരഞ്ഞെടുക്കപ്പെട്ടു.
23 പതിനാറാമതായി ഹനന്യാവിന്‍റെ പുത്രന്മാരില്‍നിന്നും ബന്ധുക്കളില്‍നിന്നും പന്ത്രണ്ടുപേര്‍ തെരഞ്ഞെടുക്കപ്പെട്ടു.
24 പതിനേഴാമതായി യൊശ്ബെക്കാശയുടെ പുത്രന്മാരില്‍നിന്നും ബന്ധുക്കളില്‍നിന്നും പന്ത്രണ്ടുപേര്‍ തെരഞ്ഞെടുക്കപ്പെട്ടു.
25 പതിനെട്ടാമതായി ഹനാനിയുടെ പുത്രന്മാരില്‍നിന്നും ബന്ധുക്കളില്‍നിന്നും പന്ത്രണ്ടുപേര്‍ തെരഞ്ഞെടുക്കപ്പെട്ടു.
26 പത്തൊന്‍പതാമതായി മല്ലോഥിയുടെ പുത്രന്മാരില്‍നിന്നും ബന്ധുക്കളില്‍നിന്നും പന്ത്രണ്ടുപേര്‍ തെരഞ്ഞെടുക്കപ്പെട്ടു.
27 ഇരുപതാമതായി എലീയാഥയുടെ പുത്രന്മാരില്‍നിന്നും ബന്ധുക്കളില്‍നിന്നും പന്ത്രണ്ടുപേര്‍ തെരഞ്ഞെടുക്കപ്പെട്ടു.
28 ഇരുപത്തൊന്നാമതായി, ഹോഥീരിന്‍റെ പുത്രന്മാരില്‍നിന്നും ബന്ധുക്കളില്‍നിന്നും പന്ത്രണ്ടുപേര്‍ തെരഞ്ഞെടുക്കപ്പെട്ടു.
29 ഇരുപത്തിരണ്ടാമതായി, ഗിദ്ദല്‍തിയുടെ പുത്രന്മാരില്‍നിന്നും ബന്ധുക്കളില്‍നിന്നും പന്ത്രണ്ടുപേര്‍ തെരഞ്ഞെടുക്കപ്പെട്ടു.
30 ഇരുപത്തിമൂന്നാമതായി മഹസീയോത്തിന്‍റെ പുത്രന്മാരില്‍നിന്നും ബന്ധുക്കളില്‍നിന്നും പന്ത്രണ്ടുപേര്‍ തെരഞ്ഞെടുക്കപ്പെട്ടു.
31 ഇരുപത്തിനാലാമതായി രോമംതി-ഏസെരിന്‍റെ പുത്രന്മാരില്‍നിന്നും ബന്ധുക്കളില്‍നിന്നും പന്ത്രണ്ടുപേര്‍ തെരഞ്ഞെടുക്കപ്പെട്ടു.