അവള്‍ പറയുന്നു
3
രാത്രിയില്‍ ഞാന്‍ കിടക്കയില്‍
എന്‍െറ പ്രി യനെ തിരഞ്ഞു.
ഞാനവനായി തിരഞ്ഞു വെങ്കിലും
കണ്ടെത്താനായില്ല!
ഞാന്‍ ഉടന്‍ ഉണര്‍ന്ന് നഗരത്തില്‍ പരതും!
തെരുവുകളിലും വിശാലസ്ഥലങ്ങളിലും
എന്‍െറ പ്രിയനെ ഞാന്‍ തേടും.
ഞാന്‍ അവ നായി തെരഞ്ഞുവെങ്കിലും
കണ്ടെത്താനായില്ല!
നഗരത്തില്‍ കവാത്തു നടത്തുന്ന ഭടന്മാര്‍ എന്നെ കണ്ടുമുട്ടി.
“എന്‍െറ പ്രിയനെ നിങ്ങള്‍ കണ്ടുവോ?”എന്നു ഞാനവരോടു ചോദിച്ചു.
എന്‍െറ പ്രിയനെ ഞാന്‍ കണ്ടെത്തിയ പ്പോള്‍
കാവല്‍ക്കാരുടെയടുത്തു നിന്ന് ഞാന്‍ മാറിയതേയുള്ളു.
ഞാനവനെ തടഞ്ഞു നിര്‍ ത്തി, എന്‍െറ അമ്മയുടെ വീട്ടിലേക്കു നയിച്ചു.
എന്‍െറ അമ്മ എന്നെ പ്രസവിച്ച മുറിയില്‍ അവനെ എത്തിക്കുംവരെ
ഞാനവനെ പോകാ നനുവദിച്ചില്ല.
അവള്‍ യെരൂശലേം പുത്രിമാരോട്
യെരൂശലേം പുത്രിമാരേ,
കാലമാകുന്നതിനു മുന്‍പേ എന്‍െറ സ്നേഹത്തെ തട്ടിയുണര്‍ത്തി
സ്നേഹത്തെ ഇളക്കി വിടുകയില്ലെന്ന്
കാട്ടു കലമാനുകളുടെയും പേടമാനുകളുടെയും പേരില്‍
എന്നോടു പ്രതിജ്ഞ ചെയ്യുമോ?
അവനും വധുവും
ധാരാളം ആളുകള്‍ക്കൊപ്പം
മരുഭൂമിയില്‍ നിന്നും
വരുന്നവള്‍ ആരാണ്?
എരിയുന്ന മൂരും കുന്തിരിക്കവും സുഗന്ധവസ്തുക്കളും പടര്‍ ത്തുന്ന പുകമേഘങ്ങള്‍ പോലെ
അവരുടെ പിന്നില്‍ പൊടിപടലമുയരുന്നു.
ശലോമോന്‍െറ പല്ലക്കു കണ്ടാലും.
യിസ്രാ യേലിന്‍െറ കരുത്തരായ അറുപതു ഭടന്മാര്‍
അതിന് അകന്പടി നില്‍ക്കുന്നു.
രാത്രിയുടെ ഏതപകടത്തെയും നേരിടാന്‍ തയ്യാറായി
അവരുടെ പാര്‍ശ്വങ്ങളില്‍ വാള്‍ തൂങ്ങിക്കിടക്കുന്നു.
അവരെല്ലാം പരിശീലനം സിദ്ധിച്ച പോരാളികളാണ്.
ശലോമോന്‍രാജാവ് ലെബാനോനില്‍ നിന്നു കൊണ്ടുവന്ന തടികൊണ്ട്,
തനിക്കായൊരു പല്ല ക്കു നിര്‍മ്മിച്ചു.
10 വെള്ളിക്കഴകളും സ്വര്‍ണ്ണച്ചാരും ആയിരുന്നു അതിന്‍േറത്.
ഇരിപ്പിടമാകട്ടെ കരിഞ്ചുവപ്പു ചേലയാല്‍ പൊതിഞ്ഞതും.
യെരൂശലേം പുത്രി മാര്‍ സ്നേഹപൂര്‍വം തുന്നിച്ചേര്‍ത്തതുമാണ് ആ ചേല.
11 സീയോന്‍ പുത്രിമാരേ, വരൂ!
ശലോമോന്‍ രാജാവിനെ വന്നു കണ്ടാലും.
അവന്‍ അത്യധി കമായി ആനന്ദം പൂണ്ട,
അവന്‍െറ വിവാഹ ദിനത്തില്‍
അവന്‍െറ അമ്മ അവനെ അണിയി ച്ച കിരീടം കണ്ടാലും!