13
എന്നാല്‍ അന്ന്, ദാവീദിന്‍െറ കുടുംബ ത്തിനും മറ്റ് യെരൂശലേം കാര്‍ക്കുമായി പുതിയൊരു നീരുറവ തുറക്കപ്പെടും. അവരുടെ പാപങ്ങള്‍ കഴുകിക്കളഞ്ഞ് അവരെ ശുദ്ധരാക്കു ന്നതിനുള്ളതാണ് ആ ജലധാര.
വ്യാജപ്രവാചകര്‍ ഇനിയില്ല
സര്‍വശക്തനായ യഹോവ പറയുന്നു, “അന്ന് ഭൂമിയിലെ എല്ലാ വിഗ്രഹങ്ങളും ഞാന്‍ ഇല്ലായ്മ ചെയ്യും. ജനങ്ങള്‍ പിന്നീടവയുടെ പേരുകള്‍പോലും ഓര്‍മ്മിക്കുകയില്ല. വ്യാജപ്ര വാചകരെയും അശുദ്ധാത്മാക്കളെയും ഞാന്‍ ഭൂമിയില്‍നിന്നും തുരത്തും. ആരെങ്കിലും പ്രവാ ചകനായി തുടര്‍ന്നാല്‍ അവന്‍ ശിക്ഷിക്ക പ്പെടും. അവന്‍െറ മാതാപിതാക്കള്‍, സ്വന്തം അപ്പനമ്മമാര്‍പോലും അവനോടു പറയും, ‘യഹോവയുടെ നാമത്തില്‍ നീ നുണകള്‍ പറ ഞ്ഞിരിക്കുന്നു, അതിനാല്‍ നീ മരിക്കണം!’ പ്രവ ചനം ചെയ്യുന്നതിന് അവന്‍െറ സ്വന്തം അമ്മ യും അപ്പനും അവനെ കുത്തിപ്പിളര്‍ക്കും. അന്ന് പ്രവാചകര്‍ തങ്ങളുടെ ദര്‍ശനങ്ങളിലും പ്രവച നങ്ങളിലും ലജ്ജിക്കും. താനൊരു പ്രവാചകനാ ണെന്നു സൂചിപ്പിക്കുന്ന വസ്ത്രം അന്നവര്‍ ധരിക്കുകയില്ല. പ്രവചനമെന്ന് അവര്‍ വിളി ക്കുന്ന നുണകള്‍കൊണ്ട് ആളുകളെ വഞ്ചിക്കാന്‍ അന്നവര്‍ ആ വസ്ത്രങ്ങള്‍ ധരിക്കില്ല. അവര്‍ പറയും, ‘ഞാന്‍ പ്രവാചകനല്ല, ഞാനൊരു കൃഷിക്കാരനാണ്. കൊച്ചുകുട്ടിയായിരുന്ന പ്പോള്‍ മുതല്‍ കൃഷിപ്പണി ചെയ്യുന്നവനാണു ഞാന്‍.’ പക്ഷെ മറ്റുള്ളവര്‍ പറയും, ‘പിന്നെ, നിന്‍െറ കൈകളിലെ മുറിവുകളെന്താണ്?’ അവന്‍ പറയും, ‘അതു കൂട്ടുകാരന്‍െറ വീട്ടില്‍ വച്ചുണ്ടായ മുറിവാണ്.’”
സര്‍വശക്തനായ യഹോവ പറയുന്നു, “വാളേ, ഇടയനെ വെട്ടൂ! എന്‍െറ സ്നേഹി തനെ വെട്ടൂ! ഇടയനെ വെട്ടൂ, അപ്പോള്‍ ആടു കള്‍ ഓടിപ്പൊയ്ക്കൊള്ളും. ആ ചെറിയവരെ ഞാന്‍ ശിക്ഷിക്കും. ദേശത്തെമൂന്നില്‍ രണ്ടു പേര്‍ മുറിവേറ്റുമിരിക്കും. പക്ഷെ അവരില്‍ മൂന്നിലൊന്നു അവശേഷിക്കും. അപ്പോള്‍, അവ ശേഷിക്കുന്ന അവരെ ഞാന്‍ പരീക്ഷിക്കും. അവ ര്‍ക്കു പല ദുരിതങ്ങളും ഞാന്‍ നല്‍കും. വെള്ളി യെ അഗ്നിശുദ്ധിചെയ്യുന്നതിനുള്ള അഗ്നി പോലെയായിരിക്കും ദുരിതങ്ങള്‍. സ്വര്‍ണ്ണത്തി ന്‍െറശുദ്ധി പരിശോധിക്കുന്പോലെ ഞാനവ രെ പരീക്ഷിക്കും. അപ്പോള്‍ സഹായത്തിനായി അവരെന്നെ വിളിക്കുകയും അവരോടു ഞാന്‍ മറുപടി പറയുകയും ചെയ്യും. ‘നിങ്ങള്‍ എന്‍െറ ജനങ്ങളാണ്’ എന്നു ഞാന്‍ പറയും, ‘യഹോവ യാണ് എന്‍െറ ദൈവം’ എന്നു അവരും പറയും.”