പറക്കുന്ന ചുരുള്‍
5
വീണ്ടും ഞാന്‍ മുകളിലേക്കു നോക്കിയ പ്പോള്‍ പറക്കുന്ന ഒരു ചുരുളിനെ കണ്ടു. ദൂതന്‍ എന്നോടു ചോദിച്ചു, “നീ എന്താണു കാണുന്നത്?”ഞാന്‍ പറഞ്ഞു, “പറക്കുന്ന ഒരു ചുരുളിനെ ഞാന്‍ കാണുന്നു. അതിന് മുപ്പതടി നീളവും പതിനഞ്ചടി വീതിയുമുണ്ട്.”
അപ്പോള്‍ ദൂതന്‍ എന്നോടു പറഞ്ഞു, “ആ ചുരുളില്‍ ഒരു ശാപം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വശത്തെ ശാപം മോഷ്ടാക്കള്‍ക്കുവേണ്ടിയു ള്ളതാണ്. വ്യാജസത്യങ്ങള്‍ ചെയ്യുന്നവരെപ്പറ്റി യുള്ളതാണ് മറുവശത്തെ ശാപം. സര്‍വശക്ത നായ യഹോവ പറയുന്നു: ആ ചുരുളിനെ ഞാന്‍ മോഷ്ടാക്കളുടെയും എന്‍െറ നാമത്തില്‍ വ്യാജസത്യങ്ങള്‍ നടത്തുന്നവരുടെയും വസതി കളിലേക്കയയ്ക്കും. ആ ചുരുള്‍ അവിടെ തങ്ങു കയും ആ വീടുകളെ നശിപ്പിക്കുകയും ചെയ്യും. കല്ലുകളും തടിത്തൂണുകളും പോലും തകര്‍ക്ക പ്പെടും.”
സ്ത്രീയും കൂടയും
അനന്തരം എന്നോടു സംസാരിച്ചുകൊണ്ടി രുന്ന ദൂതന്‍ പുറത്തേക്കുപോയി. അവന്‍ എന്നോടു ചോദിച്ചു, “മുകളിലേക്കു നോക്കൂ!”എന്തു വരുന്നതായാണു നീ കാണുന്നത്?”
ഞാന്‍ പറഞ്ഞു, “എനിക്കറിയില്ല-എന്താ ണത്?”
അവന്‍ പറഞ്ഞു, “അതൊരു അളവുകൂടയാ ണ്.”അവന്‍ ഇത്രയുംകൂടിപറഞ്ഞു, “ഈ രാജ്യ ത്തെ ജനങ്ങളുടെ പാപം അളക്കുന്നതിനുള്ളതാ ണത്.”
കൂടയുടെ ഈയം കൊണ്ടുള്ള അടപ്പുയര്‍ ത്തി. അതില്‍ ഒരു സ്ത്രീ ഇരിപ്പുണ്ടായിരുന്നു. ദൂതന്‍ പറഞ്ഞു, “ആ സ്ത്രീ ദുഷ്ടതയുടെ പ്രതിനിധിയാണ്.”അനന്തരം ദൂതന്‍ ആ സ്ത്രീയെ കൂടയ്ക്കുള്ളിലേക്കു തള്ളിയിടുകയും ഈയ അടപ്പ് അതിന്മേല്‍ വയ്ക്കുകയും ചെ യ്തു. പിന്നെ ഞാന്‍ തല ഉയര്‍ത്തി നോക്കിയ പ്പോള്‍ കൊക്കിന്‍േറതുപോലുള്ള ചിറകുകളുള്ള രണ്ടു സ്ത്രീകളെ ഞാന്‍ കണ്ടു. അവര്‍ പറന്നു വന്ന് ചിറകിലെ കാറ്റിന്‍െറ സഹായത്താല്‍ കൂട എടുത്തുകൊണ്ടുപോയി. കൂടയും പേറി അവര്‍ വായുവിലൂടെ പറന്നുപോയി. 10 അ പ്പോള്‍, എന്നോടു സംസാരിച്ചുകൊണ്ടിരുന്ന ദൂതനോടു ഞാന്‍ ചോദിച്ചു, “ആ കൂട അവര്‍ എങ്ങോട്ടാണു കൊണ്ടുപോകുന്നത്?”
11 ദൂതന്‍ എന്നോടു പറഞ്ഞു, “ശിനാറില്‍ അതിനൊരു വസതി പണിയാനാണവര്‍ അത് കൊണ്ടു പോകുന്നത്. വസതി പണിതു കഴിയു ന്പോള്‍ അവര്‍ ആ കൂട അവിടെ വയ്ക്കും.”