മാനസാന്തരപ്പെടുവാന്‍ ദൈവം മനുഷ്യരോടാവശ്യപ്പെടുന്നു
2
നാണം കെട്ടവരേ, നിങ്ങള്‍ ഉണങ്ങിയതും വാടിക്കരിഞ്ഞുകൊണ്ടിരിക്കുന്നതുമായ പൂവുപോലെ ആയിത്തീരുംമുന്പേ ജീവിതരീ തി മാറ്റുക. പകല്‍ച്ചൂടില്‍ പുഷ്പം ഉണങ്ങിക്കരി ഞ്ഞു പോകും. യഹോവ തന്‍െറ കൊടിയ കോപം പ്രകടിപ്പിക്കുന്പോള്‍ നിങ്ങള്‍ അപ്രകാ രമായിരിക്കും. അതിനാല്‍ യഹോവ തന്‍െറ കോപം നിങ്ങളുടെമേല്‍ പ്രകടിപ്പിക്കുംമുന്പ് മാനസാന്തരപ്പെടുക! വിനീതരായവരേ, നിങ്ങ ളെല്ലാം യഹോവയിങ്കലേക്കു വരിക! അവന്‍െറ നിയമങ്ങളനുസരിക്കുക. നന്മചെയ്യാന്‍ പഠി ക്കുക. വിനീതരായിരിക്കുവാന്‍ പഠിക്കുക. അപ്പോള്‍ യഹോവയുടെ കോപത്തിനു മുന്പില്‍ നിങ്ങള്‍ സുരക്ഷിതരായേക്കാം.
യിസ്രായേലിന്‍െറ അയല്‍ക്കാരെ യഹോവ ശിക്ഷിക്കും
ഗസ്സയില്‍ ആരും അവശേഷിക്കുകയില്ല. അസ്കലോന്‍ നശിപ്പിക്കപ്പെടും. ഉച്ചയോടെ അസ്തോദ് വിട്ടുപോകാന്‍ ജനങ്ങള്‍ നിര്‍ബ ന്ധിതരാകും. എക്രോന്‍ ശൂന്യമാകും! ഫെലി സ്ത്യരേ, സമുദ്രതീരനിവാസികളേ, യഹോവ യുടെ ഈ സന്ദേശം നിങ്ങളെപ്പറ്റിയുള്ളതാണ്. കനാന്‍ദേശക്കാരേ, ഫെലിസ്ത്യരേ, നിങ്ങള്‍ നശിപ്പിക്കപ്പെടും. ഒരുത്തരും അവിടെ ജീവിക്കു കയില്ല! സമുദ്രതീരത്തുള്ള നിങ്ങളുടെ ദേശം ഇടയന്മാര്‍ക്കും അവരുടെ ആടുകള്‍ക്കും ഉള്ള മേച്ചില്‍പ്പുറമാകും. അനന്തരം ആ ദേശം അവ ശേഷിക്കുന്ന യെഹൂദക്കാരുടേതായിത്തീരും. യെഹൂദക്കാരെ യഹോവ അനുസ്മരിക്കും. ഒരു വിദേശരാജ്യത്തെ തടവുകാരാണവര്‍. എന്നാല്‍ യഹോവ അവരെ തിരികെകൊണ്ടുവരും. അപ്പോള്‍ യെഹൂദക്കാര്‍ ആ മേടുകളിലേക്കു തങ്ങളുടെ ആടുകളെ പുല്ലുതിന്നാന്‍ വിടും. വൈകുന്നേരങ്ങളില്‍ അസ്കലോനിലെ ഒഴി ഞ്ഞ വീടുകളില്‍ അവര്‍ കിടന്നുറങ്ങും.
യഹോവ പറയുന്നു, “മോവാബിലെയും അമ്മോനിലെയും ആളുകള്‍ ചെയ്തതെന്താണ ന്നെനിക്കറിയാം! എന്‍െറ ജനതയെ അവര്‍ അധിക്ഷേപിച്ചു. അവര്‍ എന്‍െറ ജനതയുടെ ഭൂമി പിടിച്ചെടുത്ത് തങ്ങളുടെ രാജ്യങ്ങള്‍ വലു താക്കി. അതിനാല്‍ ഞാന്‍ ജീവിക്കുന്പോലെ സത്യമായി മോവാബിലെയും അമ്മോനിലെ യും ജനങ്ങള്‍ സൊദോമിനെയും ഗൊമോറയേ യും പോലെ നശിപ്പിക്കപ്പെടും. സര്‍വശക്ത നായ യഹോവ, യിസ്രായേലിന്‍െറദൈവം, ഞാനാകുന്നു. ആ രാജ്യങ്ങള്‍ എന്നെന്നേക്കു മായി പൂര്‍ണ്ണമായും നശിപ്പിക്കപ്പെടുമെന്നു ഞാന്‍ സത്യം ചെയ്യുന്നു. അവരുടെ ഭൂമി കളക ള്‍കൊണ്ടു നിറയും. അവരുടെ ഭൂമി ചാവുകട ലിലെ ഉപ്പുകൊണ്ടു മൂടിയതുപോലെയാവും. എന്‍െറ ജനതയിലവശേഷിക്കുന്നവര്‍ ആ ഭൂമി യും അതിലവശേഷിക്കുന്ന വസ്തുക്കളും സ്വന്തമാക്കും.”
10 സര്‍വശക്തനായ യഹോവയുടെ ജനത യോടു ക്രൂരതകാട്ടിയതിനും അഹങ്കരിച്ചതിനും മോവാബിലെയും അമ്മോനിലെയും ആളുക ള്‍ക്ക് ഈ നിര്‍ഭാഗ്യങ്ങളൊക്കെയുണ്ടാകും. 11 അവര്‍ യഹോവയെ ഭയക്കും. എന്തെന്നാല്‍ അവരുടെ ദൈവങ്ങളെ യഹോവ നശിപ്പിക്കും. അപ്പോള്‍ വിദൂരദേശങ്ങളിലെ മുഴുവന്‍ജനത യും യഹോവയെ ആരാധിക്കും. 12 എത്യോപ്യ ക്കാരേ, ഇതു നിങ്ങള്‍ക്കും ബാധകമാണ്! യഹോ വയുടെ വാള്‍ നിങ്ങളെയും വധിക്കും. 13 യഹോ വ വടക്കോട്ടു തിരിഞ്ഞ് അശ്ശൂരുകാരെയും വധി ക്കും. നീനെവേയെ അവന്‍ തകര്‍ക്കും. ആ നഗരം ശൂന്യവും വരണ്ടതുമായ മരുഭൂമിപോലെയാ വും. 14 അപ്പോള്‍ നശിപ്പിക്കപ്പെട്ട ആ നഗര ത്തില്‍ ആടുകളും കാട്ടുമൃഗങ്ങളും മാത്രം വസി ക്കും. നേരെ നില്‍ക്കുന്ന തൂണുകളില്‍ മൂങ്ങകളും കാക്കകളും വന്നിരിക്കും. ജനാലകളിലൂടെ അവ യുടെ വിളികള്‍ മാത്രം കേള്‍ക്കും. വാതില്‍പ്പടി കളില്‍ കാക്കകളിരിക്കും. ശൂന്യമായ വീടുകളില്‍ കറുത്തപക്ഷികള്‍ പാര്‍ക്കും. 15 നീനെവേ അഹ ങ്കരിക്കുന്നു. അതൊരു ആഹ്ലാദിക്കുന്ന നഗരമാ ണ്. തങ്ങള്‍ സുരക്ഷിതരാണെന്ന് ജനങ്ങള്‍ കരു തുന്നു. നീനെവേ ലോകത്തിലെ ഏറ്റവും മഹ ത്തായ സ്ഥലമാണെന്നവര്‍ കരുതുന്നു. പക്ഷേ ആ നഗരം തകര്‍ക്കപ്പെടും. അത് കാട്ടുമൃഗങ്ങള്‍ മാത്രം ജീവിക്കുന്ന ഒരു ശൂന്യസ്ഥലമായിത്തീരും. അതിലെ കടന്നുപോകുന്നവര്‍ ആ നഗരത്തി ന്‍െറ ദു:സ്ഥിതികണ്ട് ചൂളം വിളിക്കുകയും തല യാട്ടുകയും ചെയ്യും.