സങ്കീർത്തനം.120
ആരോഹണഗീതം. 
 1 എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു; 
അവൻ എനിക്ക് ഉത്തരം അരുളുകയും ചെയ്തു. 
 2 യഹോവേ, വ്യാജമുള്ള അധരങ്ങളിൽനിന്നും 
വഞ്ചനയുള്ള നാവിൽനിന്നും എന്റെ പ്രാണനെ രക്ഷിക്കണമേ. 
 3 വഞ്ചനയുള്ള നാവേ, നിനക്ക് എന്ത് ലഭിക്കും? 
നിന്നോട് ഇനി എന്ത് ചെയ്യും? 
 4 വീരന്റെ മൂർച്ചയുള്ള അസ്ത്രങ്ങളും 
പൂവത്തിൻ കനലും തന്നെ. 
 5 ഞാൻ മേശെക്കിൽ പ്രവാസം ചെയ്യുന്നതുകൊണ്ടും 
കേദാർകൂടാരങ്ങളിൽ പാർക്കുന്നതുകൊണ്ടും എനിക്ക് അയ്യോ കഷ്ടം! 
 6 സമാധാനദ്വേഷിയോടുകൂടി വസിക്കുന്നത് 
എനിക്കു മതിയായി. 
 7 ഞാൻ സമാധാനപ്രിയനാകുന്നു; 
എന്നാൽ ഞാൻ സംസാരിക്കുമ്പോൾ അവർ കലശൽ തുടങ്ങുന്നു.