അദ്ധ്യായം.29
ഇയ്യോബ് പിന്നെയും പറഞ്ഞത്:
“അയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെ
ദൈവം എന്നെ പരിപാലിച്ച നാളുകളിലെപ്പോലെ
ഞാൻ ആയെങ്കിൽ കൊള്ളാമായിരുന്നു.
അന്ന് അവിടുത്തെ ദീപം എന്റെ തലയ്ക്കു മീതെ പ്രകാശിച്ചു;
അവിടുത്തെ വെളിച്ചത്താൽ ഞാൻ ഇരുട്ടിൽകൂടി നടന്നു.
എന്റെ കൂടാരത്തിന് ദൈവത്തിന്റെ സഖ്യത ഉണ്ടായിരുന്നു;
സർവ്വ ശക്തൻ എന്നോടുകൂടി വസിക്കുകയും
എന്റെ മക്കൾ എന്റെ ചുറ്റും ഇരിക്കുകയും ചെയ്ത
എന്റെ ശുഭകാലത്തിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളാമായിരുന്നു.
അന്ന് ഞാൻ എന്റെ കാലുകൾ വെണ്ണകൊണ്ട് കഴുകി;
പാറ എനിയ്ക്ക് തൈലനദികളെ ഒഴുക്കിത്തന്നു.
ഞാൻ പുറപ്പെട്ട് പട്ടണത്തിലേക്കുള്ള പടിവാതില്ക്കൽ ചെന്നു.
വിശാലസ്ഥലത്ത് എന്റെ ഇരിപ്പിടം വയ്ക്കുമ്പോൾ
യൗവ്വനക്കാർ എന്നെ കണ്ടിട്ട് ഒളിക്കും;
വൃദ്ധന്മാർ എഴുന്നേറ്റുനില്ക്കും.
പ്രഭുക്കന്മാർ സംസാരം നിർത്തി,
കൈകൊണ്ട് വായ്പൊത്തും.
10 ശ്രേഷ്ഠന്മാരുടെ ശബ്ദം അടങ്ങും;
അവരുടെ നാവ് അണ്ണാക്കോടു പറ്റും.
11 എന്റെ വാക്ക് കേട്ട ചെവി എന്നെ വാഴ്ത്തും;
എന്നെ കണ്ട കണ്ണ് എനിയ്ക്ക് സാക്ഷ്യം നല്കും.
12 നിലവിളിച്ച എളിയവനെയും അനാഥനെയും
തുണയറ്റവനെയും ഞാൻ വിടുവിച്ചു.
13 നശിക്കുമാറായവന്റെ അനുഗ്രഹം എന്റെ മേൽ വന്നു;
വിധവയുടെ ഹൃദയത്തെ ഞാൻ സന്തോഷം കൊണ്ട് ആലപിക്കുമാറാക്കി.
14 ഞാൻ നീതിയെ ധരിച്ചു; അത് എന്റെ ഉടുപ്പായിരുന്നു;
എന്റെ ന്യായം * ഉത്തരീയം = മേൽക്കുപ്പായംഉത്തരീയവും തലപ്പാവും പോലെയായിരുന്നു.
15 ഞാൻ കുരുടന് കണ്ണും
മുടന്തന് കാലും ആയിരുന്നു.
16 ദരിദ്രന്മാർക്ക് ഞാൻ അപ്പനായിരുന്നു;
ഞാൻ അറിയാത്തവന്റെ വ്യവഹാരം പരിശോധിച്ചു.
17 നീതികെട്ടവന്റെ അണപ്പല്ല് ഞാൻ തകർത്തു;
അവന്റെ പല്ലിനിടയിൽനിന്ന് ഇരയെ പറിച്ചെടുത്തു.
18 എന്റെ കൂട്ടിൽവച്ച് ഞാൻ മരിക്കും; ഹോൽപക്ഷിയെപ്പോലെ ഞാൻ ദീർഘായുസ്സോടെ ഇരിക്കും.
19 എന്റെ വേര് വെള്ളം വരെ പടർന്നുചെല്ലുന്നു;
എന്റെ കൊമ്പിന്മേൽ മഞ്ഞ് രാപാർക്കുന്നു.
20 എന്റെ മഹത്വം എന്നിൽ പച്ചയായിരിക്കുന്നു;
എന്റെ വില്ല് എന്റെ കയ്യിൽ പുതിയതായിരിക്കും എന്ന് ഞാൻ പറഞ്ഞു.
21 മനുഷ്യർ കാത്തിരുന്ന് എന്റെ വാക്ക് കേൾക്കും;
എന്റെ ആലോചന കേൾക്കുവാൻ മിണ്ടാതെയിരിക്കും.
22 ഞാൻ സംസാരിച്ചശേഷം അവർ മിണ്ടുകയില്ല;
എന്റെ മൊഴി അവരുടെമേൽ മഴപോലെ ഇറ്റിറ്റ് വീഴും.
23 മഴയ്ക്ക് എന്നപോലെ അവർ എനിക്കായി കാത്തിരിക്കും;
പിന്മഴയ്ക്കെന്നപോലെ അവർ വായ്പിളർക്കും.
24 അവർ പ്രതീക്ഷിക്കാതിരിക്കുമ്പോൾ
ഞാൻ അവരെ നോക്കി പുഞ്ചിരിതൂകി;
എന്റെ മുഖപ്രസാദം അവർ തള്ളിക്കളയുകയുമില്ല. 25 ഞാൻ അവരുടെ വഴി തിരഞ്ഞെടുത്ത് തലവനായി ഇരിക്കും;
സൈന്യസമേതനായ രാജാവിനെപ്പോലെയും
ദുഃഖിതന്മാരെ ആശ്വസിപ്പിക്കുന്നവനെപ്പോലെയും ഞാൻ വസിക്കും;

*അദ്ധ്യായം.29. 14 ഉത്തരീയം = മേൽക്കുപ്പായം