സങ്കീർത്തനം.24
ദാവീദിന്റെ ഒരു സങ്കീർത്തനം.
ഭൂമിയും അതിന്റെ പൂർണ്ണതയും
ഭൂതലവും അതിലെ നിവാസികളും യഹോവയ്ക്കുള്ളതാകുന്നു.
സമുദ്രങ്ങളുടെ മേൽ അവൻ അതിനെ സ്ഥാപിച്ചു;
നദികളുടെമേൽ അവൻ അതിനെ ഉറപ്പിച്ചു.
യഹോവയുടെ പർവ്വതത്തിൽ ആര് കയറും?
അവന്റെ വിശുദ്ധസ്ഥലത്ത് ആര് നില്ക്കും?
വെടിപ്പുള്ള കൈയും നിർമ്മലഹൃദയവും ഉള്ളവൻ.
വ്യാജത്തിന് മനസ്സുവയ്ക്കാതെയും കള്ളസത്യം ചെയ്യാതെയും ഇരിക്കുന്നവൻ:
അവൻ യഹോവയോട് അനുഗ്രഹവും
തന്റെ രക്ഷയുടെ ദൈവത്തോട് നീതിയും പ്രാപിക്കും.
ഇങ്ങനെയുള്ളവർ ആകുന്നു അവനെ അന്വേഷിക്കുന്നവരുടെ തലമുറ;
യാക്കോബിന്റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവർ ഇവർ തന്നെ.
സേലാ.
വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ;
പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ;
മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ.
മഹത്വത്തിന്റെ രാജാവ് ആര് ?
ബലവാനും വീരനുമായ യഹോവ, യുദ്ധവീരനായ യഹോവ തന്നെ.
വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ;
പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ;
മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ.
10 മഹത്വത്തിന്റെ രാജാവ് ആര് ?
സൈന്യങ്ങളുടെ യഹോവ തന്നെ;
അവനാകുന്നു മഹത്വത്തിന്റെ രാജാവ്.
സേലാ.