സങ്കീർത്തനം.136
യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ;
അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളത്.
ദൈവാധിദൈവത്തിന് സ്തോത്രം ചെയ്യുവിൻ;
അവന്റെ ദയ എന്നേക്കുമുള്ളത്.
കർത്താധികർത്താവിന് സ്തോത്രം ചെയ്യുവിൻ;
അവന്റെ ദയ എന്നേക്കുമുള്ളത്.
ഏകനായി മഹാത്ഭുതങ്ങൾ പ്രവർത്തിക്കുന്നവന് -
അവന്റെ ദയ എന്നേക്കുമുള്ളത്.
ജ്ഞാനത്തോടെ ആകാശങ്ങൾ ഉണ്ടാക്കിയവന് -
അവന്റെ ദയ എന്നേക്കുമുള്ളത്.
ഭൂമിയെ വെള്ളത്തിന്മേൽ സ്ഥാപിച്ചവന്-
അവന്റെ ദയ എന്നേക്കുമുള്ളത്.
വലിയ വെളിച്ചങ്ങൾ ഉണ്ടാക്കിയവന് -
അവന്റെ ദയ എന്നേക്കുമുള്ളത്.
പകൽ വാഴുവാൻ സൂര്യനെ ഉണ്ടാക്കിയവന്-
അവന്റെ ദയ എന്നേക്കുമുള്ളത്.
രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന് -
അവന്റെ ദയ എന്നേക്കുമുള്ളത്.
10 ഈജിപ്റ്റിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന് -
അവന്റെ ദയ എന്നേക്കുമുള്ളത്.
11 അവരുടെ ഇടയിൽനിന്ന് യിസ്രായേൾജനത്തെ പുറപ്പെടുവിച്ചവന് -
അവന്റെ ദയ എന്നേക്കുമുള്ളത്.
12 ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നെ-
അവന്റെ ദയ എന്നേക്കുമുള്ളത്.
13 ചെങ്കടലിനെ രണ്ടായി വിഭാഗിച്ചവന് -
അവന്റെ ദയ എന്നേക്കുമുള്ളത്.
14 അതിന്റെ നടുവിൽകൂടി യിസ്രായേലിനെ കടത്തിയവന് -
അവന്റെ ദയ എന്നേക്കുമുള്ളത്.
15 ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ടവന് -
അവന്റെ ദയ എന്നേക്കുമുള്ളത്.
16 തന്റെ ജനത്തെ മരുഭൂമിയിൽകൂടി നടത്തിയവന് -
അവന്റെ ദയ എന്നേക്കുമുള്ളത്.
17 മഹാരാജാക്കന്മാരെ സംഹരിച്ചവന് — അവന്റെ ദയ എന്നേക്കുമുള്ളത്.
18 ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന് -
അവന്റെ ദയ എന്നേക്കുമുള്ളത്.
19 അമോര്യരുടെ രാജാവായ സീഹോനെയും -
അവന്റെ ദയ എന്നേക്കുമുള്ളത്.
20 ബാശാൻ രാജാവായ ഓഗിനെയും -
അവന്റെ ദയ എന്നേക്കുമുള്ളത്.
21 അവരുടെ ദേശം അവകാശമായി കൊടുത്തു -
അവന്റെ ദയ എന്നേക്കുമുള്ളത്.
22 തന്റെ ദാസനായ യിസ്രായേലിന് അവകാശമായി തന്നെ -
അവന്റെ ദയ എന്നേക്കുമുള്ളത്.
23 നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തവന് -
അവന്റെ ദയ എന്നേക്കുമുള്ളത്.
24 നമ്മുടെ വൈരികളുടെ കൈയിൽനിന്ന് നമ്മെ വിടുവിച്ചവന് -
അവന്റെ ദയ എന്നേക്കുമുള്ളത്.
25 സകലജഡത്തിനും ആഹാരം കൊടുക്കുന്നവന് -
അവന്റെ ദയ എന്നേക്കുമുള്ളത്.
26 സ്വർഗ്ഗസ്ഥനായ ദൈവത്തിനു സ്തോത്രം ചെയ്യുവിൻ;
അവന്റെ ദയ എന്നേക്കുമുള്ളത്.