സങ്കീർത്തനം.140
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം.
യഹോവേ, ദുഷ്ടമനുഷ്യരുടെ കൈയിൽ നിന്ന് എന്നെ വിടുവിച്ച്
സാഹസക്കാരുടെ പക്കൽനിന്ന് എന്നെ പരിപാലിക്കണമേ.
അവർ ഹൃദയത്തിൽ തിന്മ നിരൂപിക്കുന്നു;
അവർ ഇടവിടാതെ പോരാട്ടത്തിനായി കൂട്ടം കൂടുന്നു;
അവർ സർപ്പംപോലെ അവരുടെ നാവുകൾക്ക് മൂർച്ചകൂട്ടുന്നു;
അവരുടെ അധരങ്ങൾക്കു കീഴിൽ അണലിവിഷം ഉണ്ട്.
സേലാ.
യഹോവേ, ദുഷ്ടന്റെ കൈയിൽനിന്ന് എന്നെ കാക്കണമേ;
സാഹസക്കാരനിൽനിന്ന് എന്നെ പരിപാലിക്കണമേ;
അവർ എന്റെ കാലടികൾ മറിച്ചുകളയുവാൻ ഭാവിക്കുന്നു.
ഗർവ്വിഷ്ഠന്മാർ എനിക്കായി കെണിയും കയറും മറച്ചുവച്ചിരിക്കുന്നു;
വഴിയരികിൽ അവർ വല വിരിച്ചിരിക്കുന്നു;
അവർ എനിക്കായി കുടുക്കുകൾ വച്ചിരിക്കുന്നു.
സേലാ.
“നീ എന്റെ ദൈവം” എന്ന് ഞാൻ യഹോവയോടു പറഞ്ഞു;
യഹോവേ, എന്റെ യാചനകൾ കേൾക്കണമേ.
എന്റെ രക്ഷയുടെ ബലമായ കർത്താവായ യഹോവേ,
യുദ്ധദിവസത്തിൽ നീ എന്റെ തലയിൽ ശിരസ്ത്രം വയ്ക്കുന്നു.
യഹോവേ, ദുഷ്ടന്റെ ആഗ്രഹങ്ങൾ നടത്തരുതേ;
നിഗളിച്ചുപോകാതിരിക്കേണ്ടതിന്
അവന്റെ ദുരുപായം സാധിപ്പിക്കുകയും അരുതേ.
സേലാ.
എന്നെ വളഞ്ഞിരിക്കുന്നവരുടെ തലയോ, -
അവരുടെ അധരങ്ങളുടെ തിന്മ അവരെ മൂടിക്കളയട്ടെ.
10 തീക്കനൽ അവരുടെ മേൽ വീഴട്ടെ;
അവൻ അവരെ തീയിലും
എഴുന്നേല്ക്കാത്തവിധം കുഴിയിലും ഇട്ടുകളയട്ടെ.
11 വാവിഷ്ഠാണക്കാരൻ ഭൂമിയിൽ നിലനില്ക്കുകയില്ല;
സാഹസക്കാരനെ അനർത്ഥം നായാടി ഉന്മൂലനാശം വരുത്തും.
12 യഹോവ പീഡിതന്റെ വ്യവഹാരവും
ദരിദ്രന്മാരുടെ ന്യായവും നടത്തും എന്ന് ഞാൻ അറിയുന്നു.
13 അതേ, നീതിമാന്മാർ നിന്റെ നാമത്തിനു സ്തോത്രം ചെയ്യും;
നേരുള്ളവർ നിന്റെ സന്നിധിയിൽ വസിക്കും.