3
ദാവീദ് തന്റെ മകനായ അബ്ശലോമിന്റെ മുൻപിൽനിന്ന് ഓടിപ്പോയപ്പോൾ പാടിയ ഒരു സങ്കീർത്തനം. 
 1 യഹോവേ, എന്റെ വൈരികൾ എത്ര പെരുകിയിരിക്കുന്നു! 
എന്നോട് എതിർക്കുന്നവർ അനേകം പേർ ആകുന്നു. 
 2 “അവന് ദൈവത്തിങ്കൽ നിന്ന് സഹായമില്ല* ദൈവത്തിങ്കൽ നിന്ന് സഹായമില്ല ദൈവത്തിങ്കൽ രക്ഷയില്ല” എന്ന് 
എന്നെക്കുറിച്ച് പലരും പറയുന്നു. 
സേലാ 
  3 യഹോവേ, അവിടുന്ന് എനിക്ക് ചുറ്റും പരിചയും 
എന്റെ മഹത്വവും എന്റെ തല ഉയർത്തുന്നവനും ആകുന്നു. 
 4 ഞാൻ യഹോവയോട് ഉച്ചത്തിൽ നിലവിളിക്കുന്നു; 
അവിടുന്ന് തന്റെ വിശുദ്ധപർവ്വതത്തിൽനിന്ന് ഉത്തരം അരുളുകയും ചെയ്യുന്നു. 
സേലാ. 
  5 ഞാൻ കിടന്നുറങ്ങി; 
യഹോവ എന്നെ താങ്ങുകയാൽ ഉണർന്നുമിരിക്കുന്നു. 
 6 എനിക്ക് വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന 
ആയിരം ആയിരം ജനങ്ങളെ ഞാൻ ഭയപ്പെടുകയില്ല. 
 7 യഹോവേ, എഴുന്നേല്ക്കണമേ; എന്റെ ദൈവമേ, എന്നെ രക്ഷിക്കണമേ. 
അവിടുന്ന് എന്റെ ശത്രുക്കളെ ഒക്കെയും ശിക്ഷിച്ച്, 
നശിപ്പിച്ചുകളഞ്ഞു. 
 8 ജയം യഹോവക്കുള്ളതാകുന്നു† ജയം യഹോവക്കുള്ളതാകുന്നു രക്ഷ യഹോവക്കുള്ളതാകുന്നു; 
അവിടുത്തെ അനുഗ്രഹം അങ്ങയുടെ ജനത്തിന്മേൽ വരുമാറാകട്ടെ. 
സേലാ.