54
സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ ദാവീദിന്റെ ഒരു ധ്യാനം. സീഫ്യർ ചെന്ന് ശൌലിനോട്: “ദാവീദ് ഞങ്ങളുടെ അടുക്കൽ ഒളിച്ചിരിക്കുന്നു” എന്ന് പറഞ്ഞപ്പോൾ വായ്മൊഴി രൂപം നൽകിയത്. 
 1 ദൈവമേ, തിരുനാമത്താൽ എന്നെ രക്ഷിക്കണമേ; 
അങ്ങയുടെ ശക്തിയാൽ എനിക്ക് ന്യായം പാലിച്ചുതരണമേ. 
 2 ദൈവമേ, എന്റെ പ്രാർത്ഥന കേൾക്കണമേ; 
എന്റെ വായിലെ വാക്കുകൾ ശ്രദ്ധിക്കണമേ. 
 3 അഹങ്കാരികള്‍* അഹങ്കാരികള്‍ അന്യജാതിക്കാർ എന്നോട് എതിർത്തിരിക്കുന്നു; 
ഘോരന്മാർ എനിക്ക് ജീവഹാനി വരുത്തുവാൻ നോക്കുന്നു; 
അവർ ദൈവത്തെ അവരുടെ മുമ്പിൽ നിർത്തിയിട്ടില്ല. 
 4 ഇതാ, ദൈവം എന്റെ സഹായകനാകുന്നു; 
കർത്താവ് എന്റെ പ്രാണനെ താങ്ങുന്നു† കർത്താവ് എന്റെ പ്രാണനെ താങ്ങുന്നു എന്റെ പ്രാണനെ താങ്ങുന്നവരോടു കൂടി ഉണ്ട്. 
 5 കർത്താവ് എന്റെ ശത്രുക്കൾക്ക് തിന്മ പകരം ചെയ്യും; 
അവിടുത്തെ വിശ്വസ്തതയാൽ അവരെ സംഹരിച്ചുകളയണമേ. 
 6 സ്വമേധാദാനത്തോടെ ഞാൻ അങ്ങേക്ക് ഹനനയാഗം കഴിക്കും; 
“യഹോവേ, തിരുനാമം നല്ലത്” എന്നു ചൊല്ലി ഞാൻ സ്തോത്രം ചെയ്യും. 
 7 കർത്താവ് എന്നെ സകലകഷ്ടത്തിൽനിന്നും വിടുവിച്ചിരിക്കുന്നു; 
എന്റെ കണ്ണ് എന്റെ ശത്രുക്കളെ കണ്ട് രസിക്കും.